കെഎസ്എഫ്ഇ ചിട്ടിയിൽ ചേരുന്നതിന് മുൻപ് തന്നെ ചിട്ടിയിലെ ജാമ്യ വ്യവസ്ഥകളെ പറ്റി വ്യക്തമായ ധാരണ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ചിട്ടി ലഭിച്ചൊരാൾക്ക് തുക പിൻവലിക്കാൻ ജാമ്യം നൽകേണ്ടതുണ്ട്. സുരക്ഷിതമായ ജാമ്യങ്ങ്ൾ ലഭിച്ചാൽ മാത്രമെ കെഎസ്എഫ്ഇയിൽ നിന്ന് തുക പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ജാമ്യ വ്യവസ്ഥകളിൽ ഈ കണിശത പുലർത്തുന്നതിനാലാണ് 52 വർഷത്തിലധികം കാലം ലാഭകരമായി മുന്നോട്ട് പോകാൻ കെഎസ്എഫ്ഇക്ക് സാധിക്കുന്നത്.
ഭാവി ബാധ്യത
ചിട്ടി വിളിച്ചെടുത്താൽ ചിട്ടിയിലേക്ക് ബാക്കി അടയ്ക്കാനുള്ള മാസതവണകളെയാണ് ഭാവി ബാധ്യത എന്നാണ് പറയുന്നത്. ഈ ഭാവി ബാധ്യതയ്ക്ക് തുല്യമായാണ് ജാമ്യം നൽകേണ്ടത്. മാസം 10,000 രൂപ അടവുള്ള 10 ലക്ഷത്തിന്റെ 100 മാസ ചിട്ടി ഉദാഹരണമായി വിശദമാക്കാം. ആദ്യമാസം 7 ലക്ഷത്തിന് ചിട്ടി ലേലം വിളിച്ചെടുത്താൽ ചിട്ടിയിലേക്ക് ബാക്കി അടയ്ക്കാനുള്ള 9.90,000 രൂപയാണ് ഭാവി ബാധ്യത. ഈ തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്.
ജാമ്യങ്ങൾ
ജാമ്യ വ്യവസ്ഥകൾ സമർപ്പിച്ചാൽ വളരെ വേഗത്തിൽ ചിട്ടിയിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. നാല് വിഭാഗം ജാമ്യങ്ങളാണ് കെഎസ്എഫ്ഇ യില്‍ സ്വീകരിക്കുന്നത്. സാമ്പത്തിക രേഖകള്‍, വ്യക്തിഗത ജാമ്യം, വസ്തു ജാമ്യം, സ്വര്‍ണാഭരണ ജാമ്യം എന്നിങ്ങനെയാണിവ. ഒറ്റ ജാമ്യമായോ ഒന്നിലധികം ജാമ്യങ്ങളായോ സമർപ്പിക്കണം. ആദ്യം ഇതില്‍ ഓരോന്നും വിശദമായി പരിശോധിക്കാം.
സാമ്പത്തിക രേഖകള്‍
വിവിധ നിക്ഷേപ രേഖകൾ കെഎസ്എഫ്ഇ ചിട്ടിയുടെ ജാമ്യമായി സ്വീകരിക്കുന്നുണ്ട്. സ്ഥിര നിക്ഷേപ രസീതുകള്‍, നാല് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള നാഷണല്‍ സേവിംഗ്‌സ സര്‍ട്ടിഫിറ്ററ്റ്, എല്‍ഐസി സറണ്ടര്‍ വാല്യു, കിസാന്‍ വികാസ് പത്ര, വിളിച്ചെടുക്കാത്ത ചിട്ടി പാസ് ബുക്ക്, ബാങ്ക് ഗ്യാരണ്ടി എന്നിവയാണ് സാമ്പത്തിക രേഖകളായി സ്വീകരിക്കുന്നത്. കിസാൻ വികാസ് പത്ര 30 മാസം കഴിഞ്ഞവയാണെങ്കിൽ മുഖവില മുഴുവനായും ഭാവി ബാധ്യതയായി പരിഗണിക്കും.
വ്യക്തിഗത ജാമ്യം
വ്യക്തിഗത ജാമ്യമായി സാലറി സര്‍ട്ടിഫിക്കറ്റാണ് സ്വീകരിക്കുന്നത്. കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, സര്‍ക്കാര്‍ കമ്പനികള്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരുടെ സാലറി സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കും. 4 ലക്ഷം രൂപ വരെയുള്ള ഭാവി ബാധ്യതയ്ക്ക് ഒരു സാലറി സര്‍ട്ടിഫിക്കറ്റ് മതിയാകും. സഹകരണ ബാങ്ക് ജീവനക്കാരെ നിബന്ധനകൾക്ക് വിധേയമായി മാത്രമാണ് ജാമ്യമായി സ്വീകരിക്കുന്നത്.
വ്യക്തിഗത ജാമ്യം നൽകുന്നവർ സ്ഥിര ജീവനക്കാരായിരിക്കണം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ കേരളത്തില്‍ ജോലി ചെയ്യുന്നവരായിരിക്കണം. ഒപ്പം കേരളത്തിൽ സ്ഥിര താമാസക്കാരായ വ്യക്തികൾക്ക് മാത്രമെ ജാമ്യം നിൽക്കാൻ സാധിക്കുകയുള്ളൂ.
ചിട്ടി കാലാലധി കഴിഞ്ഞ് 6 മാസമെങ്കിലും സേവന കാലാവധി ഉള്ളവരെ മാത്രമെ ജാമ്യമായി പരിഗണിക്കുകയുള്ളൂ. പരമാവധി 15 ലക്ഷം രൂപ വരെയുള്ള ഭാവി ബാധ്യതയ്ക്കാണ് വ്യക്തിഗഗത ജാമ്യം സ്വീകരിക്കുക. മേലധികാരിക്ക് ശന്രളം പിടിച്ചു തരാന്‍ സാധിക്കുന്ന ജീവനക്കാരനാണെങ്കില്‍ ഭാവി ബാധ്യതയുടെ 10 ശതമാനമെങ്കിലും ശമ്പളം ഉണ്ടാിരിക്കണം. മേലധികാരിക്ക് ശമ്പളം പിടിച്ചു നല്‍കാന്‍ സാധിക്കില്ലെങ്കില്‍ ഭാവി ബാധ്യതയുടെ 12.5 ശതമാനം ശമ്പളമുള്ളവരെ ജാമ്യമായി കണ്ടെത്തണം.
വസ്തു ജാമ്യം
വസ്തുവിന്റെ ഉടമസ്ഥാവകാശം കൃത്യമാണെങ്കില്‍ വസ്തു കെഎസ്എഫ്ഇ ജാമ്യമായി സ്വീകരിക്കും. എന്നാൽ ഈ വസ്തുവിന് വഴി ഉണ്ടാണ്ടാകണമെന്ന് നിര്‍ബന്ധമാണ്. 13 വര്‍ഷത്തെ മുന്നാധാരങ്ങളുടെ ഒറിജിനല്‍, 13 വര്‍ഷത്തെ കുടുക്കട സര്‍ട്ടിഫിക്കറ്റ്, നടപ്പു കൊല്ലത്തെ ഭൂനികുതി രസീത്. ഭൂമിയില്‍ കെട്ടിടമുണ്ടെങ്കില്‍ കെട്ടിട നികുതി റസീത്, വസ്തുവിന്റെ ലോക്കേഷന്‍ സ്‌കെച്ച്, സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്.
സ്വര്‍ണം
സ്വര്‍ണാഭരങ്ങളില്‍ 18 കാരറ്റിന് മുകളിലുള്ളവ മാത്രമാണ് ജാമ്യമായി സ്വീകരിക്കുക. പൊട്ടിയതും മെഴുക് ചേർന്നതുമായ സ്വർണഭരണങ്ങളും സ്വീകരിക്കില്ല. സ്വർണത്തിന്റെ വിപണി മൂല്യത്തിന്റെ 90 ശതമാനം ജാമ്യമായി സ്വീകരിക്കും. ഭാവി ബാധ്യതയുടെ 0.3 ശതമാനം മൂല്യനിര്‍ണയ ഫീസായി ഈടാക്കും.
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications