മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഈജിഎ) എക്കാലത്തും തുടരാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബുധനാഴ്ച പാര്‍ലമെന്‍റില്‍ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലുറപ്പ് പദ്ധതി എല്ലാ കാലവും തുടരാന്‍ കേന്ദ്ര സര്‍ക്കാറിന് താല്‍പര്യമില്ലെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്. ഗ്രാമീണ മേഖലയിൽ കോടിക്കണക്കിനാളുകൾക്ക‌് വരുമാനം ഉറപ്പു വരുത്തിയിരുന്ന പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.
ബജറ്റിലും തഴഞ്ഞു
ഇത്തവണത്തെ കേന്ദ്ര ബജറ്റിലും തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്ര വിഹിതം കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ‌് പദ്ധതി തന്നെ ഇല്ലാതാക്കുമെന്ന വെളിപ്പെടുത്തല്‍. മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കർഷകർക്കുള്ള സബ്സിഡി വിതരണമല്ലാതെ, മറ്റ് വകയിരുത്തലുകളൊന്നും ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ഗ്രാമീണ മേഖലയെ തീർത്തും അവഗണിച്ച ബജറ്റാണ് ഇത്തവണത്തേതെന്ന് സാമ്പത്തിക നിരീക്ഷകരടക്കം വിലയിരുത്തിയിരുന്നു.
മോദിയുടെ ലക്ഷ്യം
മോദി സർക്കാരിന്റെ ലക്ഷ്യം ദാരിദ്ര്യ നിർമാർജനമാണെന്നും അതിനാൽ തൊഴിലുറപ്പ് പദ്ധതി തുടരാനാകില്ലെന്നുമാണ് നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത മിക്ക എംപിമാരും തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റില്‍ തുക വെട്ടിക്കുറച്ചതിനെതിരെ പരാതി ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രി സര്‍ക്കാറിന്‍റെ നയം വ്യക്തമാക്കിയത്.
ബജറ്റ് വിഹിതം
തൊഴിലുറപ്പ് പദ്ധതിക്കായി ബജറ്റില്‍ 5000 കോടി രൂപ അധികം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2018-19ല്‍ 55000 കോടിയാണ് അനുവദിച്ചതെങ്കില്‍ 2019-20ല്‍ 60000 കോടിയാക്കി ഉയര്‍ത്തി. കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ 99 ശതമാനം തൊഴിലാളികൾക്കും ബാങ്ക‌് അക്കൗണ്ടുകളിലേക്ക‌് നേരിട്ടാണ‌് വേതനം ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നരേന്ദ്രമോദി നിസാരക്കാരനല്ല; സാധാരണക്കാർക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതികൾ
യുപിഎ സർക്കാരിന്റെ പദ്ധതി
ഒന്നാം യുപിഎ സര്‍ക്കാറിന്‍റെ അഭിമാന പദ്ധതിയായിരുന്നു മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണമേഖലയിലുള്ളവര്‍ക്ക് വര്‍ഷത്തില്‍ 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്നതിനായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. 2014 ൽ അധികാരത്തിലേറിയപ്പോൾ തന്നെ തൊഴിലുറപ്പു പദ്ധതിക്കെതിരായ നിലപാട‌് മോദി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 60 വർഷക്കാലയളവിൽ കോൺഗ്രസിനുണ്ടായ പരാജയത്തിന്റെ ജീവിക്കുന്ന സ‌്മാരകമാണ‌് തൊഴിലുറപ്പു പദ്ധതിയെന്നാണ‌് അന്ന് മോദി പദ്ധതിയെ വിശേഷിപ്പിച്ചത‌്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം ചായ കുടിക്കാൻ അവസരം; ചെയ്യേണ്ടത് എന്ത്?
തൊഴിലുറപ്പ് പദ്ധതി
ഒരു കുടുംബത്തിന് ഒരു സാമ്പത്തിക വർഷം 100 തൊഴിൽ ദിനങ്ങൾ സ്വന്തം നാട്ടിൽ ഉറപ്പു നൽകുന്ന പദ്ധതിയാണിത്. ഉത്പാദന വർദ്ധനവ്, സ്ഥിര ആസ്തി സൃഷ്ടിക്കുക, പരിസ്ഥിതി സംരക്ഷണം, ജീവിത നിലവാരം ഉയർത്തുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ. തൊഴിൽ സ്ഥലങ്ങളിൽ കുട്ടികളെ പരിചരിക്കുന്നതിന് സൗകര്യം, കുടിവെള്ളം, പ്രാഥമിക ചികിത്സക്കായുള്ള മരുന്നുകളുടെ സജ്ജീകരണം എന്നിവ ലഭിക്കും. ജോലിയുടെ മോണിറ്ററിംഗ്, മൂല്യനിർണ്ണയം എന്നിവ സംസ്ഥാനത്തിന്റെ ചുമതലകളിൽ പെടുന്നവയാണ്. ചെറുകിട കച്ചവടക്കാർക്ക് മോദിയുടെ 3000 രൂപ പ്രതിമാസ പെൻഷൻ; അറിയേണ്ട കാര്യങ്ങൾ ഇതാ
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക‌് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക‌് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications