ആഗോള വിപണിയിലെ വില ഇടിവിനെ തുടർന്ന് വെള്ളി ഫ്യൂച്ചേഴ്സ് വില 125 രൂപ ഇടിഞ്ഞ് കിലോയ്ക്ക് 45,420 രൂപയായി. മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ ഡിസംബറിലെ വെള്ളി കരാർ വിലയാണ് 125 രൂപ അഥവാ 0.27 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 45,420 രൂപയായത്. അതുപോലെ, അടുത്ത വർഷം മാർച്ചിലെ വൈറ്റ് മെറ്റൽ കരാർ വില 183 രൂപ അഥവാ 0.39 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 45,306 രൂപയായും കുറഞ്ഞിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ വെള്ളി വില 0.27 ശതമാനം ഇടിഞ്ഞ് 17.57 ഡോളറിലെത്തി. ഫ്യൂച്ചേഴ്സ് ട്രേഡിൽ വെള്ളിയുടെ വിലയിലുണ്ടായ ഇടിവ് ആഗോള വിപണികളിലെ വിലയേറിയ ലോഹങ്ങളുടെ വിലയിടിവ് കാരണമാണെന്ന് വിശകലന വിദഗ്ധർ വ്യക്തമാക്കി. യുഎസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചില ആശങ്കകളാണ് വില മാറ്റത്തിന് കാരണം. സെപ്റ്റംബറിൽ ഏഴു മാസത്തിനിടയിൽ ആദ്യമായി യുഎസ് റീട്ടെയിൽ വിൽപ്പന ഇടിഞ്ഞതായി ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് ഈ മാസം അവസാനം നടക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും നിലനിൽക്കുന്നുണ്ട്.
വെള്ളിയുടെ ഇറക്കുമതിയിൽ വർദ്ധനവ്; ആവശ്യക്കാർ കൂടി
ഇന്ത്യയിൽ ആളുകൾക്ക് സ്വർണത്തോടുള്ള ഭ്രമം കുറയുന്നതായി അടുത്തിടെ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സ്വർണത്തേക്കാൾ വെള്ളിയ്ക്ക് ഡിമാൻഡ് കൂടുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. വാണിജ്യ മന്ത്രാലയത്തിൽ നിന്ന് ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പാവപ്പെട്ടവന്റെ സ്വർണമായ വെള്ളിയുടെ ഇറക്കുമതി ഒരു വർഷം മുമ്പത്തേതിൽ നിന്ന് 72 ശതമാനം ഉയർന്നു.
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവന് 28,480 രൂപയിലാണ് കഴിഞ്ഞ നാല് ദിവസമായി വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 3,560 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച്ചയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 28,480 രൂപ എന്ന നിലവാരത്തിൽ ഒരു പവന്‍റെ വില എത്തിയത്. പിന്നീട് വിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടില്ല.
ഉള്ളി വില കുറയ്ക്കാൻ പദ്ധതികളുമായി കേന്ദ്രം; ഉള്ളി ഉടൻ ഇറക്കുമതി ചെയ്യും
malayalam.goodreturns.in