ഓഹരി വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യാം. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്.
ഇങ്ങനെ ഓഹരി വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ വര്‍ധിക്കുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം നേടാനാകും. കഴിഞ്ഞ ദിവസം ഓഹരി വിഭജനത്തിനുള്ള നടപടികള്‍ പ്രഖ്യാപിച്ച മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
അക്ഷിത കോട്ടണ്‍
പരുത്തി ചെടിയില്‍ നിന്നും നാര് കടഞ്ഞെടുക്കുകയും പരുത്തിയുടെ വിത്തിനങ്ങളുടെ ഉത്പാദനത്തിലും വ്യാപാരത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന ചെറുകിട കമ്പനിയാണ് അക്ഷിത കോട്ടണ്‍ ലിമിറ്റഡ്. 2007-ല്‍ പരുത്തിക്കുരു എണ്ണ സംസ്കരണത്തിലൂടെയായിരുന്നു കമ്പനിയുടെ ആരംഭം. പരുത്തി കൃഷിയുടെ ഈറ്റില്ലമായ ഗുജറാത്തിലെ മഹേസന ജില്ലയിലാണ് കമ്പനിയുടെ ഉത്പാദനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഗുജറാത്തിന് പുറമേ രാജസ്ഥാന്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.
വിദേശ നിക്ഷേപം
അക്ഷിത കോട്ടണ്‍ കമ്പനിയുടെ ആകെ ഓഹരികളില്‍ 72.37 ശതമാനവും പ്രമോട്ടറിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 10.02 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ 3 പാദങ്ങളിലും വിദേശ നിക്ഷേപകര്‍ അക്ഷിത കോട്ടണ്‍ (BSE: 542285, NSE : AXITA) കമ്പനിയിലെ ഓഹരി വിഹിതം ക്രമാനുഗതമായി വര്‍ധിപ്പിക്കുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തിനിടെ മാത്രം 3.98 ശതമാനം ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്.
ഓഹരി വിശദാംശം
അതേസമയം അക്ഷിത കോട്ടണ്‍ കമ്പനിക്ക് കടബാധ്യതയില്ലെന്നാണ് വാല്യൂ റിസര്‍ച്ചില്‍ നിന്നുള്ള രേഖകള്‍ സൂചിപ്പിക്കുന്നത്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.15 ശതമാനമാണ്. അക്ഷിത കോട്ടണിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 29.69 രൂപ നിരക്കിലും പിഇ അനുപാതം 38 മടങ്ങിലുമാണുള്ളത്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 647 കോടിയാണ്. ഒരു വര്‍ഷ കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 347 രൂപയും താഴ്ന്ന വില 41 രൂപയുമാണ്.
ഓഹരി വിഭജനം
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു അക്ഷിത കോട്ടണിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഓഹരി വിഭജിക്കാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം 10 രൂപ മുഖവിലയുള്ള 1 ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. കഴിഞ്ഞ ദിവസം സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചതു പ്രകാരം ഓഹരി വിഭജനത്തിനുള്ള റെക്കോഡ് തീയതി ഒക്ടോബര്‍ 21 ആയിരിക്കും. അതേസമയം ഇന്നു 10 ശതമാനം കുതിച്ചുയര്‍ന്ന് 333.90 രൂപയിലായിരുന്നു അക്ഷിത കോട്ടണ്‍ ഓഹരിയുടെ ക്ലോസിങ്.
സാമ്പത്തികം
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ അക്ഷിത കോട്ടണിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷങ്ങളിലായി കമ്പനിയുടെ വരുമാനം 57.2 ശതമാനവും പ്രവര്‍ത്തന ലാഭം 70.4 ശതമാനവും അറ്റാദായം 216 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ അക്ഷിത കോട്ടണ്‍ നേടിയ വരുമാനം 204 കോടിയും ലാഭം 4 കോടിയുമാണ്.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും (Dividend) വര്‍ധനയുണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ (Face Value) അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല.
ചുരുക്കത്തില്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ (Market Capitalisation) മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം മാത്രം വര്‍ധിക്കുകയും ചെയ്യും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

ഈദ്-ഉല്-ഫിതര് 2026: ഈദ് ഇന്ത്യയില്‍ എപ്പോള്‍? ഈ ദിനത്തില്‍ മാസപ്പിറവിയ്ക്ക് സാധ്യത



Click it and Unblock the Notifications