ബജറ്റിൽ ആദായ നികുതി ഘടനയിൽ യാതൊരു പ്രഖ്യാപനവും ഉണ്ടായിരുന്നില്ല, ധനമന്ത്രി നിർമലാ സീതാരാമൻ 58 മിനിറ്റ് നീണ്ട ഇടക്കാല ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് നികുതി മാറ്റമില്ലെന്ന പ്രഖ്യാപനത്തോടെയാണ്. ബജറ്റ് പ്രസംഗത്തിൽ ആദായ നികുതിയുമായി ബന്ധപ്പെട്ട നേട്ടങ്ങൾ ധനമന്ത്രി ചൂണ്ടിക്കാട്ടി. നികുതിദായകരുടെ എണ്ണത്തിൽ 2.5 മടങ്ങ് വർധനവ് ഉണ്ടായതായും റീഫണ്ട് കാലയളവ് കുറഞ്ഞതായും ധനമന്ത്രി സൂചിപ്പിച്ചു.
2013-2014 ലെ 93 ദിവസമെടുത്തിരുന്ന ആദായ നികുതി റീഫണ്ട് കഴിഞ്ഞ വർഷം വെറും 10 ദിവസമായി കുറഞ്ഞെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. അതേസമയം ബജറ്റിൽ നികുതിദായകരെ സംബന്ധിച്ച് ലഭിച്ചൊരു പ്രഖ്യാപനമാണ് വർഷങ്ങൾ പഴക്കമുള്ള നികുതി ഡിമാന്റ് നോട്ടീസുകൾ എഴുതി തള്ളുകയാണെന്നുള്ളത്. ആദായനികുതി വകുപ്പുമായി തർക്കം നിലനിൽക്കുന്ന 25,000 രൂപ വരെയുള്ള നികുതി ഡിമാന്റ് നോട്ടീസുകളാണ് എഴുതി തള്ളുക.

ആർക്കൊക്കെ യോഗ്യത
വ്യക്തിഗത നികുതിദായകരെ സംബന്ധിച്ച് ബജറ്റ് പ്രഖ്യാപനം ആശ്വാസകരമാണ്. 2009-10 സാമ്പത്തിക വർഷം വരെയുള്ള 25,000 രൂപ വരെയുള്ള ടാക്സ് ഡിമാന്റ് നോട്ടീസുകളും 2010-11 സാമ്പത്തിക വർഷത്തിനും 2014-15 സാമ്പത്തിക വർഷത്തിനും ഇടയിൽ 10,000 രൂപ വരെ കുടിശ്ശികയുള്ള നോട്ടീസുകളുമാണ് പിൻവലിക്കുക.
നിർദ്ദിഷ്ട സാമ്പത്തിക വർഷങ്ങളിൽ, പ്രഖ്യാപിച്ച പരിധി വരെ നികുതി ഡിമാൻഡ് തീർപ്പാക്കാത്ത നികുതിദായകർക്ക് യോഗ്യതയുണ്ടെന്നാണ് ഇതിനർത്ഥം. നിർദ്ദിഷ്‌ട സാമ്പത്തിക വർഷങ്ങളിൽ പ്രത്യക്ഷ നികുതി ഡിമാൻഡ് കുടിശ്ശികയുള്ള എല്ലാവർക്കും 25,000 രൂപയുടെ ഡിമാൻഡിൽ ഇളവ് ലഭിക്കില്ല. 25,000/10,000 രൂപയ്ക്ക് തുല്യമോ അതിൽ കുറവോ ഉള്ളവർക്ക് മാത്രമാണ് യോഗ്യത.
പലിശയ്ക്ക് ഇളവുണ്ടോ?
ആദായനികുതി വകുപ്പ് നികുതി ഡിമാൻഡ് നോട്ടീസ് അയയ്ക്കുമ്പോൾ നികുതിയുടെ പലിശയും ഉൾപ്പെടുന്ന ഒരു തുകയാണ് നോട്ടീസിലൂടെ ആവശ്യപ്പെടാറുള്ളത്. നികുതി ഡിമാൻഡ് പരിധിയായ 25,000 രൂപയിൽ പലിശ വിഹിതവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം വ്യക്തമാക്കുന്നില്ല. ആദായ നികുതി നിയമം പ്രകാരം കുടിശ്ശികയുള്ള നികുതി തുകയ്ക്ക് പ്രതിമാസം 1 ശതമാനം എന്ന നിരക്കിൽ അധിക പലിശ ഈടാക്കുന്നുണ്ട്.
ഉദാഹരണമായി 2007-08 സാമ്പത്തിക വർഷത്തിൽ 23,000 രൂപ നികുതി ഡിമാന്റുള്ളയിടത്ത് ഈടാക്കിയ പലിശ കാരണം നികുതിദായകന് 30,000 രൂപ വരെ നൽകേണ്ടി വന്നേക്കാം. യഥാർത്ഥ നികുതി ഡിമാൻഡ് തുക 25,000 രൂപയിൽ താഴെയായതിനാൽ നികുതിദായകന് ഈ പ്രഖ്യാപനത്തിൽ നിന്ന് പ്രയോജനം ലഭിക്കുമോ എന്നതും അതോ 25,000 രൂപയുടെ കട്ട് ഓഫ് നികുതിയും പലിശയും ബാധകമാണോ എന്നതും അവ്യതക്തമാണ്.
ടാക്സ് ഡിമാന്റ് നോട്ടീസ്
1961-ലെ ആദായനികുതി നിയമത്തിൻ്റെ വിവിധ വകുപ്പുകൾക്ക് കീഴിൽ നികുതിദായകന് കുടിശ്ശികയുള്ള നികുതി ഡിമാൻഡ് നോട്ടീസുകൾ ലഭിക്കും. സാധാരണയായി ഒരു ശമ്പളമുള്ള നികുതിദായകന് സെക്ഷൻ 143(1), 139(9), 142, 143(2) , 148, 245 എന്നിവ പ്രകാരം 6 നികുതി നോട്ടീസുകൾ ലഭിക്കാം. രേഖപ്പെടുത്തിയ നികുതിയും അടച്ച നികുതിയും പൊരുത്തപ്പെടുന്നുണ്ടോയെന്ന് ആദായനികുതി വകുപ്പ് പരിശോധിക്കും. അതിനുശേഷമാണ് ഫയൽ ചെയ്ത നികുതി റിട്ടേണുകൾ ആദായ നികുതി വകുപ്പ് സ്വീകരിക്കുകയുള്ളൂ.
നോട്ടീസുകൾ പലതരം
ആദായ നികുതി റിട്ടേൺ ആദായനികുതി വകുപ്പ് പ്രോസസ്സ് ചെയ്തുകഴിഞ്ഞ് നികുതി ഡിമാൻഡ് അടയ്‌ക്കേണ്ടിവരുമ്പോൾ സെക്ഷൻ 143(1) പ്രകാരം നികുതി അറിയിപ്പ് ലഭിക്കും. നികുതിദായകൻ ഫയൽ ചെയ്ത തെറ്റായ ആദായനികുതി റിട്ടേണിന് എതിരായാണ് സെക്ഷൻ 139(9) പ്രകാരം നികുതി നോട്ടീസ് ലഭിക്കുന്നത്.
തെറ്റായ ഐടിആർ ഫോം ഉപയോഗിച്ചാലോ ഐടിആർ ഫയൽ ചെയ്യുന്നതിനോ അല്ലെങ്കിൽ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോഴോ സംഭവിച്ച മറ്റേതെങ്കിലും പിശകുകളോ വഴി നോട്ടീസ് ലഭിക്കാം. നടപ്പുവർഷത്തെ ആദായനികുതി റീഫണ്ടിനൊപ്പം കഴിഞ്ഞ കുടിശ്ശിക ക്രമീകരിക്കുന്നതിനാണ് സെക്ഷൻ 245 പ്രകാരം നികുതിദായകന് നോട്ടീസ് ലഭിക്കുന്നത്.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications