പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് വ്യക്തിഗത വായ്പകളാണ്. ഉയർന്ന പലിശ നിരക്കാണെങ്കിലും അത്യാവശ്യ ഘട്ടത്തിൽ വ്യക്തിഗത വായ്പയല്ലാതെ വെറെ മാർഗമില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നവംബറിൽ കൊണ്ടു വന്ന പുതിയ നടപടികൾ വ്യക്തിഗത വായ്പകളെ ചുറ്റിപറ്റിയുള്ളതാണ്. ബാങ്കുമായി ബന്ധപ്പെട്ടുള്ള നടപടികളാണെങ്കിലും ഇവ ബാധിക്കുന്നത് വായ്പ എടുക്കുന്ന സാധാരണക്കാരനെയാണ്.
ആർബിഐ ചട്ടങ്ങൾ മാറ്റം
2024 വ്യക്തിഗത വായ്പകളെ സംബന്ധിച്ച് നല്ല സമയല്ല. പലിശ നിരക്കുയരുന്നതിനൊപ്പം ആര്‍ബിഐയുടെ ചട്ടങ്ങളും വ്യക്തിഗത വായ്പകളെ ബാധിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലായി വ്യക്തിഗത വായ്പ ഉള്‍പ്പടെയുള്ള അണ്‍സെക്യൂര്‍ഡ് വായ്പകളുടെ വലിയ വര്‍ധനവ് കാരണമാണ് ആര്‍ബിഐ ചട്ടങ്ങള്‍ മാറ്റം വരുത്തിയത്.
കണ്‍സ്യൂമര്‍ ക്രെഡിറ്റിനുള്ള റിസ്‌ക് വെയിറ്റേജ് 100 ശതമാനത്തില്‍ നിന്ന് 125 ശതമാനമായാണ് ആര്‍ബിഐ ഉയര്‍ത്തിയത്. 2024 ഫെബ്രുവരി 29 മുതല്‍ ഈ നിയമം ബാധകമാക്കാനാണ് ആര്‍ബിഐ തീരുമാനം. ഇത് വ്യക്തിഗത വായ്പ ചെലവ് വര്‍ധിപ്പിക്കും.

ബാങ്കുകളെ എങ്ങനെ ബാധിക്കും
ആര്‍ബിഐ നിയന്ത്രിക്കുന്ന എല്ലാ വായ്പാദാതാക്കളും വായ്പയുടെ ഒരു നിശ്ചിത അനുപാതത്തില്‍ മൂലധനം കൈവശം വയ്‌ക്കേണ്ടതുണ്ട്. വായ്പ അപകട സാധ്യതയുള്ളതാകുമ്പോള്‍ കടം കൊടുക്കുന്നയാള്‍ നിലനിര്‍ത്തേണ്ട തുകയുടെ അളവും കൂടും. ആര്‍ബിഐ റിസ്‌ക് വെയിറ്റേജ് ഉയര്‍ത്തിയതിന്റെ ഫലമായി ബാങ്കുകള്‍ ഉയര്‍ന്ന മൂലധന കരുതല്‍ നിലനിര്‍ത്തേണ്ടതുണ്ട്.
അതായത് ബാങ്കുകള്‍ നേരത്തെ 100 രൂപ വ്യക്തിഗത വായ്പ നല്‍കുമ്പോള്‍ 100 ശതമനമായിരുന്നു റിസ്‌ക് വെയ്റ്റഡ് അസറ്റ്. അതായത് 100 രൂപ. നിലവില്‍ 125 രൂപയായി ഉയര്‍ത്തുമ്പോള്‍ ഇനി മുതല്‍ ഓരോ 100 രൂപ വായ്പയ്ക്കും ബാങ്കുകള്‍ 2.25 രൂപ അധികമായി മാറ്റിവെയ്ക്കണം.
ഇവിടെ ബാങ്ക് അധിക തുക കാണേണ്ടതുണ്ട്. വായ്പ നല്‍കാന്‍ കൂടുതല്‍ ഫണ്ട് സ്വരൂപിക്കാന്‍ ബാങ്കുകള്‍ക്ക് പണം കണ്ടെത്തണം. എല്ലാ വായ്പക്കാരും ഒരേ സാഹചര്യം അഭിമുഖീകരിക്കുന്നതിനാല്‍ പുതിയ ഫണ്ടുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കും. ഇത് ഫണ്ടുകളുടെ ചെലവ് ഉയര്‍ത്തും. ഈ ചെലവ് നികത്താന്‍ ബാങ്കുകള്‍ ഉയര്‍ന്ന ചെലവില്‍ ഫണ്ട് സ്വീകരിക്കുമ്പോള്‍ വായ്പ നിരക്കും ഉയരും.
പലിശ നിരക്കുയരും
റിസ്‌ക് വെയ്റ്റിലെ വർധനവ് പൊതുവെ വ്യക്തിഗത വായ്പയിലെ ചെറിയ വായ്പകളെയാണ് ബാധിക്കുകയെന്ന് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 50,000 രൂപയിൽ താഴെയുള്ള ചെറിയ വായ്പകളിൽ നിരക്ക് വർധനവ് വേഗത്തിൽ പ്രകടമാകും. വ്യക്തിഗത വായ്പ പലിശ നിരക്ക് നിലവിൽ 12-13 ശതമാനം മുതൽ 30-35 ശതമാനം വരെയാണ്.
റിസ്‌ക് വെയ്‌റ്റ് വർധനവിലൂടെ ഉയർന്ന മൂലധന ചെലവ്, ബാങ്കുകളുടെ നിക്ഷേപ നിരക്കുകളിലെ വർധനവ് എന്നിവ കാരണം നിരക്കുകൾ വർധിക്കും. വായ്പയുടെ വലിപ്പം, കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്കോർ, കാലാവധി മുതലായവ ആശ്രയിച്ച് 0.20 ശതമാനം മുതൽ 1.5 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്.
വായ്പ ലഭിക്കാനും ബുദ്ധിമുട്ടാകും
അൺസെക്യൂർഡ് വായ്പകളിലെ അപകടസാധ്യത വർധിക്കുന്നത് ബാങ്കുകളെ കൂടുതൽ ജാഗ്രതയുള്ളവരാക്കും. ഇത് കർശനമായ യോഗ്യതാ മാനദണ്ഡങ്ങളിലേക്കും വായ്പ അംഗീകരിക്കുന്നതിന് കൂടുതൽ കർശനമായ വിലയിരുത്തൽ പ്രക്രിയകളും കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. ഇത് വായ്പ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ഇതോടൊപ്പം പലിശ നിരക്ക് ഉയരുന്നതിനാൽ നിലവിലുള്ള വായ്പകാരെയും ഇത് ബാധിക്കും. നിലവിലുള്ള വായ്പക്കാർക്ക് ഉയർന്ന ഇഎംഐയിലേക്കും മൊത്തത്തിലുള്ള വായ്പാ ചെലവുകൾ വർധിക്കുന്നതിനും ഇത് കാരണമാകും.
വായ്പ സാധ്യത വർധിപ്പിക്കാം
ഈയൊരു സാഹചര്യത്തിൽ വായ്പ സാധ്യത വർധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും അറിഞ്ഞിരിക്കണം. കുറഞ്ഞ ക്രെഡിറ്റ് വിനയോഗ അനുപാതം നിലനിർത്തുക എന്നതാണ് ഇതിലൊന്ന്. ആകെ ക്രെഡിറ്റ് ലിമിറ്റിൽ എത്രത്തോളം ക്രെഡിറ്റ് വിനയോഗിച്ചു എന്നതാണ് ക്രെഡിറ്റ് വിനയോഗ അനുപാതം വഴി അർഥമാക്കുന്നത്.
നിലവിലുള്ള വായ്പ എത്ര നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് നിർണയിക്കാൻ ബാങ്കുകൾക്ക് ക്രെഡിറ്റ് ഉപയോഗ അനുപാതം ഉപയോഗിക്കാം. ഉത്തരവാദിത്തമുള്ള ക്രെഡിറ്റ് മാനേജ്‌മെന്റ് പ്രകടിപ്പിക്കുന്ന അപേക്ഷകർക്ക് വായ്പ നൽകാനാണ് ബാങ്കുകൾ താൽപര്യപ്പെടുക. ഇത് വായ്പ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത കുറയ്ക്കും.
വായ്പ യോഗ്യതയും പലിശ നിരക്കും നിർണയിക്കുന്നതിന് ക്രെഡിറ്റ് സ്കോർ നിർണായകമാണ്. അൺസെക്യൂർഡ് വായ്പകളായതിനാൽ 750 ക്രെഡിറ്റ് സ്കോറുള്ളവരെയാണ് ബാങ്കുകൾ പരിഗണിക്കുന്നത്. ക്രെഡിറ്റ് സ്കോർ ഉയർത്താനുള്ള വഴികൾ തുടങ്ങണം. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നിലധികം ബാങ്കുകളിൽ വായ്പയ്ക്ക് അപേക്ഷിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുകയും വ്യക്തിഗത വായ്പ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
വായ്പ ലഭിക്കാൻ സാധ്യത വർധിപ്പിക്കുന്നതിന് നിലവിൽ നിക്ഷേപമുള്ളതോ വായ്പ, ക്രെഡിറ്റ് കാർഡുകൾ എടുത്തിട്ടുള്ളതോ ആയ ധനകാര്യ സ്ഥാപനത്തെ സമീപിക്കാം. ഇത് നിലവിലുള്ള ഉപഭോക്താക്കൾ എന്ന പരിഗണനയിൽ ബാങ്കിൽ നിന്ന് മുൻഗണനാ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ ലഭിക്കാൻ സഹായിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications