ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവത്വം തൊഴില്‍ സാഹചര്യത്തെ എങ്ങനെ കാണുന്നു എന്നതില്‍ നടത്തിയ സര്‍വേ പ്രകാരം ഭൂരിഭാഗമാളുകളും കൂടുതല്‍ ഫ്ളെക്സിബിളായ തൊഴിലുകളാണ് ആഗ്രഹിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനം പേരും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യമുള്ള ജോലിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നു. നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വര്‍ക്ക് ഫ്രം ഹോം നയം എടുത്തു കളയുകയാണെങ്കില്‍ തൊഴിലിടം മാറാന്‍ പോലും ഈ 48 ശതമാനം തയ്യാറാണെന്ന് ആഗോള തൊഴിലാളി സൈറ്റായ ഇന്‍ഡീഡ് നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നു.
സാമ്പത്തിക, സാംസ്കാരിക, നിയമ, മനുഷ്യവിഭവശേഷി, ഐ.ടി, ടെലികോം, ധനകാര്യം, വില്‍പ്പന, മാധ്യമങ്ങള്‍, റീട്ടെയില്‍, കാറ്ററിംഗ്, വിനോദം, ആരോഗ്യ പരിപാലനം, ഉത്പന്നങ്ങള്‍, യൂട്ടിലിറ്റികള്‍, ആര്‍ക്കിടെക്ചര്‍, എന്‍ജിനീയറിങ് ആന്‍ഡ് ബില്‍ഡിംഗ്, ട്രാവല്‍, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ 1,001 ജീവനക്കാരിലും 501 തൊഴില്ദാതാക്കളിലുമാണ് യുകെ ആസ്ഥാനമായുള്ള സെന്‍സസ് വൈഡ് സര്‍വേ നടത്തിയത്.

76 ശതമാനം ജീവനക്കാര്‍ക്കും നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം ലഭിക്കുന്നില്ലെന്ന് സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു. മെച്ചപ്പെട്ട തൊഴിലവസരം ലഭിച്ചാല്‍ ഇവര്‍ ജോലി മാറാന്‍ പോലും തയ്യാറാണ്. 42 ശതമാനമാളുകളും ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി സര്‍വേയില്‍ പറയുന്നു. തങ്ങള്‍ ചെയ്യുന്ന ജോലി അത് വീട്ടില്‍ ഇരുന്ന് ചെയ്യാവുന്നതാണെങ്കില്‍ അതുവഴി മെച്ചപ്പെട്ട തൊഴില്‍ ജീവിതശൈലി നിലനിര്‍ത്താനും ജോലി സമ്മര്‍ദ്ദം കുറയ്ക്കാനും കഴിയുമെന്ന് എല്ലാ മേഖലയിലെയും ജീവനക്കാര്‍ വിശ്വസിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേരുടെയും പ്രതീക്ഷ സൗകര്യപ്രദമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്നത് കൂടുതല്‍ ഉല്പാദനക്ഷമമാകുമെന്നാണ്.
അതേസമയം, തൊഴിലാളികള്‍ പ്രാധാന്യം നല്‍കുന്നത് അവരുടെ ഫ്ളെക്സിബിളിറ്റിക്കനുസരിച്ചുള്ള ജോലിയാണെന്ന് തിരിച്ചറിഞ്ഞതോടെ തൊഴില്‍ദാതാക്കളും ഇപ്പോള്‍ കൂടുതലായി വര്‍ക്ക് ഫ്രം ഹോം രീതി പ്രോത്സാഹിപ്പിക്കുന്നു. ഇത് എളുപ്പമാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ്, ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍, സ്ലാക്ക് തുടങ്ങിയ സാങ്കേതിക വിദ്യകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കമ്പനികള്‍. 47 ശതമാനം തൊഴില്‍ദാതാക്കളും വര്‍ക്ക് ഫ്രം ഹോമിനായി സാങ്കേതിക വിദ്യയില്‍ നിക്ഷേപം നടത്തുന്നത് ഒരു ബാധ്യതയാണ് കണക്കാക്കുന്നതെങ്കിലും 83 ശതമാനം തൊഴിലുടമകളും തങ്ങളുടെ ഉല്പാദനം മെച്ചപ്പെടുത്താന്‍ ഈ തൊഴില്‍ രീതി സഹായിക്കുന്നതായി വിശ്വസിക്കുന്നു.
'ശരിയായ രീതിയില്‍ നടപ്പിലാക്കുകയാണെങ്കില്‍, വര്‍ക്ക് ഫ്രം ഹോം തൊഴിലാളികളെ കൂടുതല്‍ ആകര്‍ഷിക്കാനും അവരുടെ കഴിവുകളെ പുറത്തെടുക്കാനും ഒരു ശക്തമായ മാര്‍ഗമാണ്, എന്നാല്‍ കൃത്യമായ രീതിയില്‍ ഇവരെ മാനേജ് ചെയ്യുകയെന്നതാണ് ഈ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഇന്‍ഡീഡ് ഇന്ത്യ മാനേജര്‍ ശശി കുമാര്‍ പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
