നികുതി ഒഴിവാക്കുന്നതിനായി കമ്പനികൾ സൃഷ്ടിക്കുന്ന വ്യാജ ബില്ലുകളും തെറ്റായ ചെലവുകളും തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി അത്തരം ഇൻവോയ്സിന്റെ മൊത്തം മൂല്യത്തിന് തുല്യമായ കനത്ത പിഴ ഉൾപ്പെടെ കഠിനമായ ശിക്ഷാനടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ലാഭം കുറയ്ക്കുന്നതിനും കൃത്രിമ ചെലവുകളിലൂടെ നികുതി കുറയ്ക്കുന്നതിനുമുള്ള വ്യാജ ബില്ലുകൾ തയ്യാറാക്കിയാൽ അടുത്ത സാമ്പത്തിക വർഷം മുതൽ കടുത്ത പിഴയാകും ഈടാക്കുക.
കമ്പനികളിൽ നിന്ന് ഫണ്ട് വഴിതിരിച്ചുവിടാൻ മാനേജർമാർ വെണ്ടർമാർക്ക് വ്യാജ പേയ്‌മെന്റുകൾ നടത്തുന്നതിനാലാണ് കർശനമായ പിഴ വ്യവസ്ഥ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. നികുതി വെട്ടിപ്പ്, അനധികൃത പണമിടപാടുകൾ എന്നിവ പരിശോധിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്. 2019-20ൽ കേന്ദ്രത്തിന്റെ നികുതി പിരിവ് 2.5 ലക്ഷം കോടി രൂപയോ ജിഡിപിയുടെ 1.2 ശതമാനമോ കുറയുമെന്ന് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ഞായറാഴ്ച ഒരു ബ്ലോഗ് പോസ്റ്റിൽ പരാമർശിച്ചിരുന്നു. മൊത്തം നികുതി വരുമാനം 24.59 ലക്ഷം കോടി രൂപയാണ് സർക്കാർ ബജറ്റിൽ കണക്കാക്കിയിരിക്കുന്നത്.
ബജറ്റ് 2020: ആദായനികുതി ഇളവ് പരിധി ഉയർത്താൻ സാധ്യത
ചാരിറ്റബിൾ ട്രസ്റ്റുകൾ ഇപ്പോൾ എല്ലാ ദാതാക്കളുടെയും പേരും പാനും വെളിപ്പെടുത്തേണ്ടതുണ്ടെന്നും ബജറ്റിൽ പരാമർശിച്ചു. ചില ട്രസ്റ്റുകൾക്ക് ചെക്കുകൾ ലഭിക്കുകയും യഥാർത്ഥ സംഭാവന നൽകാതെ തന്നെ നികുതി ദാതാക്കളുടെ നികുതി ബാധ്യത വെട്ടിക്കുറയ്ക്കാൻ 'ദാതാക്കളെ' പ്രാപ്തമാക്കുന്നതിന് പണം നൽകുകയും ചെയ്ത സംഭവങ്ങളുണ്ട്.
ആദായ നികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ ലഭ്യമായ എല്ലാ വഴികളും നോക്കുന്നവരാണ് പലരും. ഒരു വ്യക്തിക്ക് നിക്ഷേപം, ഇൻഷുറൻസ്, മറ്റ് ചെലവുകൾ എന്നിവയിലൂടെ നികുതി ഇളവ് ലഭിക്കാൻ വിവിധ മാർഗങ്ങളുണ്ട്.
എന്താണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ? ഏതൊക്കെ മാർഗത്തിലൂടെ ആദായ നികുതി ഇളവുകൾ ലഭിക്കും?