രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 27% സംഭാവന ചെയ്യുന്ന അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങൾ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കലിലേയ്ക്ക് നയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ലോക്ക്ഡൌണിൽ നിന്ന് സാവധാനം ഉയർന്നു വരുന്നു സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാനമായും പിന്തുണ നൽകുന്നത് ഈ സംസ്ഥാനങ്ങളാണെന്ന് എലാര സെക്യൂരിറ്റീസ് ഇൻകോർപ്പറേഷൻ നടത്തിയ പഠനം വ്യക്തമാക്കുന്നു.
ഊർജ്ജ ഉപഭോഗം, ഗതാഗതം, മൊത്ത വിപണികളിലെ കാർഷിക ഉൽപന്നങ്ങളുടെ വരവ്, ഗൂഗിൾ മൊബിലിറ്റി ഡാറ്റ തുടങ്ങിയ സൂചകങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് കേരളം, പഞ്ചാബ്, തമിഴ്നാട്, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിലെ മുന്നേറ്റം കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് -19 മഹാമാരി വ്യാപനം തടയുന്നതിനുള്ള കടുത്ത നടപടികൾ കാരണം മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ ഏറ്റവും വ്യാവസായിക സംസ്ഥാനങ്ങളിൽ ചിലത് പിന്നിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആഗോള സാമ്പത്തിക സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുന്നു, തിരിച്ചുവരവ് വൈകും: റോയിട്ടേഴ്‌സ് പോള്‍
വൈറസ് അണുബാധ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, ആരാധനാലയങ്ങൾ എന്നിവ ജൂൺ 8 മുതൽ വീണ്ടും തുറക്കാമെന്ന് കേന്ദ്രം അറിയിപ്പ് നൽകിയിരുന്നു. സാധാരണ സാമ്പത്തിക പ്രവർത്തനം പുനരാരംഭിക്കുക എന്നതാണ് ഇന്ത്യയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഉത്തേജനം. കാർഷിക പ്രവർത്തനങ്ങളിൽ നിന്നുള്ള ആവശ്യം പ്രതിഫലിപ്പിക്കുന്നതും വൈദ്യുതി ആവശ്യകത മെച്ചപ്പെടുത്തിയ സംസ്ഥാനങ്ങളിലും പഞ്ചാബും ഹരിയാനയും ഉൾപ്പെടുന്നു. ദേശീയ തലസ്ഥാനമായ ഡൽഹിയിലും ഊർജ്ജ ആവശ്യകതയിലും ഗതാഗതം പ്രവർത്തനങ്ങളിലും വർദ്ധനവുണ്ടായി.
സലൂൺ സേവനങ്ങൾ, എയർകണ്ടീഷണറുകൾ, എയർ ട്രാവൽ, ബൈക്കുകൾ, വാക്വം ക്ലീനർ, വാഷിംഗ് മെഷീനുകൾ എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയാണെന്ന് വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോക്ക്ഡൌൺ ആദ്യമായി പ്രഖ്യാപിച്ചപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ വാങ്ങിക്കൂട്ടിയത് ഫാർമസി, പലചരക്ക് സാധനങ്ങൾ, ലിക്വിഡ് സോപ്പുകൾ എന്നിവ പോലുള്ളവയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇയർഫോണുകൾ, ഹെയർ ഓയിൽ, ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ, ആഭരണങ്ങൾ, മോപ്‌സ്, കളിപ്പാട്ടങ്ങൾ, മൈക്രോവേവ് ഓവനുകൾ എന്നിവ പോലുള്ള ഇനങ്ങളെക്കുറിച്ച് ഗൂഗിളിൽ തിരയുന്നതും ഉപയോക്താക്കൾ ഉപേക്ഷിച്ചിട്ടില്ല.
ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ 40 ശതമാനത്തിലധികം സങ്കോചിക്കും: എസ്ബിഐ റിസര്‍ച്ച്