സ്വകാര്യ ബാങ്കിംഗ് ഓഹരിയായ യെസ് ബാങ്ക് തുടര്‍ച്ചയായ 2 വ്യാപാര സെഷനിലെ നഷ്ടത്തിന് ശേഷം ചൊവ്വാഴ്ച നേട്ടമുണ്ടാക്കി. 9 ശതമാനം ഉയര്‍ന്ന് 16.75 രൂപയിലാണ് ഓഹരി ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നാലാം പാദ ഫലത്തിന് മുന്നോടിയായാണ് ഓഹരിയിലെ കുതിപ്പ്. ഈ ആഴ്ച അവസാനം യെസ് ബാങ്ക് നാലാം പാദഫലം പുറത്തുവിടും. ഏപ്രില്‍ 22 ആണ് ഇതിനുള്ള തീയതിയായി നിശ്ചയിച്ചിട്ടുള്ളത്.
ഓഹരി വില
ചൊവ്വാഴ്ച 9.12ശതമാനം ഉയര്‍ന്ന് 16.75 രൂപയിലാണ് യെസ് ബാങ്ക് ഓഹരികൾ ക്ലോസ് ചെയ്തത്. കഴിഞ്ഞാഴ്ച 7.52 ശതമാനമാണ് യെസ് ബാങ്ക് ഓഹരികൾ നേട്ടമുണ്ടാക്കിയത്. 6 മാസത്തിനിടെ 4.09 ശതമാനവും ഉയര്‍ന്നു. 2023-ൽ ഇതുവരെ 23.79 ശതമാനം ഇടിഞ്ഞ യെസ് ബാങ്ക് 1 വര്‍ഷത്തിനിടെ 17.38 ശതമാനം നേട്ടം നിക്ഷേപകർക്ക് നൽകുകയുണ്ടായി.
24.75 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില. 2022 ഡിസംബറിലാണ് ഈ വിലയിലേക്ക് യെസ് ബാങ്ക് ഓഹരികളെത്തിയത്. 12.25 രൂപയാണ് 12 ആഴ്ചയിലെ താഴ്ന്ന വില.

നാലാം പാദഫലം
Q4 ഫലത്തിൽ യെസ് ബാങ്ക് അറ്റാദയത്തില്‍ വര്‍ഷാടിസ്ഥാനത്തില്‍ 12.5 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് കൊട്ടക് ഇക്വിറ്റീസ് പ്രതീക്ഷിക്കുന്നത്. 2021-22 നാലാം പാദത്തിലെ 367.50 കോടിയുടെ അറ്റാദായത്തില്‍ നിന്ന് 12.50 ശതമാനം കുറഞ്ഞ് 321.70 ശതമാനത്തിലെത്തുമെന്നാണ് കൊട്ടകിന്റെ നിഗമനം.
ബിസിനസ് വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്ന നെറ്റ് ഇന്ററസ്റ്റ് ഇൻകം കഴിഞ്ഞ വർഷത്തിലെ ഇതേ പാദത്തേക്കാൾ 6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും കൊട്ടത് ഇക്വിറ്റീസ് പ്രതീക്ഷിക്കുന്നു. മൊത്തത്തിലുള്ള വായ്പ വളര്‍ച്ച വ്യവസായ ശരാശരിയേക്കാള്‍ 11 ശതമാനം പ്രതിവര്‍ഷം കുറവായിരിക്കുമെന്നും കൊട്ടക് ഇക്വിറ്റീസ് റിപ്പോർട്ട് പറയുന്നു.
യെസ് ബാങ്ക് ഓഹരി പങ്കാളിത്തം
മാര്‍ച്ച് 31 നുള്ള കണക്ക് പ്രകാരം 50.57 ലക്ഷം ഓഹരി ഉടമകളാണ് യെസ് ബാങ്കിനുള്ളത്. ഏറ്റവും കൂടുതൽ ഓഹരി ഉടമകളുള്ളതും യെസ് ബാങ്കിനാണ്. 13 മ്യൂച്വല്‍ ഫണ്ടുകള്‍ 0.12 ശതമാനം ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. ബാങ്കുകള്‍ക്ക് 33.02 ശതമാനവും 13 ഇന്‍ഷൂറന്‍സ് കമ്പനികള്‍ 4.62 ശതമാനം യെസ് ബാങ്ക് ഓഹരികളും കയ്യില്‍ വെയ്ക്കുന്നു.
2022 ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം എസ്ബിഐയാണ് ഏറ്റവും വലിയ ഓഹരി ഉടമ. 26.14 ശതമാനം ഓഹരികൾ എസ്ബിഐയുടെ കയ്യിലുണ്ട്. 2020 മാര്‍ച്ചില്‍ 10 രൂപയ്ക്കാണ് എസ്ബിഐ യെസ് ബാങ്ക് ഓഹരികൾ വാങ്ങിയത്.
എസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് , ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയ്ക്ക് യെസ് ബാങ്കില്‍ 1 ശതമാനം മുതല്‍ 4.34 ശതമാനം വരെ ഓഹരിയുണ്ട്.
ലക്ഷ്യ വില
ട്രെന്‍ഡ്ലൈന്‍ ഡാറ്റ അനുസരിച്ച്, യെസ് ബാങ്ക് ഓഹരികള്‍ക്ക് ശരാശരി 19.3 രൂപയാണ് ബ്രോക്കര്‍ നൽകുന്ന ലക്ഷ്യ വില. ഇത് 16.97 ശതമാനം ഉയര്‍ചയാണ് കാണിക്കുന്നത്. പ്രൊവിഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കാരണം ഡിസംബര്‍ പാദത്തില്‍ യെസ് ബാങ്കിന്റെ ലാഭം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പാദത്തേക്കാൾ 80.66 ശതമാനം ഇടിഞ്ഞ് 51.52 കോടി രൂപയായിരുന്നു. നെറ്റ് ഇന്ററസ്റ്റ് ഇൻകം മൂന്നാം പാദത്തിൽ 11.7 ശതമാനം വളര്‍ന്ന് 1,971 കോടി രൂപയായിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ



Click it and Unblock the Notifications