ഫെബ്രുവരി മാസത്തില്‍ ആദ്യ രണ്ട് ദിവസങ്ങളിലായി വില വര്‍ധനവോടെ സ്വര്‍ണം. രണ്ട് ദിവസങ്ങളിലും 120 രൂപ വീതമാണ് സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവ്. വെള്ളിയാഴ്ച പവന് 120 രൂപ വര്‍ധിച്ചതോടെ 46,640 രൂപയിലേക്ക് സ്വര്‍ണ വില എത്തി. ഗ്രാമിന് വര്‍ധിച്ചത് 15 രൂപയാണ്. 5,830 രൂപയാണ് വെള്ളിയാഴ്ച ഒരു ഗ്രാമിന് കേരള വിപണിയില്‍ നല്‍കേണ്ടി വരുന്നത്. മാസത്തിലെ ആദ്യ ദിവസത്തിലും 120 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ മുന്നേറ്റം.
വ്യാഴാഴ്ച 46,520 രൂപയിലാണ് ഒരു പവന്‍ വ്യാപാരം നടത്തിയത്. ഇതോടെ ഈ ആഴ്ചയിലെ അഞ്ചില്‍ നാല് ദിവസവും സ്വര്‍ണ വില വര്‍ധിച്ചു. ജനുവരി 29 തിന് തിങ്കളാഴ്ച 80 രൂപ വര്‍ധിച്ച് 46,240 രൂപയിലാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ച 160 രൂപ സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി.
ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന ശേഷം വ്യാഴം, വെള്ളി ദിവസങ്ങളില്‍ 120 രൂപ വീതം സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി. ഇതോടെ അഞ്ച് ദിവസത്തിനിടെ 480 രൂപ സ്വര്‍ണ വിലയില്‍ വര്‍ധിച്ചു. ഇതോടെ സര്‍വകാല ഉയരത്തില്‍ നിന്നുള്ള അകലവും കുറഞ്ഞു. ഡിസംബര്‍ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയില്‍ നിന്ന് 480 രൂപ മാത്രമാണ് ഇന്നത്തെ സ്വര്‍ണ വിലയില്‍ നിന്നുള്ള അകലം.

ആഗോള വിപണിയിൽ
ഡോളറും ട്രഷറി യീൽഡും താഴേക്ക് പോയതോടെ വെള്ളിയാഴ്ച സ്വർണ വിലയിൽ നേട്ടമുണ്ടായി. കഴിഞ്ഞ ദിവസത്തെ ഫെഡറൽ റിസർവ് യോഗത്തിൽ പലിശനിരക്ക് എപ്പോൾ കുറയ്ക്കാൻ തുടങ്ങുമെന്നതിനെ സംബന്ധിച്ച് വ്യക്തത നൽകിയിരുന്നില്ല. ഇതിൽ വ്യക്തതയ്ക്കായി യു.എസ് തൊഴിൽ ഡാറ്റയ്ക്കായി വ്യാപാരികൾ കാത്തിരുകയാണ്. ഡോളർ സൂചിക ഇടിഞ്ഞതും ബോണ്ട് യീൽഡ് 4 ശതമാനത്തിന് താഴേ പോയതും സ്വർണത്തിന് നേട്ടമായി.
സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,055.02 ഡോളർ എന്ന നിലവാരത്തിലേക്ക് ഉയർന്നു. ഈ നിലവാരം ഡിസംബർ അവസാനം മുതലുള്ള സ്വർണത്തിന്റെ ഏറ്റവും മികച്ച പ്രതിവാര നേട്ടമാണ്. 10 വർഷത്തെ ട്രഷറി ബോണ്ട് യീൽഡ് 2024-ലെ കണ്ട ഏറ്റവും താഴ്ന്ന നിലവാരത്തിനടുത്താണ്. ഈ ആഴ്ച ഇതുവരെ ഡോളർ സൂചിക 0.4% ഇടിഞ്ഞു.
യുഎസ് ഫെഡറൽ റിസർവ് മാർച്ച് മാസത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളെ ഇല്ലാതാക്കി. എന്നാൽ പണപ്പെരുപ്പം ആവശ്യമമായ 2 ശതമാനത്തിലേക്ക് നീങ്ങുന്നതായി ഫെഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചത് സ്വർണത്തിന് ആശ്വാസമാണ്.


Click it and Unblock the Notifications