അത്യാവശ്യ സമയത്ത് വേഗത്തിൽ വായ്പ ലഭിക്കാനുള്ള സൗകര്യമാണ് ഓൺലൈൻ വായ്പകൾ. ആപ്പുകൾ വഴി ഞെടിയിടയിൽ വായ്പകൾ ലഭിക്കാനുള്ള സൗകര്യം ഡിജിറ്റൽ കാലത്തുണ്ട്. എന്നാൽ വേഗത്തിനൊപ്പം എടുത്തു ചാടുന്നത് കെണിയിലേക്കാണോ എന്ന് പിന്നീട് മാത്രമെ അറിയാൻ സാധിക്കുകയുള്ളൂ. ഉയർന്ന പലിശയും തിരിച്ചടവ് മുടങ്ങിയാലുള്ള ഭീഷണികളുമാണ് ഇവരുടെ രീതി.
ഓൺലൈൻ വായ്പയെടുത്ത ദമ്പതികൾ വായ്പ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവം കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ വലിയ പരാതികളാണ് ഇത്തരം ഡിജിറ്റൽ വായ്പ സംഘങ്ങൾക്കെതിരെ വരുന്നത്.
ഈടാക്കുന്ന പറ്റി അറിഞ്ഞിരിക്കുക
ഒരു വായ്പയെടുക്കുന്ന സമയത്ത്, ഓണ്‍ലൈനായാലും ഓഫ് ലൈനായാലും വായ്പയുമായി ബന്ധപ്പെട്ട ചാര്‍ജുകളെ പറ്റി കൃത്യമായി അറിയണം. അപ്ലിക്കേഷന്‍ ഫീസ്, പ്രൊസസിംഗ് ചാര്‍ജ്, വൈകിയാവുള്ള പിഴ, ഡോക്യുമെന്റേഷന്‍ ചാര്‍ജ് എന്നിങ്ങനെ പലിശ കൂടാതെ വിവിധ ചാർജുകളുണ്ടാകാം. വായ്പ എടുക്കുന്നതിന് മുന്‍പ് ഈടാക്കുന്ന ചാര്‍ജുകളെ പറ്റി കൃത്യമായി വായിച്ച് മനസിലാക്കണം.
റിസര്‍വ് ബാങ്കിന്റെ പുതിയ നിയമപ്രകാരം ഈടാക്കുന്ന ചാര്‍ജുകളെ പറ്റി ആശയകുഴപ്പങ്ങൾ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വായ്പ നല്‍കുന്നവര്‍ വര്‍ഷത്തില്‍ ഈടാക്കുന്ന ചാര്‍ജുകള്‍ ശതമാന കണക്കില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് റിസര്‍വ് ബാങ്കിന്റെ പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പലിശ നിരക്ക്
വായ്പ തിരിച്ചടച്ചിട്ടും ഓണ്‍ലൈന്‍ ലോണുകാരുടെ ഉപദ്രവം തുടരുന്നതും വായ്പയെടുത്ത തുകയുടെ പല മടങ്ങ് അടച്ചിട്ടും വായ്പ തീരാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ കേട്ടിട്ടുണ്ടാകാം. ഓണ്‍ലൈന്‍ വായ്പ ആപ്പുകള്‍ ഈടാക്കുന്ന കൊള്ളപ്പലിശയെ പറ്റി മനസിലാകുന്നത് ഈ അനുഭവത്തില്‍ നിന്നാണ്. വായ്പാ തുക തിരിച്ചടക്കാത്തതിനെ തുടർന്നുള്ള പീഡിനം പരാതിപ്പെട്ടതിനെ തുടർന്ന് ഡിജിറ്റൽ വായ്പ നൽകുന്നവർ 50-60 ശതമാനം പലിശ ചോദിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
എല്ലാ ആപ്പുകളും ഇത്തരത്തിലല്ലെങ്കിലും പകുതിയിലധികം തുക പലിശയി ഈടാക്കുന്നവയുണ്ട്. ഇതിനാല്‍ പലിശ നികക്കുകളെ പറ്റി അറിഞ്ഞ ശേഷം മാത്രമനെ വായ്പ സ്വീകരിക്കാവൂ.
