ദില്ലി: ഇന്ന് ലോക പുകയില വിരുദ്ധ ദിനം ആണ്. പ്രവര്‍ഷം ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് പുകയിലയുടെ ഉപയോഗം കൊണ്ട് മാത്രം ജീവന് നഷ്ടപ്പെടുന്നത്. ഇത് കൂടാതെയാണ് പാസീവ് സ്മോക്കിങ് മൂലം രോഗബാധിതരാകുന്നവരുടേയും മരിക്കുന്നവരുടേയും എണ്ണം.
ലോകമെമ്പാടും പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ അവബോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എങ്കില്‍ പോലും പുകയില ഉപയോഗത്തില്‍ കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല എന്നാണ് കണക്കുകള്‍. എന്തായാലും കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഇന്ത്യയില്‍ സിഗററ്റ് വില്പനയില് വലിയ കുറവാണ് വന്നിട്ടുള്ളത്.

ആഗോള തലത്തില്‍ പുകയില ഉത്പന്നങ്ങളില്‍ ഏറ്റവും പ്രാമുഖ്യമുള്ളത് സിഗററ്റിനാണ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. കുറച്ച് കാലമായി സിഗറ്ററിന്റെ വില്പനയില് വലിയ കുറവാണ് സംഭവിച്ചിട്ടുള്ളത്.
രാജ്യത്ത് പുകയിലെ ഉത്പന്നങ്ങളില്‍ സിഗററ്റിന് ഒരു ഘട്ടത്തില്‍ ഉണ്ടായിരുന്ന സ്ഥാനവും നഷ്ടപ്പെട്ടുകഴിഞ്ഞു. എണ്‍പതുകളുടെ തുടക്കത്തില്‍ പുകയില ഉത്പന്നങ്ങളില്‍ 21 ശതമാനവും സിഗറ്റ് ആയിരുന്നു. എന്നാല്‍ 2020 ലെ കണക്ക് പ്രകാരം 9 ശതമാനം മാത്രമാണ്. ആഗോളതലത്തില്‍ പുകയില ഉത്പന്നങ്ങളില്‍ 90 ശതമാനവും സിഗറ്റ് ആണെന്ന് ഓര്‍ക്കണം.
2015 ല്‍ ഇന്ത്യയില്‍ വിറ്റത് മൊത്തം 8810 കോടി സിഗററ്റുകള്‍ ആയിരുന്നു. 2014 ല്‍ ഇത് 9590 ആയിരുന്നു എന്ന് കൂടി ചേര്‍ത്തുവായിക്കണം. അഞ്ച് വര്‍ഷം കഴിഞ്ഞ് 2020 ല്‍ എത്തിയപ്പോള്‍ ഇന്ത്യയില്‍ ആകെ വിറ്റഴിയ്ക്കപ്പെട്ടത് 7,350 കോടി സിഗററ്റുകള്‍ ആയിരുന്നു. 2014 ന് ശേഷം എല്ലാ വര്‍ഷവും സിഗററ്റ് വില്പന കുറഞ്ഞുവരികയാണ് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
സിഗററ്റിന് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ വലിയതോതില്‍ വില വര്‍ദ്ധിച്ചു എന്നതാണ് വില്പന കുറയാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. പത്ത് വര്‍ഷം മുമ്പത്തെ കണക്ക് നോക്കിയാല്‍ പല ബ്രാന്‍ഡുകള്‍ക്കും നൂറും നൂറ്റിയമ്പതും ശതമാനം ആണ് വില കൂടിയിട്ടുള്ളത്. നികുതി വര്‍ദ്ധനയാണ് സിഗററ്റ് വില കൂടാന്‍ കാരണം.
2020 ല്‍ സിഗററ്റ് വില്പന കുറയാന്‍ പ്രധാന കാരണമായത് കൊവിഡ് തന്നെ ആയിരുന്നു. കൊവിഡ് ലോക്ക് ഡൗണും അതിന് ശേഷം ഏറെനാള്‍ നിലനിന്ന നിയന്ത്രണങ്ങളും സിഗററ്റ് വില്പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യപരമായി നോക്കിയാല്‍ ഏറെ ആശ്വസിക്കാനുള്ള വകയാണിത്.
മേല്പറഞ്ഞ കണക്കുകള്‍ എല്ലാം ഔദ്യോഗിക വില്പനയുടെ കാര്യമാണ്. ഈ കാലയളവില്‍ ആണ് ഏറ്റവും അധികം വ്യാജ സിഗററ്റുകളും വിപണികളില്‍ നിറഞ്ഞത്. ഔദ്യോഗിക കമ്പനികള്‍ക്ക് എത്ര വിറ്റുപോയി എന്നതിന് കൃത്യമായ കണക്കുണ്ടാകും. എന്നാല്‍ വ്യാജന്മാരുടെ കാര്യം അങ്ങനെയല്ല.
ഒരുകാലത്ത് ചുണ്ടില്‍ എരിയുന്ന ബീഡി പൗരുഷത്വത്തിന്റെ പ്രതീകമായിരുന്നു. സിഗററ്റ് ഒരു ആഡംബരമായിരുന്ന കാലത്ത് കേരളത്തില്‍ ബീഡി തൊഴിലാളികള്‍ സംഘടിത ശക്തിയും ആയിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ബീഡിയുടെ വില്പനയില് 30 ശതമാനത്തോളം ഇടിവാണ് കേരളത്തില്‍ മാത്രം ഉണ്ടായത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications