ദില്ലി: കേന്ദ്ര സര്‍ക്കാര്‍ മൂന്നാമത്തെ കൊവിഡ് ഉത്േജക പാക്കേജ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉദ്ധരിക്കാന്‍ രണ്ട് പദ്ധതികള്‍ ആണുള്ളത്. ഇതുകൊണ്ട് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല ഉയിര്‍ത്തെഴുന്നേല്‍ക്കുമോ എന്നാണ് പരിശോധിക്കേണ്ടത്.
രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ആർബിഐ റിപ്പോർട്ട്
മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം, ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണം; 1500 രൂപയുടെ വർദ്ധനവോ?
റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്കുള്ള നികുതിയളവാണ് പ്രഖ്യാപനത്തിലെ പ്രധാനപ്പെട്ട ഒന്ന്. നഗര ഭവന പദ്ധതിയ്ക്ക് 18,000 കോടി രൂപ അധിക വിഹതം അനുവദിച്ചതാണ് രണ്ടാമത്തേത്. റിയല്‍ എസ്റ്റേറ്റ് മേഖലയെ ഇത് എങ്ങനെ സ്വാധീനിക്കും എന്ന് പരിശോധിക്കാം...
നികുതിയിളവ്
ആദായ നികുതിയില്‍ ഇളവ് എന്നത് എന്നും ആകര്‍ഷകമായ ഒരു തീരുമാനമാണ്. ആദ്യമായി വീട് വീങ്ങുന്നവര്ക്ക് ഉള്ള ആദായ നികുതി ഇളവ് വലിയ തോതില്‍ മേഖലയുടെ തിരിച്ചുവരവിന് വഴിവയ്ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വലിയ തുക തന്നെ
പണക്കാരെ കൂടി ലക്ഷ്യം വച്ചിട്ടുള്ളതാണ് ഈ നികുതിയിളവ് എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേക. രണ്ട് കോടി രൂപ വരെ വിലയുള്ള വീട് വാങ്ങുന്നവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്. 2021 ജൂണ്‍ 30 നുള്ളില്‍ വീട് വാങ്ങുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
പണമുള്ളവര്‍ ഇറങ്ങും
ആദായനികുതി ഇളവ് എന്ന ആകര്‍ഷണത്തില്‍ വലിയ ധനികര്‍ വീണാല്‍ ഇതുവഴി പല നേട്ടങ്ങളും ഉണ്ട്. പണമിടപാടുകള്‍ കൃത്യമാവുകയും രജിസ്ട്രേഷന് വഴിയുള്ള നികുതി വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരഭവന പദ്ധതി
നഗര ഭവന നിര്‍മാണ പദ്ധതിയ്ക്ക് അധിക വിഹിതമായി 18,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതുവഴി 12 ലക്ഷം വീടുകളുടെ നിര്‍മാണം തുടങ്ങാമെന്നും 18 ലക്ഷം വീടുകളുടെ പണി പൂര്‍ത്തിയാക്കാമെന്നും ആണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.
റിയല്‍ എസ്റ്റേറ്റ് ഉണരും
നഗരമേഖലയില്‍ ഇത്രയധികം വീടുനിര്‍മാണം നടക്കുക എന്ന് വച്ചാല്‍ റിയല്‍ എസ്റ്റേറ്റ് മേഖല വലിയ ഉണര്‍വ്വില്‍ എത്തും എന്ന് തന്നെയാണ് അര്‍ത്ഥം. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഉണര്‍വ്വ് മറ്റ് മേഖലകള്‍ക്കും ഉത്തേജകമാകും.
തൊഴിലും വിപണിയും
നഗര ഭവന പദ്ധതി വിഹിതം കൂട്ടുമ്പോള്‍ അത് നിര്‍മാണ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. 78 ലക്ഷം തൊഴിലുകളാണ് ഇതുവഴി സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം തന്നെ നിര്‍മാണ സാമഗ്രികളുടെ വിപണിയും സജീവമാകും.
ഡെവലപ്പര്‍മാര്‍ക്ക് ഗുണം
ഭവന നിര്‍മാണ, വില്പന മേഖലയിലെ മേല്പറഞ്ഞ നീക്കങ്ങള്‍ തന്നെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഊര്‍ജ്ജം പകരും എന്ന് ഉറപ്പാണ്. അതോടൊപ്പം പദ്ധതി ചെലവിന്റെ 15 ശതമാനം വരെ ബാങ്ക് ഗാരണ്ടി നല്‍കണമെന്ന വ്യവസ്ഥയില്‍ കൂടി ഇളവ് വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ മൂന്ന് ശതമാനം ഗാരണ്ടി നല്കിയാല് മതി.