ഇന്ത്യൻ ഐടി രംഗം വീണ്ടും കടുത്ത പ്രതിസന്ധിയിൽ. ഈ മേഖലയിൽ വീണ്ടും പിരിച്ചുവിടൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ ഐടി രംഗത്ത് ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലിനായിരിക്കും ഇനി സാക്ഷ്യം വഹിക്കുകയെന്ന് ചില സർവ്വേകളും വ്യക്തമാക്കുന്നു. അടുത്ത ആറ് മുതൽ 12 മാസത്തേയ്ക്കാണ് ഈ പ്രതിന്ധി തുടരാൻ സാധ്യത.
ജൂനിയർ, മിഡ് വിഭാഗങ്ങളിൽ പുതിയ റിക്രൂട്ടമെന്റുകൾ നടക്കുമെങ്കിലും സീനിയർ വിഭാഗത്തിൽ പിരിച്ചിവിടലുകൾ വ്യാപകമാകും. സാങ്കേതിക വിദ്യയിൽ കൂടുതൽ വളർച്ച കൈവരിച്ചതാണ് ഇന്ത്യൻ ഐടി വിഭാഗത്തിലെ പിരിച്ചു വിടലുകൾക്ക് പ്രധാന കാരണം.
ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനികളുള്‍പ്പെടെയുള്ള വലിയ ക്ലൈന്റുകള്‍ അവരുടെ സോഫ്റ്റ്വെയര്‍ വികസനവും അനുബന്ധ പ്രവര്‍ത്തനങ്ങളും സ്വന്തം ഉടമസ്ഥതയിലുള്ള കാപ്റ്റീവ് സെന്ററുകളിലേക്ക് മാറ്റുന്നതും ഐടി കമ്പനികളുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകൾ വിലയിരുത്തുന്നു. പുതിയ വൈദഗ്ധ്യങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ എത്രമാത്രം വേഗത കൈവരിക്കാൻ കഴിയുന്നുവോ അത്രമാത്രം വേഗത്തിൽ പ്രതിനന്ധികൾക്ക് അയവു വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
malayalam.goodreturns.in