കഴിഞ്ഞ ഏതാനും നാളുകളായി അയല്‍രാജ്യമായ ചൈനയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല. അമേരിക്കയേയും മറികടന്ന് ആഗോള സാമ്പത്തിക ശക്തിയായി മാറുകയെന്ന ലക്ഷ്യത്തോടെ കുതിപ്പിന്റെ പാതയിലായിരുന്ന ചൈനയില്‍ പക്ഷേ കാര്യങ്ങള്‍ തകിടം മറിയുകയാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2021-ലെ അവസാന ഘട്ടത്തില്‍ ഉയര്‍ന്നു വന്ന 'എവര്‍ഗ്രാന്‍ഡെ' കടക്കെണിയുടെ അലയൊലികള്‍ മാറും മുന്നെയാണ് ചൈനയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
പണി നടന്നുകൊണ്ടിരിക്കുന്ന ഭവന പദ്ധതികളിലേക്ക് വായ്പ തിരിച്ചടവ് തുടരാന്‍ ജനങ്ങള്‍ വിസമ്മതിക്കുന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പുതിയ പ്രതിസന്ധി. നേരത്തെ കെട്ടിടം പണി നടക്കുന്ന വേളയിലും വസ്തു പണപ്പെടുത്തി വാങ്ങുന്നതും മുടക്കമില്ലാതെ തിരിച്ചടയ്ക്കുന്നതും അഭംഗുരം നടന്നിരുന്നു. എന്നാല്‍ സമീപകാലത്ത് ചൈനീസ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് പിന്നാലെ ജനങ്ങള്‍ സ്തംഭനാവസ്ഥയിലായ ഭവന പദ്ധതികളില്‍ വായ്പാ അടവ് തുടരാന്‍ താത്പര്യപ്പെടുന്നില്ല. ഇതോടെ പണം അനുവദിച്ച ബാങ്കുകളും വെട്ടിലായി.
രാജ്യത്തെ 50-ലധികം നഗരങ്ങളിലായി ചുരുങ്ങിയത് 100-ഓളം ഭവന പദ്ധതികളില്‍ വായ്പയുടെ തുടര്‍ അടവിനായുള്ള പണം അടയ്്ക്കാന്‍ ജനങ്ങള്‍ തയ്യാറാകത്തത് എന്നാണ് ചൈന റിയല്‍ എസ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ കോര്‍പ് പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്ന് ചൈനീസ് നഗര വികസന മന്ത്രാലയം പ്രമുഖ ബാങ്കുകളുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു.
വായ്പ തിരിച്ചടവ് ബഹിഷ്കരണം രാജ്യത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട നിയന്ത്രണ ഏജന്‍സിയും യോഗത്തില്‍ പങ്കെടുത്തതായി രാജ്യാന്തര മാധ്യമമായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ജനങ്ങള്‍ വായ്പ തിരിച്ചടവ് മുടക്കുന്ന പ്രതിസന്ധിയില്‍ സത്വര പരിഹാരത്തിലേക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്ന യോഗം, വിഷയത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുവാനും എത്രയും വേഗം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറാനും തദ്ദേശതലത്തിലുള്ള നിരീക്ഷണ സമിതിയോട് ആവശ്യപ്പെട്ടു. അതേസമയം വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ചൈനീസ് നഗര വികസന മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെ പ്രതിഷേധം ഉയര്‍ന്ന നഗരങ്ങളില്‍ അനുവദിക്കപ്പെടുന്ന പുതിയ വായ്പകളില്‍ ജാമ്യവ്യവസ്ഥകളും നിബന്ധനകളും കര്‍ശനമാക്കി തുടങ്ങിയിട്ടുണ്ട്. അതേസമയം
ഭവന വായ്പ മേഖലയില്‍ നേരത്തെ തന്നെ കിട്ടാക്കട പ്രതിസന്ധി അലട്ടുന്നുണ്ട്. ഇതിനു പുറമെയാണ് പണി പൂര്‍ത്തിയാകാത്ത ഭവന പദ്ധതികളിലേക്കുള്ള വായ്പ തിരിച്ചവ് ജനങ്ങള്‍ മനപൂര്‍വം മുടക്കുന്നത്. ഇതോടെ നിര്‍മാതാക്കള്‍ പുറത്തിറക്കിയ കടപ്പത്രങ്ങളിലും വായ്പ അനുവദിച്ച ചില ബാങ്കുകളുടേയും നഷ്ടം കുമിഞ്ഞു കൂടുകയാണെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി യാഥാവിധി പരിഹരിച്ചില്ലെങ്കില്‍ സാമ്പത്തിക സംവിധാനങ്ങളിലേക്കും ഇത് പടരാനും പിന്നാലെ സാമൂഹിക അരക്ഷിതാവസ്ഥയിലേക്കും നയിക്കപ്പെടാം.
അതേസമയം വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ ആകെ മൂല്യം എത്രയെന്ന് തിട്ടമല്ല. ചൈനയുടെ പണയ വായ്പ മൂല്യത്തിന്റെ 1 ശതമാനം എങ്കിലും നിലവിലെ പ്രതിസന്ധിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് രാജ്യാന്തര ബ്രോക്കറേജ് റിസര്‍ച്ച് സ്ഥാപനമായ ജെഫറീസിന്റെ കണക്കുക്കൂട്ടല്‍. വായ്പ എടുത്തവരെല്ലാം മുടക്കം വരുത്തിയാല്‍ 38,800 കോടി യുവാന്‍ (5,800 കോടി യുഎസ് ഡോളര്‍) മൂല്യമുള്ള വായ്പകള്‍ നിഷ്ക്രിയ ആസ്തികളായി മാറിയേക്കുമെന്നും ജെഫറീസ് ചൂണ്ടിക്കാട്ടി.
അതേസമയം ചൈനീസ് സര്‍ക്കാര്‍ ധര്‍മ സങ്കടത്തില്‍ പെട്ടുഴലുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നട്ടം തിരിയുന്ന സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാന്‍ അടുത്തിടെ വമ്പന്‍ ഉത്തേജന പാക്കേജുകള്‍ ചൈനീസ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭവന മേഖലയിലേക്കുള്ള വായ്പകള്‍ ഉദാരമാക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് ജനങ്ങള്‍ വായ്പ തിരിച്ചടവ് മുടക്കാന്‍ മുന്നിട്ടിറങ്ങിയത് എന്നതും ശ്രദ്ധേയം.
എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങാനിരിക്കെ സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് പ്രാമുഖ്യം കൊടുക്കേണ്ടി വരുന്നതും ചൈനീസ് ഭരണകൂടത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിനെതിരായ പരസ്യ പ്രതിഷേധ പ്രകടനങ്ങള്‍ അപൂര്‍വമായ ചൈനയില്‍, വിവിധ ബാങ്ക് ശാഖകള്‍ കേന്ദ്രീകരിച്ച് ഹെനാന്‍ പ്രവിശ്യയില്‍ നടന്ന കോടികളുടെ തട്ടിപ്പിനെതിരെ വന്‍ ബഹുജന പ്രക്ഷോഭം അരങ്ങേറിയത് രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഹെനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഷെങ്ഷൂവിലാണ് തട്ടിപ്പില്‍ പണം നഷ്ടമായ നിക്ഷേപകര്‍ പടുകൂറ്റന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഹെനാന്‍ പ്രവിശ്യയില്‍, നാലു ബാങ്കുകള്‍ പണം പിന്‍വലിക്കുന്നത് ഏപ്രില്‍ പകുതി മുതല്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇതോടെ പണം തിരിച്ചെടുക്കാന്‍ മാര്‍ഗമില്ലാതെ വലഞ്ഞ നിക്ഷേപകർ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ ഷെങ്ഷൂവിലെ ശാഖയ്ക്കു മുന്നില്‍ സംഘടിക്കുകയായിരുന്നു.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications