യെസ് ബാങ്കിനെ നിലവിലെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) നയിക്കുന്ന കൺസോർഷ്യത്തിൽ അംഗമാകാൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) വാതിലിലും സർക്കാർ മുട്ടിയതായി വിവരം. എസ്‌ബിഐയും എൽഐസിയും ചേർന്ന് യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരി വാങ്ങാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇരുവരും 24.5 ശതമാനം വീതം ഓഹരികൾ സ്വന്തമാക്കുമെന്നാണ് അനൌദ്യോഗിക റിപ്പോർട്ട്. എൽഐസി, എസ്‌ബിഐ എന്നിവ 49% ഓഹരികൾ 490 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി.
യെസ് ബാങ്കിനെ രക്ഷപ്പെടുത്തുന്നതിനായുള്ള ഓഹരി ഏറ്റെടുക്കൽ റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുണ്ട്. മൂലധന ക്ഷാമം നേരിടുന്ന യെസ് ബാങ്കിൽ നിക്ഷേപിക്കുന്നതിന് എസ്‌ബിഐ ബോർഡ് വ്യാഴാഴ്ച വൈകിട്ട് (എസ്‌ബിഐ) ബാങ്കിന് "തത്വത്തിൽ" അനുമതി നൽകിയിരുന്നു. യെസ് ബാങ്കിനെ മൊറട്ടോറിയത്തിന് കീഴിലാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇത്.

വ്യാഴാഴ്ച നടന്ന സെൻട്രൽ ബോർഡ് യോഗത്തിൽ യെസ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ബാങ്കിലെ നിക്ഷേപ അവസരങ്ങൾ അന്വേഷിക്കുന്നതിന് ബോർഡ് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്ന് എസ്‌ബിഐ വൃത്തങ്ങളിൽ നിന്നുള്ള വിവരം.
വ്യാഴാഴ്ച വൈകുന്നേരമാണ്, റിസർവ് ബാങ്ക് യെസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തിയത്, ബോർഡിനെ അസാധുവാക്കി. നിക്ഷേപകരുടെ പിൻവലിക്കൽ പരിധി 50,000 രൂപയാക്കി. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനും പൊതുതാൽപര്യത്തിനും വേണ്ടി, യെസ് ബാങ്കിന് ചില നിർദേശങ്ങൾ നൽകേണ്ടത് അത്യാവശ്യമാണെന്ന് സെൻട്രൽ ബാങ്ക് പറഞ്ഞിരുന്നു.


Click it and Unblock the Notifications