കൊവിഡ് -19 മഹാമാരി 2020 ൽ ഇന്ത്യൻ വ്യോമയാന മേഖലയിൽ വലിയ സ്വാധീനം ചെലുത്തി. നഷ്ടം നേരിടുന്ന പ്രധാന വിമാനക്കമ്പനികൾക്കെല്ലാം തന്നെ ജീവനക്കാരെ പിരിച്ചുവിടേണ്ട സ്ഥിതിയായി. നിരവധി ജീവനക്കാരെ ശമ്പളമില്ലാതെ അവധിക്ക് അയച്ചു, അല്ലെങ്കിൽ ശമ്പളം വെട്ടിക്കുറച്ചു.
സർവ്വീസ് നിർത്തി വച്ചു
പകർച്ചവ്യാധി രാജ്യത്തുടനീളം വ്യാപിക്കാൻ തുടങ്ങിയപ്പോൾ, ഷെഡ്യൂൾ ചെയ്ത എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും ആഭ്യന്തര പാസഞ്ചർ വിമാനങ്ങളും യഥാക്രമം മാർച്ച് 23 മുതൽ മാർച്ച് 25 വരെ നിർത്തിവച്ചു. എന്നാൽ ആഭ്യന്തര വിമാനങ്ങൾ മെയ് 25 മുതൽ പരിമിതമായ രീതിയിൽ പുനരാരംഭിച്ചു.
നഷ്ടം ഇങ്ങനെ
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് എയർലൈനുകളുടെ നഷ്ടം കണക്കാക്കിയാൽ 2020 വിമാനക്കമ്പനികൾക്കുണ്ടാക്കിയ ആഘാതം വ്യക്തമാകും. ഇൻഡിഗോയ്ക്ക് ഈ സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 2,884 കോടി രൂപയും രണ്ടാം പാദത്തിൽ 1,194 കോടി രൂപയുമാണ് നഷ്ടമായത്. സ്‌പൈസ് ജെറ്റിന് യഥാക്രമം 600 കോടി രൂപയും 112 കോടി രൂപയും നഷ്ടമായി.
വന്ദേ ഭാരത് മിഷൻ
അതേസമയം, മെയ് മുതൽ വന്ദേ ഭാരത് മിഷനു കീഴിൽ പ്രത്യേക അന്താരാഷ്ട്ര പാസഞ്ചർ സർവീസുകൾക്ക് സർക്കാർ അനുമതി നൽകി. ജൂലൈ മുതൽ 24 രാജ്യങ്ങളുമായി എയർ ബബിൾ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. എന്നിരുന്നാലും, ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങൾ ഇന്ത്യയിൽ നിർത്തിവച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര സർവ്വീസുകൾ
വിദേശ യാത്രകളുടെ പുനരാരംഭിക്കൽ ആഭ്യന്തര സർവ്വീസുകളേക്കാൾ മന്ദഗതിയിലുള്ളതും വെല്ലുവിളി നിറഞ്ഞതുമാണ്. എയർ ഇന്ത്യയുടെ വരുമാനത്തിന്റെ 60 ശതമാനവും അന്താരാഷ്ട്ര സർവ്വീസുകളിൽ നിന്നുള്ളതാണ്. ഒക്ടോബറിൽ ഇന്ത്യൻ വ്യോമയാന വ്യവസായത്തിന് 6-6.5 ബില്യൺ യുഎസ് ഡോളർ നഷ്ടമാകുമെന്ന് കാപ്പ ഇന്ത്യ പ്രവചിച്ചിരുന്നു.
യാത്രക്കാരുടെ എണ്ണം
2020-21 ൽ വെറും 50-60 മില്യൺ യാത്രക്കാരാണ് ഇന്ത്യയിൽ വിമാനയാത്ര നടത്തിയത്. ഇതിൽ 40-50 മില്യൺ ആഭ്യന്തര യാത്രക്കാരും 10 മില്യണിൽ താഴെ മാത്രം അന്താരാഷ്ട്ര യാത്രക്കാരും ഉൾപ്പെടുന്നു. 2019-20 ൽ ഏകദേശം 205 മില്യൺ വിമാന യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 140 മില്യൺ ആഭ്യന്തര യാത്രക്കാരും 65 മില്യൺ അന്താരാഷ്ട്ര യാത്രക്കാരും ഉൾപ്പെടുന്നു.
എയർ ഇന്ത്യ വിൽപ്പന നീണ്ടു
2018 ൽ എയർ ഇന്ത്യയെ വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്, ജനുവരിയിൽ സർക്കാർ വീണ്ടും നടപടികൾ പുനരാരംഭിച്ചെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം ബിഡ് സമർപ്പിക്കുന്നതിനുള്ള തീയതി അഞ്ച് തവണ നീട്ടേണ്ടി വന്നു. ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 14 ആയിരുന്നു. സർക്കാരിന് ഒന്നിലധികം താത്പര്യപത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ജനുവരി 5 നകം യോഗ്യതയുള്ള ലേലക്കാരുടെ പേര് സർക്കാർ പ്രഖ്യാപിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications