ഓഹരികളില്‍ നിക്ഷേപം നടത്താനും അതോടൊപ്പം ട്രേഡും ചെയ്യാനും സാധിക്കും. വേഗത്തില്‍ പണം ഉണ്ടാക്കാനുള്ള മാര്‍ഗം ട്രേഡിഗ് തന്നെയാണ്. ഈ ആകര്‍ഷണ വലയത്തില്‍ വീണവര്‍ക്ക് പണം ലഭിച്ചിട്ടുമുണ്ട്, നഷ്ടപ്പെട്ടിട്ടുമുണ്ട്. ട്രേഡിഗില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പണ നഷ്ടത്തിനൊപ്പം ജോലി നഷ്ടത്തിനും സാധ്യതയുണ്ട്. ആർക്കൊക്കെയാണ് ഇത് ബാധകമാകുന്നതെന്നും ഇതിനെ എങ്ങനെ മറികടക്കാമെന്നും പരിശോധിക്കാം.
ആർക്കൊക്കെ ബാധകം
നിങ്ങളൊരു സര്‍ക്കാര്‍ ജീവനക്കാരനാണെങ്കില്‍ ട്രേഡിംഗില്‍ ഏര്‍പ്പെടുന്നത് വഴി ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. 1964 ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (കണ്ടക്ട്) ചട്ട പ്രകാരം ഓഹരികളുടെയും നിക്ഷേപങ്ങളുടെയും തുടര്‍ച്ചയായ വാങ്ങലും വില്പനയും ഊഹകച്ചവടമായി കണക്കാക്കും. ഇതിനാല്‍ ഇതേ ചട്ടപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തരം ഊഹകച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നതിന് വിലക്കുണ്ട്. മുഴുവൻ സമയം ആവശ്യമുള്ള ജോലിയായതിനാലാണ് സർക്കാർ ജീവനക്കാർക്ക് ട്രേഡിംഗിന് വിലക്കുള്ളത്. ഓഹരി വിപണിയുടെ സമയത്തിന് അനുസരിച്ച് പൂർണ ചെലവിടേണ്ട ജോലിയാണ് ട്രേഡിഗ്.
ചുമതലപ്പെടുത്താനും സാധിക്കില്ല
സര്‍ക്കാര്‍ ജീവനക്കാരന്‍ നേരിട്ട് ട്രേഡിഗ് ചെയ്യുന്നതിന് പകരം മറ്റൊരു വ്യക്തിയെ ചുമതലപ്പെടുത്താന്‍ സാധിക്കില്ലെന്നും സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (കണ്ടക്ട്) ചട്ടം പറയുന്നു. ജീവനക്കാരന്റെ ഔദ്യോഗിക ചുമതലകളെ സ്വാധീനിക്കുന്ന നിക്ഷേപം നടത്താന്‍ മറ്റൊരു വ്യക്തിയെയോ കുടുംബാംഗങ്ങളെയോ ചുതമലപ്പെടുത്താന്‍ പാടില്ലെന്നും ചട്ടം പറയുന്നു. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമായാണ് കണക്കാക്കുന്നത്. ചട്ട ലംഘനത്തിന് നടപടികളുണ്ടാകും.
നിക്ഷേപം അനുവദനീയമാണോ?
സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (കണ്ടക്ട്) ചട്ടം സബ് റൂള്‍ (1) പ്രകാരമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഹരികളുടെ ഊഹകച്ചവടം വിലക്കിയിട്ടുള്ളത്. അതേസമയം അംഗീകൃത ഏജന്റുമാര്‍ വഴി ഓഹരി വിപണി നിക്ഷേപം നടത്തുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസമില്ലെന്നും ഇതേ സബ് റൂളില്‍ വിശദീകരിക്കുന്നു. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനും വിലക്കില്ല.