ആവശ്യമുള്ളതിന് മാത്രം വായ്പയെടുക്കുക
അത്യാവശ്യകാരങ്ങള്‍ നടത്താനുള്ളൊരു ഉപാധിയാണ് വായ്പ. എന്നാല്‍ കടത്തില്‍ മുങ്ങി ജീവിക്കുന്നവരെ ചുറ്റിലും കണ്ടവരുണ്ടാകും. ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കാനും മറ്റ് കടങ്ങള്‍ വീട്ടാനും വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നവുണ്ടാകും. ജീവിത ചെലവുകള്‍ക്കുള്ള ഇത്തരം ചെലവുകള്‍ പലപ്പോഴും മനസ് വെച്ചാല്‍ ഒഴിവാക്കുന്നാണ്. ആവശ്യങ്ങള്‍ക്ക് മാത്രം തിരിച്ചടയ്ക്കാന്‍ സാധിക്കുന്ന തുക മാത്രം വായ്പ എടുക്കാൻ ശ്രദ്ധിക്കണം. ഒന്നിലധികം വായ്പകള്‍ തിരിച്ചടവ് ബാധ്യത വരുമ്പോള്‍ രണ്ടാമതൊരു വരുമാന മാര്‍ഗം കണ്ടത്തേണ്ടത് നിർബന്ധമാണ്.
ലുക്ക് അപ്പ് പിരിയഡ്
ഇന്‍ഷുറന്‍സുകളിലുള്ളത് പോലെ ഡിജിറ്റൽ വായ്പകളിലും സൗജന്യ ലുക്ക് അപ്പ് പിരിയഡുണ്ട്. ഉപഭോക്താക്കള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളൽ വായ്പയിൽ നിന്ന് ഒഴിവാകാനുള്ള സാവകാശം നൽകുന്നുണ്ട്. വായ്പയെടുക്കുന്നവര്‍ക്ക് വായ്പയിലുള്ള പലിശ റദ്ദാക്കാനും ഇതുവഴി സാധിക്കും. പല ഡിജിറ്റല്‍ പണമിടപാടുകാരും വായ്പക്കാരില്‍ നിന്ന് ലുക്ക്-അപ്പ് കാലയളവിലും പണം ഈടാക്കുന്നുണ്ട്. ഇതിനാൽ ആപ്പുകള്‍ ഉപയോഗിച്ച് പണം കടം വാങ്ങുമ്പോഴും വായ്പാ അപേക്ഷകള്‍ പിന്‍വലിക്കുമ്പോഴും കടം വാങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആർബിഐ നിർദ്ദേശമുണ്ട്.
ആവശ്യമായ വിവരങ്ങൾ മാത്രം നൽകുക
മൊബൈൽ ആപ്പ് വഴി വായ്പ വാങ്ങുമ്പോൾ തട്ടിപ്പുകളും പെരുകുകയാണ്. വായ്പ ആവശ്യത്തിനായുള്ള വിവരങ്ങൾ മാത്രമെ ഫോണിൽ നിന്ന് പങ്കിടാൻ പാടുള്ളൂ. വായ്പ നൽകുന്ന ആപ്പുകൾ വ്യക്തിഗത വിവരങ്ങൾ സമ്മതമില്ലാതെ ആക്സസ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാണം.
സമ്മതമില്ലാതെ വായ്പ അനുവദിക്കുന്നത് തടയാൻ അനാവശ്യ കോളുകൾ ഒഴിവാക്കണം. ആര്‍ബിഐ പുതിയ നിയമ പ്രകാരം കടം വാങ്ങുന്നവര്‍ക്ക് വായ്പകള്‍ക്ക് സമ്മതം നല്‍കാനുള്ള അവകാശംകൊണ്ടു വന്നിട്ടുണ്ട്. ഇത് കൂടുതൽ സുരക്ഷിതത്വം ഉപഭോക്താവിന് നൽകുന്നു.
More From GoodReturns

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എല്‍പിജി ക്ഷാമം: കേരളത്തില്‍ മാര്‍ച്ച് 23 ന് ഹോട്ടലുകള്‍ അടച്ചിടും, പിഎന്‍ജിയിലേക്ക് മാറാന്‍ നിര്‍ദ്ദേശം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്



Click it and Unblock the Notifications