ടിസിഎസിനെയും വിപ്രോയെയും കടത്തി വെട്ടി ഇൻഫോസിസ്; ജീവനക്കാർക്ക് ശമ്പള വർദ്ധനവ് ഉടൻ
രണ്ടാം പാദത്തിലെ ഇൻഫോസിസിന്റെ വരുമാന വളർച്ച എതിരാളികളായ ടിസിഎസിനെയും വിപ്രോയേക്കാളും മികച്ചത്. ജനുവരി മുതൽ എല്ലാ ജീവനക്കാർക്കും ശമ്പള വർദ്ധനവും സ്ഥാനക്കയറ്റവും പ്രഖ്യാപിക്കാൻ ഇത് സഹായകമായി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്വെയർ സേവന കമ്പനിയായ ഇൻഫോസിസ് ജീവനക്കാർക്ക് 100% വേരിയബിൾ പേയും ജൂനിയർ ജീവനക്കാർക്ക് രണ്ടാം പാദത്തിൽ പ്രത്യേക പ്രോത്സാഹനവും നൽകും.
ശമ്പള വർദ്ധനവ്
ശമ്പള വർദ്ധനവ് സാധാരണ ഏപ്രിലിലാണ് നടപ്പിലാക്കാറുള്ളത്. എന്നാൽ ഇത്തവണ മഹാമാരി മൂലമുള്ള ബിസിനസ്സ് അനിശ്ചിതത്വം കമ്പനിയെയും മറ്റ് ഐടി കമ്പനികളെയും ശമ്പള വർദ്ധനവുകളും പ്രമോഷനുകളും മരവിപ്പിക്കാൻ നിർബന്ധിതരാക്കി. ശമ്പള വർദ്ധനവിന്റെ അളവ് മുൻ വർഷത്തെ അപേക്ഷിച്ച് സമാനമായിരിക്കും, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീൺ റാവു പറഞ്ഞു. കഴിഞ്ഞ വർഷം കമ്പനി ശമ്പളം ശരാശരി 6% വർദ്ധിപ്പിച്ചിരുന്നു.
ടിസിഎസിലും ശമ്പള വർദ്ധനവ്
എല്ലാ ജീവനക്കാർക്കും ഒക്ടോബർ മുതൽ ശമ്പള വർദ്ധനവ് നൽകുമെന്ന് ടിസിഎസും കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. തുടർച്ചയായ മൂന്നാം പാദത്തിൽ ഇൻഫോസിസിന്റെ വളർച്ചാ നിരക്ക് ടിസിഎസിനേക്കാൾ മികച്ചതാണ്. വളർച്ച കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.2 ശതമാനമാണ്. ടിസിഎസും വിപ്രോയ്ക്കും വരുമാനം രണ്ടാം പാദത്തിൽ കുറഞ്ഞു. അറ്റാദായം 15 ശതമാനം ഉയർന്ന് 653 മില്യൺ ഡോളറിലെത്തി.
നേട്ടങ്ങൾ
ഓപ്പറേറ്റിങ് മെട്രിക്സിലെ ആരോഗ്യകരമായ വർദ്ധനവ്, വിശാലമായ വളർച്ച, എക്കാലത്തെയും വലിയ ഇടപാടായ ടിസിവി 3.1 ബില്യൺ ഡോളർ, എന്നിവയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് ഇൻഫോസിസിന്റെ ശക്തിയും പ്രതിരോധവും രണ്ടാം പാദത്തിൽ പൂർണ്ണമായി കാണപ്പെട്ടുവെന്ന് റാവു പറഞ്ഞു. ഡിജിറ്റൽ വരുമാനം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25% വളർച്ച നേടി. കഴിഞ്ഞ 2-3 വർഷത്തിനിടയിൽ നടത്തിയ നിക്ഷേപത്തിന്റെ നേട്ടങ്ങൾ കാണുന്നുണ്ടെന്നും സിഇഒ സലീൽ പരേഖ് പറഞ്ഞു.
റിപ്പോർട്ട്
ആരോഗ്യകരമായ മറ്റൊരു പാദം ഇൻഫോസിസ് റിപ്പോർട്ട് ചെയ്തതായി ഐസിഐസിഐ ഡയറക്ട് റിസർച്ച് അറിയിച്ചു. "ഇതിനുപുറമെ, കഴിഞ്ഞ ഏതാനും പാദങ്ങളിൽ കമ്പനി സ്ഥിരമായി ടിസിഎസിനെ മറികടക്കുന്നുണ്ട്. മാത്രമല്ല മാർജിനുകൾ തമ്മിലുള്ള അന്തരം കുറയ്ക്കുകയും ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ ഫോക്കസ് വർദ്ധിക്കുന്നത് ഇൻഫോസിസിന്റെ മാർജിൻ മെച്ചപ്പെടുത്താൻ സഹായിച്ചു. കഴിഞ്ഞ പാദത്തേക്കാൾ ഇത് 25.4 ശതമാനമായി ഉയർന്നു.


Click it and Unblock the Notifications


