ദില്ലി: കേന്ദ്ര സര്‍ക്കാര്‍ മൂന്നാമത്തെ കൊവിഡ് ഉത്േജക പാക്കേജ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉദ്ധരിക്കാന്‍ രണ്ട് പദ്ധതികള്‍ ആണുള്ളത്. ഇതുകൊണ്ട് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല ഉയിര്‍ത്തെഴുന്നേല്‍ക്കുമോ എന്നാണ് പരിശോധിക്കേണ്ടത്.
റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്കുള്ള നികുതിയളവാണ് പ്രഖ്യാപനത്തിലെ പ്രധാനപ്പെട്ട ഒന്ന്. നഗര ഭവന പദ്ധതിയ്ക്ക് 18,000 കോടി രൂപ അധിക വിഹതം അനുവദിച്ചതാണ് രണ്ടാമത്തേത്. റിയല്‍ എസ്റ്റേറ്റ് മേഖലയെ ഇത് എങ്ങനെ സ്വാധീനിക്കും എന്ന് പരിശോധിക്കാം...
നികുതിയിളവ്
ആദായ നികുതിയില്‍ ഇളവ് എന്നത് എന്നും ആകര്‍ഷകമായ ഒരു തീരുമാനമാണ്. ആദ്യമായി വീട് വീങ്ങുന്നവര്ക്ക് ഉള്ള ആദായ നികുതി ഇളവ് വലിയ തോതില്‍ മേഖലയുടെ തിരിച്ചുവരവിന് വഴിവയ്ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വലിയ തുക തന്നെ
പണക്കാരെ കൂടി ലക്ഷ്യം വച്ചിട്ടുള്ളതാണ് ഈ നികുതിയിളവ് എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേക. രണ്ട് കോടി രൂപ വരെ വിലയുള്ള വീട് വാങ്ങുന്നവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്. 2021 ജൂണ്‍ 30 നുള്ളില്‍ വീട് വാങ്ങുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
പണമുള്ളവര്‍ ഇറങ്ങും
ആദായനികുതി ഇളവ് എന്ന ആകര്‍ഷണത്തില്‍ വലിയ ധനികര്‍ വീണാല്‍ ഇതുവഴി പല നേട്ടങ്ങളും ഉണ്ട്. പണമിടപാടുകള്‍ കൃത്യമാവുകയും രജിസ്ട്രേഷന് വഴിയുള്ള നികുതി വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരഭവന പദ്ധതി
നഗര ഭവന നിര്‍മാണ പദ്ധതിയ്ക്ക് അധിക വിഹിതമായി 18,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതുവഴി 12 ലക്ഷം വീടുകളുടെ നിര്‍മാണം തുടങ്ങാമെന്നും 18 ലക്ഷം വീടുകളുടെ പണി പൂര്‍ത്തിയാക്കാമെന്നും ആണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.
റിയല്‍ എസ്റ്റേറ്റ് ഉണരും
നഗരമേഖലയില്‍ ഇത്രയധികം വീടുനിര്‍മാണം നടക്കുക എന്ന് വച്ചാല്‍ റിയല്‍ എസ്റ്റേറ്റ് മേഖല വലിയ ഉണര്‍വ്വില്‍ എത്തും എന്ന് തന്നെയാണ് അര്‍ത്ഥം. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഉണര്‍വ്വ് മറ്റ് മേഖലകള്‍ക്കും ഉത്തേജകമാകും.
തൊഴിലും വിപണിയും
നഗര ഭവന പദ്ധതി വിഹിതം കൂട്ടുമ്പോള്‍ അത് നിര്‍മാണ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. 78 ലക്ഷം തൊഴിലുകളാണ് ഇതുവഴി സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം തന്നെ നിര്‍മാണ സാമഗ്രികളുടെ വിപണിയും സജീവമാകും.
ഡെവലപ്പര്‍മാര്‍ക്ക് ഗുണം
ഭവന നിര്‍മാണ, വില്പന മേഖലയിലെ മേല്പറഞ്ഞ നീക്കങ്ങള്‍ തന്നെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഊര്‍ജ്ജം പകരും എന്ന് ഉറപ്പാണ്. അതോടൊപ്പം പദ്ധതി ചെലവിന്റെ 15 ശതമാനം വരെ ബാങ്ക് ഗാരണ്ടി നല്‍കണമെന്ന വ്യവസ്ഥയില്‍ കൂടി ഇളവ് വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ മൂന്ന് ശതമാനം ഗാരണ്ടി നല്കിയാല് മതി.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications