സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കി തുടര്‍ച്ചയായ രണ്ടാം ദിവസവും കേരള വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞു. വ്യാഴാഴ്ച കേരള വിപണിയില്‍ പവന് 320 രൂപയാണ് കുറഞ്ഞത്. 46,480 രൂപയിലാണ് ഒരു പവന്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5,810 രൂപയിലാണ് ഗ്രാമിന്റെ വില. സമീപകാല വില പരിശണിക്കുമ്പോള്‍ ഒന്നര ആഴ്ചയക്കിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്.
തുടര്‍ച്ചയായ രണ്ട് ദിവസത്തെ ഇടിവോടെ സ്വര്‍ണ വില മാസത്തിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തി. രണ്ട് ദിവസത്തിനിടെ 520 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ കുറവ്. ജനുവരി ഒന്നിന് 46,840 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. രണ്ടാം ദിവസം 160 രൂപ വര്‍ധിച്ച് 47,000 രൂപയിലേക്ക് എത്തിയിരുന്നു.
ബുധനാഴ്ച മുതലാണ് സ്വര്‍ണ വില ഇടിയാന്‍ തുടങ്ങിയത്. 160 രൂപ കുറഞ്ഞ് 46,800 രൂപയിലേക്ക് എത്തിയ ശേഷമാണ് വ്യാഴാഴ്ച 320 രൂപ കുറഞ്ഞ് 46,480 രൂപയിലേക്ക് സ്വര്‍ണ വില എത്തുന്നത്. രണ്ട് ദിവസത്തിനിടെ ഗ്രാമിന് 65 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ കുറവ്.

സ്വര്‍ണ വില ഇടിയുന്നത് എന്തുകൊണ്ട്?
പുതുവർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ചുള്ള ആശയകുഴപ്പവും സാധ്യത കുറയുന്നതും ഡോളർ ശക്തമാകുന്നതിനും സ്വർണ വില ഇടിയുന്നതിനും കാരണമാവുകയാണ്. സ്വർണ വില താഴേക്ക് പോകുമ്പോൾ യുഎസ് ഡോളറും ബോണ്ട് യീൽഡും സമീപകാല ഇടിവിൽ നിന്ന് ഉയരുകയാണ്. വ്യാഴാഴ്ച സ്പോട്ട് ഗോൾഡ് 0.75 ശതമാനം ഇടിവിൽ ഔൺസിന് 2,044.11 ഡോളറിലാണ് സ്വർണം വ്യാപാരം നടക്കുന്നത്.
ഡോളർ സൂചിക കഴിഞ്ഞ സെഷനിൽ മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിലവാരത്തിന് അടുത്തേക്ക് എത്തിയിരുന്നു. 102.45 നിലവാരത്തിലാണ് സ്വർണ വിലയുള്ളത്. അതേസമയം 10 വർഷത്തെ ട്രഷറി നോട്ടുകളുടെ വരുമാനം 3.9255 ശതമാനമായി ഉയർന്നു. മുന്നേറാനുള്ള സാഹചര്യമില്ലാത്തതും ഡോളർ ശക്തി പ്രാപിക്കുന്നതും സ്വർണ വിലയിലെ ഇടിവിന് കാരണമാണ്. അതോടൊപ്പം ഫെഡറൽ റിസർവിന്റെ പണനയ തീരുമാനത്തിന്റെ അടുത്ത ഘട്ടത്തെ പറ്റി വ്യക്തത നൽകുന്ന കൂടുതൽ തൊഴിൽ ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതും സ്വർണത്തെ പിടിച്ചു നിർത്തുകയാണ്.
ഇനിയും താഴേക്കോ?
ബുധനാഴ്ച ഫെഡറൽ റിസർവിന്റെ ഡിസംബർ മിനുറ്റ്സ് പുറത്തുവന്നെങ്കിലും സ്വർണം കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ല. പണപ്പെരുപ്പം നിയന്ത്രണവിധേയമാകുമെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടതായും അമിത നിയന്ത്രണ ധനനയം സമ്പദ്‌വ്യവസ്ഥയ്ക്ക് വരുത്തിയേക്കാവുന്ന പ്രതിസന്ധിയെയും യോഗത്തിൽ പരമാർശിച്ചിട്ടുണ്ട്.
എന്നാൽ നിരക്ക് കുറയ്ക്കലുകളെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ അനിശ്ചിതത്വം മിനിറ്റ്സ് രേഖപ്പെടുത്തി. കുറച്ച് കാലത്തേക്ക് നിരക്കുകൾ നിയന്ത്രിതമായി തുടരേണ്ടതിന്റെ ആവശ്യകത ഫെഡറൽ റിസർവ് അംഗങ്ങൾക്കിടയിലുണ്ടെന്നാണ് മിനുറ്റ്സ് വ്യക്തമാക്കുന്നത്. ഇതോടെ നിരക്ക് കുറയ്ക്കുമെന്നുള്ള വിപണി വികാരവും കുറഞ്ഞു. നിരക്ക് കുറയ്ക്കാനുള്ള സാധ്യത കഴിഞ്ഞാഴ്ചയിലെ 90 ശതമാനത്തിൽ നിന്ന് 70 ശതമാനമായി കുറഞ്ഞെന്നാണ് റിപ്പോർട്ട്. പലിശ നിരക്ക് ഉയർന്ന് നിൽക്കുമെന്നുള്ള സാധ്യത സ്വർണത്തെ ഇടിക്കും. ഇത് ഡോളറിനും ബോണ്ട് യീൽഡിനും മുന്നേറ്റത്തിനുള്ള സാധ്യത തുറയ്ക്കും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications