രണ്ട് വർഷത്തെ മൊറട്ടോറിയം അനുവദിയ്ച്ച് കേന്ദ്രസർക്കാർ, കടക്കെണിയിലായ ടെലികോം കമ്പനികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് മൊറട്ടോറിയം . 2020-21, 2021- 22 എന്നിങ്ങനെയുള്ള വർഷത്തെക്കുള്ള പെയ്മെന്റുകൾക്കാണ് മൊറട്ടോറിയം അനുവദിയ്ച്ച് നൽകിയിരിയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഈ നീക്കത്തിന് അംഗീകാരം നൽകിയത്. വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവയ്ക്ക് 42,000 കോടി രൂപയുടെ ആശ്വാസം ലഭിയ്ക്കും.
ഇന്ത്യാ സന്ദർശനത്തിനൊരുങ്ങി ജെഫ് ബെസോസ്; പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തും
തിരിച്ചടവ് കാലാവധി നീട്ടി നൽകുന്നതിനെയാണ് മൊറട്ടോറിയം എന്നതുകൊണ്ട് വ്യക്തമാക്കുന്നത്, കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി വ്യക്തമായതിനെ തുടർന്നാണ് മൊറട്ടോറിയം നൽകാൻ തീരുമാനിയ്ച്ചതെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. 42000 കോടി രൂപയുടെ ആശ്വാസം ലഭിയ്ക്കുന്നതിലൂടെ വരുമാന നഷ്ട്ടത്തിലായിരുന്ന ടെലികോം കമ്പനികൾക്ക് ആശ്വാസം പകരുന്നതാണ് നടപടിയെന്ന് സിഎഒഐ വ്യക്തമാക്കി.