പശ്ചിമേഷ്യയിൽ യുദ്ധഭീതി ആശങ്കപ്പെടുന്ന തലത്തിലേക്ക് നീങ്ങുന്നതിനിടെ സ്വർണ വില കുതിക്കുന്നു. അനിശ്ചിതത്വങ്ങൾക്കൊപ്പം സ്വർണ വിലയെ സ്വാധീനിക്കുന്ന പലിശ നിരക്ക് സംബന്ധിച്ച യുഎസ് ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകളും ആഗോള വിപണിയിൽ സ്വർണ വില ഉയർത്തി. അന്താരാഷ്ട്ര മാർക്കറ്റിലെ വില വർധനവിനൊപ്പം കേരളത്തിലും വില കുതിക്കുകയാണ്. ചൊവ്വാഴ്ച പവന് 240 രൂപയാണ് വര്‍ധിച്ചത്. കേരള വിപണിയില്‍ 42,920 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,365 രൂപയിലാണ്.
വില വര്‍ധനവ് 6-ാം ദിവസം
ഒക്ടോബര്‍ 5 ന് 41,920 രൂപയിലായിരുന്നു കേരളത്തിലെ സ്വര്‍ണ വില. മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തിയതിന് ശേഷം തുടര്‍ച്ചയായി സ്വര്‍ണ വില ഉയരുകയാണ്. ഒക്ടോബര്‍ ആറിന് 80 രൂപയാണ് വര്‍ധിച്ചത്. 42,000 രൂപയിലേക്ക് തിരികെ എത്തിയ സ്വര്‍ണം 7-ാം തീയതി രാവിലെയും വൈകീട്ടുമായി 520 രൂപ വർധിച്ചു. രാവിലെ 200 രൂപയും വൈകീട്ട് 320 രൂപയുമാണ് വർധിച്ചത്.
ശനിയാഴ്ച 42,520 രൂപയിലാണ് സ്വർണം വ്യാപാരം ആരംഭിച്ചത്. ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം തിങ്കളാഴ്ച 160 രൂപയാണ് സ്വർണ വിലയിൽ വർധിച്ചത്. 42,680 രൂപയിൽ നിന്നാണ് ചൊവ്വാഴ്ച 240 രൂപ വർധിച്ചത്. 6 ദിവസം കൊണ്ട് 1,000 രൂപയാണ് സ്വർണ വിലയിൽ വർധനവുണ്ടായത്.

ആഗോള വിപണിയിൽ മുന്നേറ്റം
ഇസ്രായേൽ- ഹമാസ് സംഘർഷം മൂലമുള്ള വിപണി അനിശ്ചിതത്വത്തിനൊപ്പം യുഎസ് ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരിൽ നിന്നുള്ള മോശം പരാമർശങ്ങൾ ഡോളറിനെയും ബോണ്ട് യീൽഡുകളെയും താഴേക്ക് എത്തിച്ചതിനാൽ ചൊവ്വാഴ്ച സ്വർണ വില ഒരാഴ്ചയിലേറെ ഉയർന്ന നിലയിലെത്തി. സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.2 ശതമാനം ഉയർന്ന് 1,864.39 ഡോളറിലെത്തി. സെപ്റ്റംബർ 29 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
യുദ്ധം മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ വിതരണത്തെ ബാധിക്കുമെന്ന ഭയമാണ് വിപണിയെ അസ്വസ്തമാക്കുന്നത്. ദീർഘകാല യുഎസ് ട്രഷറി ബോണ്ടുകളിലെ വരുമാനം വർദ്ധിക്കുന്നത് ഹ്രസ്വകാല പോളിസി നിരക്കിലെ വർധനവിൽ നിന്ന് പിന്തിരിപ്പിക്കുമെന്ന ഫെഡറേഷൻ ഉദ്യോഗസ്ഥരുടെ പ്രസ്താവന തിങ്കളാഴ്ച യുഎസ് ഡോളർ സൂചികയെ ഇടിച്ചിരുന്നു.
കരയുദ്ധത്തിലേക്ക് കടക്കുന്നതിനിടെ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങൾക്ക് ആവശ്യക്കാരേറിയതോടെ സ്വർണ വില തിങ്കളാഴ്ച 1.6 ശതമാനം ഉയർന്നു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന കുതിപ്പാണിത്. റഷ്യ-ഉക്രെയ്ൻ യുദ്ധ സമയത്തെ പോലുള്ള വർധനവ് സ്വർണ വിലയിലുണ്ടാകുമോ എന്നാണ് സ്വർണം വാങ്ങാനിരിക്കുന്നവരെ ആശങ്കയിലാക്കുന്നത്.
2022 ഫെബ്രുവരി 24 ന് റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ചത്. 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 5,179 രൂപ അല്ലെങ്കിൽ 10 ശതമാനത്തിലധികം ഉയർന്ന് 55,558 രൂപയിലേക്ക് വില എത്തിയിരുന്നു. വെള്ളിയാഴ്ചയുടെ ക്ലോസിംഗിൽ നിന്ന് സമാന വർധനവ് കണക്കാക്കിയാൽ സ്വർണ വില 62,558 രൂപയിലേക്ക് ഉയരാൻ സാധ്യതയുണ്ട്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications