ആഗോള നിക്ഷേപകരിൽ നിന്നുള്ള വരവ് വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ച ശക്തമായ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 519.11 പോയിന്റ് ഉയർന്ന് 35,430.43 ൽ അവസാനിച്ചു. നിഫ്റ്റി 170.90 പോയിൻറ് അഥവാ 1.66 ശതമാനം ഉയർന്ന് 10,482.10 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ 1.5 ശതമാനം വീതം നേട്ടത്തോടെ വിപണിയെ പിന്തുണച്ചു.
കഴിഞ്ഞ ഏതാനും സെഷനുകൾക്ക് ശേഷം സുസ്ഥിര വിദേശ മൂലധന ഒഴുക്ക് ഇന്ന് ആഭ്യന്തര വിപണിയിൽ മുന്നേറ്റത്തിന് കാരണമായി. ഫാബിഫ്ലു വിൽപ്പനയിൽ നിന്നുള്ള വരുമാനം കഴിഞ്ഞ സെഷനിൽ കണ്ട ഓഹരി വിലയിൽ വലിയ നേട്ടമുണ്ടാക്കില്ലെന്ന് വിശകലന വിദഗ്ധർ പറഞ്ഞതിനെത്തുടർന്ന് ഗ്ലെൻമാർക്ക് ഫാർമ ഓഹരി വില ഇന്ന് ആറ് ശതമാനം കുറഞ്ഞു. ചെറിയ ലക്ഷണങ്ങളുള്ള കൊവിഡ്-19 രോഗികളുടെ ചികിത്സയ്ക്കായി ഇന്ത്യയിൽ കമ്പനിക്ക് ഫാസ്റ്റ് ട്രാക്ക് റെഗുലേറ്ററി അനുമതി നൽകിയതിനെത്തുടർന്ന് തിങ്കളാഴ്ച ഓഹരി വില 35 ശതമാനം ഉയർന്നിരുന്നു.
കൊവിഡ് -19 മരുന്ന് പുറത്തിറക്കി; ഗ്ലെൻമാർക്ക് ഫാർമയുടെ ഓഹരികൾ 40 ശതമാനം ഉയർന്നു
എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത് നിഫ്റ്റി പൊതുമേഖലാ ബാങ്കുകൾ, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി മീഡിയ, നിഫ്റ്റി എഫ്എംസിജി എന്നിവ മികച്ച നേട്ടം കൈവരിച്ചു. സുസ്ഥിരമായ വിദേശ മൂലധന ഒഴുക്ക് ആഭ്യന്തര വിപണിയെ തുടർച്ചയായ നാലാം ദിവസവും നേട്ടത്തിലേയ്ക്ക് നയിച്ചു.
ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, വേദാന്ത, മാരുതി സുസുക്കി എന്നീ ഓഹരികൾക്കാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. നിഫ്റ്റി ഐടി സൂചികയുടെ ഇൻട്രാഡേ നഷ്ടം ഇന്ന് ഒരു ശതമാനത്തിൽ കൂടുതലായി. എച്ച് -1 ബി ഉൾപ്പെടെയുള്ള വിദേശ വർക്ക് വിസകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെത്തുടർന്ന് ആദ്യകാല വ്യാപാരത്തിൽ ഐടി ഓഹരികൾ സമ്മർദ്ദത്തിലായിരുന്നു.
ഓഹരി വിപണി: നിഫ്റ്റി 10,200 ന് മുകളിൽ, സെൻസെക്സ് 523 പോയിൻറ് ഉയർന്നു