സമീപകാലത്ത് നിക്ഷേപകര്‍ക്ക് സമ്മാനിച്ച നേട്ടങ്ങളുടെ പേരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നവയാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്ന ഘട്ടത്തില്‍ വിപണിയിലെ മുന്നേറ്റത്തിന് നേതൃത്വം നല്കിയവയാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍. അടുത്തിടെ ചില ഓഹരികളില്‍ തിരുത്തല്‍ നേരിട്ടെങ്കിലും ചാഞ്ചാട്ട വിപണിയില്‍ തിളക്കമാര്‍ന്ന പ്രകടനം തന്നെയാണ് പൊതുവില്‍ അദാനി ഓഹരികള്‍ കാഴ്ച വെയ്ക്കുന്നത്.
എഫ്എംസിജി വിഭാഗം കമ്പനിയായ അദാനി വില്‍മര്‍ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പനയ്ക്കു (ഐപിഒ) ശേഷം ഏഷ്യയിലെ ഏറ്റവും ധനികനെന്ന വിശേഷണവുംം ഇതിനകം സ്വന്തമാക്കിയ ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി, തന്റെ മറ്റൊരു കമ്പനിയുടെ കൂടി ഐപിഒ നടത്താന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിന് കീഴിലുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ 'അദാനി കാപ്പിറ്റല്‍' എന്ന കമ്പനിയുടെ ഐപിഒ ആണ് വൈകാതെ പ്രാഥമിക വിപണിയില്‍ എത്തുകയെന്നാണ് സൂചന.
2024 തുടക്കത്തിലോ അതിനു മുമ്പോ അദാനി കാപിറ്റലിന്റെ പ്രാഥമിക ഓഹരി വില്പന നടത്താനാണ് ഗൗതം അദാനി പദ്ധതിയിടുന്നത്. അദാനി കാപിറ്റലിന്റെ ഐപിഒ മുഖേന 18.8 കോടി ഡോളര്‍ അഥവാ 1,500 കോടിയോളം രൂപ സമാഹരിക്കാനാണ് നീക്കം. കമ്പനിയുടെ 10 ശതമാനം ഓഹരികളാവും പ്രാഥമിക ഓഹരി വില്പനയ്ക്കായി മുന്നോട്ടു വെയ്ക്കുകയെന്ന് അദാനി കാപിറ്റല്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഗൗരവ് ഗുപ്ത, രാജ്യാന്തര മാധ്യമമായ ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
'ഡയറക്ട്- ടു -കസ്റ്റമര്‍' എന്ന വിതരണ രീതിയിലാണ് അദാനി കാപിറ്റല്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും 3 ലക്ഷം മുതല്‍ 30 ലക്ഷം വരെയുള്ള വായ്പകളുടെ വിപണിയിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ഉപഭോക്താക്കളോട് നേരിട്ട് ഇടപെടാനും വായ്പ വിതരണം ചെയ്യാനും സാങ്കേതിക വിദ്യയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. 90 ശതമാനം ഉപഭോക്താക്കളും താനേ സമീപിക്കുന്നതാണെന്നും ഗൗരവ് ഗുപ്ത ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയിലും ലഘു വാണിജ്യ വാഹനങ്ങളുടെ വിഭാഗത്തിലുമാണ് വായ്പകളേറെയും അനുവദിച്ചിരിക്കുന്നത്.
2017-ലാണ് അദാനി ഗ്രൂപ്പ് ധനകാര്യ സേവന മേഖലയിലേക്ക് രംഗപ്രവേശം ചെയ്തത്. നിലവില്‍ രാജ്യത്തെ 8 സംസ്ഥാനങ്ങളിലായി അദാനി കാപിറ്റലിന് 154 ശാഖകളാണുള്ളത്. ഇതിലൂടെ 60,000 ഉപഭോക്താക്കള്‍ക്ക് വായ്പ വിതരണം ചെയ്തിട്ടുണ്ട്. താമസിയാതെ 3,000 കോടിയോളം രൂപ വായ്പയായി വിതരണം ചെയ്യും. ഏറ്റവുമൊടുവിലെ കണക്കു പ്രകാരം അദാനി കാപിറ്റല്‍ വിതരണം ചെയ്ത ആകെ വായ്പാ മൂല്യത്തിന്റെ 1 ശതമാനത്തോളം മാത്രമേ നിഷ്ക്രിയ ആസ്തിയായി മാറിയിട്ടുള്ളൂ എന്നും ഗൗരവ് ഗുപ്ത വ്യക്തമാക്കി.
അദാനി ഗ്രൂപ്പ്
1988ല്‍ ഒരു ചെറിയ കാര്‍ഷികോത്പന്ന വ്യാപാര സ്ഥാപനവുമായി ബിസിനസ് രംഗത്തേക്ക് കടന്നുവന്ന അദാനി ഗ്രൂപ്പ് ഇന്ന് രാജ്യത്തെ വമ്പന്‍ വ്യവസായ സാമ്രജ്യമായി വളര്‍ന്നു പന്തലിച്ചു. റിലയന്‍സിനും ടാറ്റയ്ക്കും പിന്നാലെ 10,000 കോടി ഡോളറിലധികം വിപണി മൂല്യമുള്ള ബിസിനസ് ഗ്രൂപ്പുമായി അദാനി ഗ്രൂപ്പ് മാറിക്കഴിഞ്ഞു.
കല്‍ക്കരി വ്യാപാരം, ഖനനം, ലോജിസ്റ്റിക്സ്, എഫ്എംസിജി, ഊര്‍ജോത്പാദനം- പ്രസരണം/ വിതരണം, വിമാനത്താവള നിര്‍മ്മാണം/ നടത്തിപ്പ്, ഡാറ്റാ സെന്ററുകള്‍, സിമന്റ്, ടെലികോം തുടങ്ങിയ ഒട്ടുമിക്ക അടിസ്ഥാന വ്യവസായ, വാണിജ്യ മേഖലകളിലെല്ലാം അദാനി ഗ്രൂപ്പിന് വമ്പന്‍ സംരംഭങ്ങളുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications