10 ദിവസം നീണ്ട താഴോട്ടിറക്കത്തിന് ശേഷം തിരിച്ചു വരവിനൊരുങ്ങി സ്വർണം. ആഗോള വിപണിയിൽ സാഹചര്യങ്ങൾ മാറിയതിന് പിന്നാലെ വെള്ളിയാഴ്ച ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയർന്നു. പവന് 80 രൂപ വർധിച്ച് 42,000 രൂപയിലാണ് കേരളത്തിലെ സ്വർണ വില. ഗ്രാമിന് 10 രൂപ വർധിച്ച് 5,250 രൂപയിലുമെത്തി. ആഗോള വിപണിയിൽ പലിശ നിരക്ക് വർധനവിനെ സ്വാധീനിക്കുന്ന സാമ്പത്തിക ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ സ്വർണ വില സ്ഥിരത പുലർത്തുകയാണ്.
തിരികെ കയറി സ്വർണം
വ്യാഴാഴ്ച 41,000 നിലവാരത്തിലേക്ക് വീണ ശേഷമാണ് സ്വർണ വില തിരികെ കയറിയത്. വെള്ളിയാഴ്ച 160 രൂപ കുറഞ്ഞാണ് സ്വർണ വില 41,920 രൂപയിലേക്ക് വീണത്. 8 മാസത്തെ താഴ്ന്ന നിലവാരമായിരുന്നു ഇത്. വ്യാഴാഴ്ച വരെ 10 ദിവസമാണ് സ്വർണ വില കുറഞ്ഞത്.
10 ദിവസങ്ങളിലായി 1,880 രൂപ സ്വര്‍ണ വിലയില്‍ കുറഞ്ഞു. സെപ്റ്റംബര്‍ 26 ന് 160 രൂപ കുറഞ്ഞ് 43,800 രൂപയിലായിരുന്നു സ്വര്‍ണ വില. വ്യാഴാഴ്ച 160 രൂപ കുറഞ്ഞ് 41,920 രൂപയിലേക്ക് എത്തിയതോടെയാണ് 1,880 രൂപ കുറഞ്ഞത്.

ഒക്ടോബറിലെ സ്വർണ വില
ഒക്ടോബറിൽ 6 ദിവസത്തിനിടെ ആദ്യമായാണ് സ്വർണ വില വർധിക്കുന്നത്. ആദ്യ അഞ്ച് ദിവസങ്ങളിലായി 760 രൂപ സ്വർണ വിലയിൽ കുറഞ്ഞു. ഒക്ടോബർ ഒന്നിന് 42,680 രൂപയിലാണ് സ്വര്‍ണം വ്യാപാരം നടത്തിയത്. തുടര്‍ച്ചയായ ഇടിവിന് ശേഷം ബുധനാഴ്ച കേരള വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ചയിലെ 42,080 രൂപയിലാണ് ബുധനാഴ്ചയും സ്വര്‍ണം വ്യാപാരം നടത്തിയത്.
ഒക്ടോബർ ഒന്നിന് 42,680 രൂപയിലായിരുന്നു സ്വർണ വില. രണ്ടാം തീയതി 120 രൂപ കുറഞ്ഞ് 42,560 രൂപയിലായിരുന്നു സ്വർണ വില. ചൊവ്വാഴ്ച 480 രൂപ കുറഞ്ഞാണ് 42,080 രൂപയിലേക്ക് വില എത്തിയത്.
ആഗോള വിപണിയിൽ
പലിശനിരക്കിനെ സ്വാധീനിക്കാൻ കഴിയുന്ന യുഎസ് നോൺ ഫാം പേറോൾ ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ 2 ദിവസമായി സ്വർണ വില വലിയ ഇടിവില്ല. വ്യാഴാഴ്ച നേരിയ നേട്ടമുണ്ടാക്കിയ ശേഷം ഇടിഞ്ഞ സ്വർണം വെള്ളിയാഴ്ച രാവിലെ സ്ഥിരത പുലർത്തുകയാണ്. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,823.86 ഡോളർ എന്ന നിലയിലാണ്. തുടർച്ചയായ ഒമ്പത് സെഷനുകളിൽ ഇടിവ് നേരിട്ടതിന് ശേഷമാണ് സ്വർണം വെള്ളിയാഴ്ച ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിന് സമീപം മാറ്റമില്ലാതെ തുടരുന്നത്.
സെപ്തംബർ 25 ന് ശേഷമുള്ള എല്ലാ ട്രേഡിംഗ് സെഷനുകളിലും സ്വർണ വില ഇടിഞ്ഞിരുന്നു. ഈ ആഴ്ച ഇതുവരെ 1.5 ശതമാനമാണ് സ്വർണ വിലയിലുണ്ടായ നഷ്ടം.


Click it and Unblock the Notifications