ഇന്ത്യൻ റെയിൽവേയിൽ ഇനി മുതൽ രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയുടെ സേവനം ലഭ്യമാകും.ഇത്രകാലം എയർടെൽ ആയിരുന്നു ഈ സേവനം റെയിൽവെ സ്റ്റേഷനുകളിൽ നല്കിയിരുന്നതു. ഇതോടനുബന്ധിച്ചു ജനുവരി ഒന്നിന് ഫോൺ ബില്ലുകൾ 35 ശതമാനമായി കുറയ്ക്കാനാണ് സാധ്യത. ഈ സ്കീം അനുസരിച്ച് ടെലികോം മാർക്കറ്റിലെ ഏറ്റവും പുതിയ കമ്പനിയായ റിലയൻസ് ജിയോ 4G / 3G കണക്ഷനുകൾ നൽകും. കോളുകൾ സൌജന്യമായിരിക്കും.
കമ്പനി നാല് പാക്കേജുകളാണ് റെയിൽവേയ്‌ക്ക് നൽകുക. റെയിൽവെ ഉന്നത ഉദ്യോഗസ്ഥർക്കാണ് ഒരു പ്ലാൻ. പ്രതിമാസം 125 രൂപയ്‌ക്ക് 60 ജി.ബി പ്ലാനാണിത്. എയർടലിന്റെ സ്‌കീമിൽ 1.95 ലക്ഷം മൊബൈൽ കണക്ഷനുകളാണ് റെയിൽവെ ഉപയോഗിച്ചത്. ഓരോ സർക്കിളിനും പ്രതിവർഷം 100 കോടി രൂപയാണ് റെയിൽവെ ചിലവഴിക്കുന്നത്. ഈ വർഷം ഡിസംബർ 31ന് എയർടലിന്റെ കാലാവധി അവസാനിക്കും. കാലാവധി അവസാനിക്കുന്നതോടെ റെയിൽവേയുടെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ 'റെയിൽ ടെല്ലി'ന് ചുമതല നൽകുമെന്നാണ് റെയിൽവെ ബോർഡിന്റെ തീരുമാനം.