ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്‍വെയർ കമ്പനിയായ ഇൻഫോസിസിന്റെ ഏറ്റവും പുതിയ ടെക്ക് ഹബ് അമേരിക്കയിൽ ആരംഭിക്കും. ഇതിനെ തുടർന്ന് 2022 ഓടെ 1000ത്തോളം അമേരിക്കൻ ജോലിക്കാരെ ഇവിടെ നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി.
പ്രഖ്യാപനം കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷം ഇൻഫോസിസ് ഇത്തരത്തിലുള്ള നാല് കേന്ദ്രങ്ങൾ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അമേരിക്കയിലെ 10,000 പേർക്ക് ജോലി ഉറപ്പാക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.
ട്രംമ്പിനെ ആകർഷിക്കാൻ
ട്രംമ്പ് ഭരണകൂടത്തെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കമെന്നാണ് വിലയിരുത്തൽ. നിലവിൽ അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരടക്കമുള്ള വിദേശ തൊഴിലാളികളെ പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ജോലി ലഭിക്കുന്ന മേഖലകൾ
താഴെ പറയുന്ന മേഖലകളിലാണ് ജോലി സാധ്യത കൂടുതൽ.
- ഇൻഷുറൻസ്
- ഹെൽത്ത്കെയർ
- മാനുഫാക്ചറിങ്
പ്രാദേശിക തൊഴിൽ വികസനം
പ്രാദേശിക തൊഴിൽ ശക്തി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹബ്ബുകൾ ആരംഭിക്കുന്നതെന്ന് ഇൻഫോസിസ് പ്രസിഡന്റ് രവി കുമാർ പറഞ്ഞു. ജീവനക്കാരെ പരിശീലിപ്പിക്കാനും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്താനും ഇൻഫോസിസിന് പദ്ധതിയുണ്ട്.
malayalam.goodreturns.in