ഓഹരികളില്‍ നിക്ഷേപം നടത്താനും അതോടൊപ്പം ട്രേഡും ചെയ്യാനും സാധിക്കും. വേഗത്തില്‍ പണം ഉണ്ടാക്കാനുള്ള മാര്‍ഗം ട്രേഡിഗ് തന്നെയാണ്. ഈ ആകര്‍ഷണ വലയത്തില്‍ വീണവര്‍ക്ക് പണം ലഭിച്ചിട്ടുമുണ്ട്, നഷ്ടപ്പെട്ടിട്ടുമുണ്ട്. ട്രേഡിഗില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പണ നഷ്ടത്തിനൊപ്പം ജോലി നഷ്ടത്തിനും സാധ്യതയുണ്ട്. ആർക്കൊക്കെയാണ് ഇത് ബാധകമാകുന്നതെന്നും ഇതിനെ എങ്ങനെ മറികടക്കാമെന്നും പരിശോധിക്കാം.
ആർക്കൊക്കെ ബാധകം
നിങ്ങളൊരു സര്‍ക്കാര്‍ ജീവനക്കാരനാണെങ്കില്‍ ട്രേഡിംഗില്‍ ഏര്‍പ്പെടുന്നത് വഴി ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. 1964 ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (കണ്ടക്ട്) ചട്ട പ്രകാരം ഓഹരികളുടെയും നിക്ഷേപങ്ങളുടെയും തുടര്‍ച്ചയായ വാങ്ങലും വില്പനയും ഊഹകച്ചവടമായി കണക്കാക്കും. ഇതിനാല്‍ ഇതേ ചട്ടപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തരം ഊഹകച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നതിന് വിലക്കുണ്ട്. മുഴുവൻ സമയം ആവശ്യമുള്ള ജോലിയായതിനാലാണ് സർക്കാർ ജീവനക്കാർക്ക് ട്രേഡിംഗിന് വിലക്കുള്ളത്. ഓഹരി വിപണിയുടെ സമയത്തിന് അനുസരിച്ച് പൂർണ ചെലവിടേണ്ട ജോലിയാണ് ട്രേഡിഗ്.
ചുമതലപ്പെടുത്താനും സാധിക്കില്ല
സര്‍ക്കാര്‍ ജീവനക്കാരന്‍ നേരിട്ട് ട്രേഡിഗ് ചെയ്യുന്നതിന് പകരം മറ്റൊരു വ്യക്തിയെ ചുമതലപ്പെടുത്താന്‍ സാധിക്കില്ലെന്നും സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (കണ്ടക്ട്) ചട്ടം പറയുന്നു. ജീവനക്കാരന്റെ ഔദ്യോഗിക ചുമതലകളെ സ്വാധീനിക്കുന്ന നിക്ഷേപം നടത്താന്‍ മറ്റൊരു വ്യക്തിയെയോ കുടുംബാംഗങ്ങളെയോ ചുതമലപ്പെടുത്താന്‍ പാടില്ലെന്നും ചട്ടം പറയുന്നു. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമായാണ് കണക്കാക്കുന്നത്. ചട്ട ലംഘനത്തിന് നടപടികളുണ്ടാകും.
നിക്ഷേപം അനുവദനീയമാണോ?
സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (കണ്ടക്ട്) ചട്ടം സബ് റൂള്‍ (1) പ്രകാരമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഹരികളുടെ ഊഹകച്ചവടം വിലക്കിയിട്ടുള്ളത്. അതേസമയം അംഗീകൃത ഏജന്റുമാര്‍ വഴി ഓഹരി വിപണി നിക്ഷേപം നടത്തുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസമില്ലെന്നും ഇതേ സബ് റൂളില്‍ വിശദീകരിക്കുന്നു. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനും വിലക്കില്ല.
ഓഹരി സൂക്ഷിക്കുന്ന കാലാവധി അനുസരിച്ചാണ് നിക്ഷേപവും ട്രേഡിഗും രണ്ടും വ്യത്യാസപ്പെടുന്നുണ്ട്. ദീർഘകാല നേട്ടത്തിനായി ഓഹരികൾ വാങ്ങി ദീർഘനാൾ സക്ഷിക്കുന്നതാണ് നിക്ഷേപം. ഹ്രസ്വകാല നേട്ടത്തിനായി ദിവസമോ മാസങ്ങളോ മാത്രമാണ് ട്രേഡിഗിൽ ഓഹരി കൈവശം വെയ്ക്കുന്നത്.
ജോലി തെറിക്കുന്നത് എപ്പോൾ
ട്രേഡിംഗ് നടത്തുന്നൊരാൾക്ക് പെരുമാറ്റ ചട്ട ലംഘനത്തിന്റെ ഭാഗമായി പിഴയാണ് ഏറ്റവും ചുരുങ്ങിയ നടപടി. ചെയ്ത തെറ്റിന്റെ സ്വഭാവം അനുസരിച്ച് ഇൻക്രിമെന്റ് തടഞ്ഞു വെയ്ക്കുന്നത് മുതൽ സേവനത്തിൽ നിന്ന് പിരിച്ചു വിടുന്നത് വരെയുള്ള നടപടികളിലേക്ക് സർക്കാർ കടക്കും. ഇത്തരം സാഹചര്യത്തിൽ പെൻഷൻ പോലുള്ള വിരമിക്കൽ ആനുകൂല്യത്തെ ബാധിക്കില്ല. ഇതിനാൽ തന്നെ സർക്കാർ ജീവനക്കാർ ഊഹകച്ചവടത്തിൽ നിന്ന് മാറി നിൽക്കുന്നതാണ് ഉചിതം.
ചില വകുപ്പുകൾക്ക് പ്രത്യേക നിയന്ത്രണം
സെന്‍ട്രല്‍ സിവില്‍ സര്‍വീസ് (കണ്ടക്ട്) ചട്ടം എല്ലാ സർക്കാർ ജീവനക്കാർക്കും വേണ്ടിയുള്ളതാണെങ്കിലും ചില വകുപ്പുകൾക്ക പ്രത്യേക ഇളവുകളുണ്ട്. നിയമത്തിലെ സെക്ഷൻ 40(2) ൽ ഈ നിയന്ത്രണങ്ങൾ പറയുന്നത്. വിപണിയുമായി നേരിട്ട് ബന്ധപ്പെടുന്ന സെബി, റിസർവ് ബാങ്ക് ജീവനക്കാർക്ക് നിയന്ത്രണങ്ങൾ ഉള്ളത്. ഐപിഒയിൽ നിക്ഷേപിക്കുന്നതിനും ഈ വിലക്കുണ്ട്. വില നിശ്ചയിക്കുന്നതുമായി തീരുമാനമെടുക്കുന്ന ജീവനക്കാര്‍ക്കാണ് കമ്പനികളുടെ പ്രാരംഭ ഓഹരി വിൽപനയില്‍ പങ്കെടുക്കാനാവില്ല.
ജീവനക്കാരന് പകരം മറ്റൊരാളെ ചുമതലപ്പെടുത്തുന്നതിനും വിലക്കുണ്ട്. കുടുംബാഗങ്ങളോ ജീവനകാരൻ ചുതമലപ്പെടുത്തിയ മറ്റൊരു വ്യക്തിയോ നിക്ഷേപിക്കുന്നതിനും നിയന്ത്രണമുണ്ട്. എന്നാൽ റവന്യു വകുപ്പ്, പോലീസ് തുടങ്ങിയ സാധാരണ വകുപ്പുകളിലെ ജീവനക്കാർക്ക് നിബന്ധനകളില്ല. ഇവർക്ക് ഐപിഒയിൽ പങ്കെടുക്കാം.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ബിഐ എഫ്ഡി പലിശ കുറച്ചു; സുരക്ഷിത നിക്ഷേപത്തിന് ഇനി എന്ത് വഴി?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?



Click it and Unblock the Notifications