2024 ലെ ഇടക്കാല ബജറ്റിന്റെ സാധ്യതകളിൽ നിന്നുള്ള ഊർജ്ജത്തിൽ തിങ്കളാഴ്ച ഇന്ത്യൻ വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രധനകാര്യ മന്ത്രി നിർമലാ സീതാരമൻ ഇടക്കാല ബജറ്റ് അവതിരിപ്പിക്കുന്നത്. ബജറ്റ് പ്രതീക്ഷകളും അനുകൂല ആഗോള സൂചനകൾക്കും ഇടയിൽ വിപണി നേട്ടത്തിൽതുടരാൻ സാധ്യതയുണ്ട്. ഈ അവസരത്തിൽ രണ്ട് കമ്പനികൾ വലിയ അളവിൽ ബോണസ് ഓഹരികൾ അനുവദിക്കുന്നുണ്ട്.
100 ശതമാനത്തിലധികം റിട്ടേൺ നൽകി 6 മാസത്തിനുള്ളിൽ മൾട്ടിബാഗറുകളായി രണ്ട് സ്‌മോൾ ക്യാപ്‌സ് ഓഹരികളാണ് ഈ വാരത്തിൽ എക്‌സ്-ബോണസായി മാറാൻ പോകുന്നു. 4:1, 5:1 അനുപാതത്തിൽ വലിയ ബോണസ് ഓഹരികളാണ് കമ്പനി അനുവദിക്കുന്നത്. സലാസർ ടെക്‌നോ എൻജിനീയറിംഗ്, സന്ദൂർ മാംഗനീസ് ആൻഡ് ഇരുമ്പ് അയിര് എന്നിവയാണ് ഈ കമ്പനികൾ. ബോണസ് ഓഹരി വിശദാംശങ്ങളും റെക്കോർഡ് തീയതിയും അറിയാം.

ആർക്കൊക്കെ അർഹത
ഒരു നിശ്ചിത അനുപാതത്തിൽ നിലവിലുള്ള ഓഹരി ഉടമകൾക്ക് മാത്രം സൗജന്യമായി ഇഷ്യൂ ചെയ്യുന്നവയാണ് ബോണസ് ഓഹരികൾ. കമ്പനിയുടെ ഓഹരിയുടെ നിലവിലുള്ള മുഖവിലയിൽ പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യും. ബോണസ് ഷെയറുകൾക്ക് അർഹത നേടണമെങ്കിൽ റെക്കോർഡ് തീയതിക്കകം ഓഹരികൾ ഡീമാറ്റ് അക്കൗണ്ടുകളിൽ ഉണ്ടായിരിക്കണം. ബോണസ് ഓഹരികൾ, ഡിവിഡന്റ്, ഓഹരി വിഭജനം പോലുള്ള കോർപ്പറേറ്റ് നടപടികൾക്ക് യോഗ്യരായ ഓഹരി ഉടമകളെ തിരിച്ചറിയുന്നതിനാണ് റെക്കോർഡ് തീയതികൾ നിശ്ചയിക്കുന്നത്.
സലാസർ ടെക്‌നോ
കസ്റ്റസ്ഡ് സ്റ്റീൽ ഫാബ്രിക്കേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസ് കമ്പനിയാണ് സലാസർ ടെക്‌നോ. 4:1 എന്ന അനുപാതത്തിലാണ് കമ്പനി ബോണസ് ഇഷ്യൂ നടത്തുന്നത്. നിലവിലുള്ള ഓരോ ഓഹരിക്കും നാല് ബോണസ് ഓഹരികൾ സലാസർ അനുവദിക്കും. ഇതിനുള്ള റെക്കോർഡ് തീയതി 2024 ഫെബ്രുവരി 1 ആണ്. ഇതേ ദിവസം മൂന്നാം പാദ പ്രവർത്തന ഫലങ്ങളും കമ്പനി പ്രഖ്യാപിക്കും.
സലാസർ ടെക്നോ എൻജിനീയറിങ് ഓഹരികൾ തിങ്കളാഴ്ച 8.25 ശതമാനം ഉയർന്ന് 129.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ 37.70 ശതമാനം ഉയർന്ന സാലസർ ടെക്നോ ഓഹരി ഒരു മാസത്തിനിടെ 98.33 ശതമാനവും മൂന്ന് മാസത്തിനിടെ 174.53 ശതമാനവും റിട്ടേൺ നൽകി. ഒരു വർഷ കാലത്തെ റിട്ടേൺ 189.46 ശതമാനമാണ്.
സന്ദൂർ മാംഗനീസ്
സ്വാതന്ത്ര്യത്തിന് മുൻപുള്ള കാലം മുതൽ സാന്നിധ്യമുള്ള സന്ദൂർ മാംഗനീസ് ആൻഡ് ഇരുമ്പയിര് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മാംഗനീസ് അയിര് ഖനന കമ്പനികളിലൊന്നാണ്. കമ്പനി ഓഹരികൾ 5:1 അനുപാതത്തിൽ ബോണസ് ഇഷ്യു നടത്തും.
കയ്യിലുള്ള സന്ദൂപ്‍ മാംഗനീസിന്റെ 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 10 രൂപ മുഖവിലയുള്ള അഞ്ച് ഓഹരികൾ ബോണസായി അനുവദിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ഫെബ്രുവരി 2 ആണ്. ഈ തീയതിക്കുള്ളിൽ ഓഹരി കയ്യിലുള്ളവർക്ക് ബോണസ് ഓഹരിക്ക് അർഹത ലഭിക്കും.
തിങ്കളാഴ്ച ഓഹരികൾ 5.76 ശതമാനം നേട്ടത്തിൽ 3,385 രൂപയിലാണ് ക്ലോസ് ചെയ്തത്. മൂന്ന് മാസത്തിനിടെ ഓഹരി 121.83 ശതമാനം റിട്ടേൺ നൽകി. ഒരു മാസത്തിനിടെ 16.52 ശതമാനമാണ് ഓഹരിയുടെ മുന്നേറ്റം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications