സ്വർണ്ണ ഇടിഎഫുകൾ കേരളീയർക്ക് അത്ര സുപരിചിതമല്ലാത്ത ഒരു നിക്ഷേപ മാർഗമായിരിക്കാം. എന്താണ് ഗോൾഡ് ഇടിഎഫ് എന്നല്ലേ?ഇലക്ട്രോണിക് രൂപത്തിൽ സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്ന രീതിയാണ് സ്വർണ ഇടിഎഫുകൾ. നിങ്ങളുടെ സ്റ്റോക്ക് ബ്രോക്കർ വഴി ഇലക്ട്രോണിക് രൂപത്തിൽ ഓഹരികൾ വാങ്ങുന്നതുപോലെ തന്നെ നിങ്ങൾക്ക് സ്വർണ്ണ ഇടിഎഫുകൾ വാങ്ങാം. ഈ ഉപകരണങ്ങൾ സ്വർണ്ണ വിലകൾ ട്രാക്കുചെയ്യുന്നതിനാൽ, നിങ്ങൾക്ക് സ്വർണ്ണ വിലയുടെ ആനുകൂല്യം ലഭിക്കും.
സ്വർണ ഇടിഎഫുകൾ
ഇലക്ട്രോണിക് രൂപത്തിലുള്ള നിക്ഷേപമായതിനാൽ മോഷണത്തെക്കുറിച്ചും സംഭരണത്തെക്കുറിച്ചും നിങ്ങൾ വിഷമിക്കേണ്ടതില്ല. കഴിഞ്ഞ 1 വർഷത്തിൽ 30 ശതമാനത്തിൽ കൂടുതൽ വരുമാനം നൽകിയ 3 ഗോൾഡ് ഇടിഎഫുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
സ്വർണ്ണ ഇടിഎഫുകൾ വാങ്ങിയാൽ നിങ്ങൾക്ക് സ്വർണം കൈയിൽ ലഭിക്കുമോ?
എച്ച്ഡിഎഫ്സി ഗോൾഡ് ഫണ്ട്
സ്വർണ വില ഉയരുന്നതിനനുസരിച്ച് ഈ ഫണ്ട് കഴിഞ്ഞ ഒരു വർഷത്തിൽ 34.79 ശതമാനം വരുമാനം നേടി. മൂന്നുവർഷത്തെ വരുമാനം വാർഷിക അടിസ്ഥാനത്തിൽ 17.60 ശതമാനമാണ്. 5 വർഷത്തെ വരുമാനം 13 ശതമാനത്തിനടുത്താണ്. 5-സ്റ്റാർ റേറ്റിംഗ് ഉള്ള ഒരു ഇടിഎഫാണ് എച്ച്ഡിഎഫ്സി ഗോൾഡ് ഫണ്ട്. നിങ്ങൾ സ്വർണ്ണം ആഭരണമായി വാങ്ങുന്നതിനേക്കാൾ ഇത്തരം ഇടിഎഫുകളിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. കാരണം അവ എളുപ്പത്തിൽ വിൽക്കാൻ കഴിയും. മോഷണത്തെക്കുറിച്ചോ സ്വർണം സൂക്ഷിക്കുന്നതിനെക്കുറിച്ചോ ടെൻഷൻ വേണ്ട. സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൂടെ അവ നേരിട്ട് വാങ്ങാം.
സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു, ഈ മാസത്തെ ഏറ്റവും കൂടിയ വില
കൊട്ടക് ഗോൾഡ് ഫണ്ട്
കൊട്ടക് ഗോൾഡ് ഫണ്ടിനും 5 സ്റ്റാർ റേറ്റിംഗ് ഉണ്ട്. കൊട്ടക് ഗോൾഡ് ഫണ്ട് കഴിഞ്ഞ 1 വർഷത്തിൽ 34.81 ശതമാനം വരുമാനം നേടി. ഇത് മറ്റ് ഇടിഎഫുകളേക്കാൾ മികച്ച വരുമാനമാണ്. വാർഷികാടിസ്ഥാനത്തിലുള്ള മൂന്ന് വർഷത്തെ റിട്ടേണുകളും 19 ശതമാനത്തിൽ കൂടുതലാണ്. 5 വർഷത്തെ റിട്ടേൺസ് വാർഷികാടിസ്ഥാനത്തിൽ 13.52 ആണ്. സ്വർണ്ണ വില വീണ്ടും ഉയർന്നാൽ ഈ ഗോൾഡ് ഫണ്ട് ഒരു നല്ല ഓപ്ഷനാണ്.
ഇന്ത്യയിൽ സ്വർണ്ണത്തിന് തുടർച്ചയായ നാലാം ആഴ്ചയും ഡിസ്കൗണ്ട് വില
എസ്‌ബിഐ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്
ഗോൾഡ് കൊട്ടക് ഗോൾഡ് ഫണ്ടും എച്ച്ഡിഎഫ്സി ഗോൾഡ് ഫണ്ടും സൃഷ്ടിക്കുന്ന വരുമാനത്തേക്കാൾ ഒരു വർഷത്തെ വരുമാനം വളരെ കുറവാണെങ്കിലും ഇത് മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു ഫണ്ടാണ്. എസ്‌ബിഐ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് സ്വർണ്ണത്തിൽ നിന്നുള്ള 1 വർഷത്തെ വരുമാനം 31.94 ശതമാനവും 3 വർഷത്തെ വരുമാനം വാർഷിക അടിസ്ഥാനത്തിൽ 18.57 ശതമാനവുമാണ്. 1,800 കോടി രൂപയുടെ നടത്തിപ്പിലാണ് ഫണ്ടിന്റെ ആസ്തി.