ഓഹരി സൂക്ഷിക്കുന്ന കാലാവധി അനുസരിച്ചാണ് നിക്ഷേപവും ട്രേഡിഗും രണ്ടും വ്യത്യാസപ്പെടുന്നുണ്ട്. ദീർഘകാല നേട്ടത്തിനായി ഓഹരികൾ വാങ്ങി ദീർഘനാൾ സക്ഷിക്കുന്നതാണ് നിക്ഷേപം. ഹ്രസ്വകാല നേട്ടത്തിനായി ദിവസമോ മാസങ്ങളോ മാത്രമാണ് ട്രേഡിഗിൽ ഓഹരി കൈവശം വെയ്ക്കുന്നത്.
ജോലി തെറിക്കുന്നത് എപ്പോൾ
ട്രേഡിംഗ് നടത്തുന്നൊരാൾക്ക് പെരുമാറ്റ ചട്ട ലംഘനത്തിന്റെ ഭാഗമായി പിഴയാണ് ഏറ്റവും ചുരുങ്ങിയ നടപടി. ചെയ്ത തെറ്റിന്റെ സ്വഭാവം അനുസരിച്ച് ഇൻക്രിമെന്റ് തടഞ്ഞു വെയ്ക്കുന്നത് മുതൽ സേവനത്തിൽ നിന്ന് പിരിച്ചു വിടുന്നത് വരെയുള്ള നടപടികളിലേക്ക് സർക്കാർ കടക്കും. ഇത്തരം സാഹചര്യത്തിൽ പെൻഷൻ പോലുള്ള വിരമിക്കൽ ആനുകൂല്യത്തെ ബാധിക്കില്ല. ഇതിനാൽ തന്നെ സർക്കാർ ജീവനക്കാർ ഊഹകച്ചവടത്തിൽ നിന്ന് മാറി നിൽക്കുന്നതാണ് ഉചിതം.
ചില വകുപ്പുകൾക്ക് പ്രത്യേക നിയന്ത്രണം
സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (കണ്ടക്ട്) ചട്ടം എല്ലാ സർക്കാർ ജീവനക്കാർക്കും വേണ്ടിയുള്ളതാണെങ്കിലും ചില വകുപ്പുകൾക്ക പ്രത്യേക ഇളവുകളുണ്ട്. നിയമത്തിലെ സെക്ഷൻ 40(2) ൽ ഈ നിയന്ത്രണങ്ങൾ പറയുന്നത്. വിപണിയുമായി നേരിട്ട് ബന്ധപ്പെടുന്ന സെബി, റിസർവ് ബാങ്ക് ജീവനക്കാർക്ക് നിയന്ത്രണങ്ങൾ ഉള്ളത്. ഐപിഒയിൽ നിക്ഷേപിക്കുന്നതിനും ഈ വിലക്കുണ്ട്. വില നിശ്ചയിക്കുന്നതുമായി തീരുമാനമെടുക്കുന്ന ജീവനക്കാര്‍ക്കാണ് കമ്പനികളുടെ പ്രാരംഭ ഓഹരി വിൽപനയില്‍ പങ്കെടുക്കാനാവില്ല.
ജീവനക്കാരന് പകരം മറ്റൊരാളെ ചുമതലപ്പെടുത്തുന്നതിനും വിലക്കുണ്ട്. കുടുംബാഗങ്ങളോ ജീവനകാരൻ ചുതമലപ്പെടുത്തിയ മറ്റൊരു വ്യക്തിയോ നിക്ഷേപിക്കുന്നതിനും നിയന്ത്രണമുണ്ട്. എന്നാൽ റവന്യു വകുപ്പ്, പോലീസ് തുടങ്ങിയ സാധാരണ വകുപ്പുകളിലെ ജീവനക്കാർക്ക് നിബന്ധനകളില്ല. ഇവർക്ക് ഐപിഒയിൽ പങ്കെടുക്കാം.
More From GoodReturns

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില്‍ എയര്‍ബസ് ടെക്നോളജി സെന്റര്‍, യൂറോപ്പിന് പുറത്തെ വലിയ കേന്ദ്രം

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…



Click it and Unblock the Notifications