കൊവിഡ് -19 കേസുകൾ യൂറോപ്പിൽ വീണ്ടും ഉയർന്നു വരുന്ന സാഹചര്യത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 2020 നവംബർ 30 വരെ അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി വച്ചു. ഇന്ത്യയിൽ നിന്നുള്ള ഷെഡ്യൂൾഡ് ഇന്റർനാഷണൽ കൊമേഴ്‌സ്യൽ പാസഞ്ചർ സർവ്വീസുകൾ 2020 നവംബർ 30 വരെ നിർത്തി വച്ചിരിക്കുന്നതായി ഡിജിസിഎ വ്യക്തമാക്കി.
അന്താരാഷ്ട്ര വിമാന സർവീസുകൾ നവംബർ 30 വരെ സർവ്വീസുകൾ നടത്തില്ല
എന്നിരുന്നാലും, മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ അന്താരാഷ്ട്ര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകൾക്കും ബാധകമല്ലെന്ന് ഡിജിസിഎ വ്യക്തമാക്കി. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ "യോഗ്യതയുള്ള അതോറിറ്റി" കേസ് ടു കേസ് അടിസ്ഥാനത്തിൽ അന്താരാഷ്ട്ര ഷെഡ്യൂൾ ഫ്ലൈറ്റുകൾ അനുവദിക്കുമെന്നും ഏവിയേഷൻ റെഗുലേറ്റർ വ്യക്തമാക്കി. ഇന്ത്യ 18 രാജ്യങ്ങളുമായി വിമാന യാത്രാ ബബിൾ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവ പ്രകാരം, ഓരോ രാജ്യങ്ങളിൽ നിന്നുമുള്ള എയർലൈനുകൾക്ക് ഓരോ ആഴ്ചയും ഇന്ത്യയിലേക്ക് ഒരു നിശ്ചിത എണ്ണം വിമാന സർവീസുകൾ നടത്താൻ അനുമതിയുണ്ട്. അതുപോലെ, ഈ 18 രാജ്യങ്ങളിലെ നഗരങ്ങളിലേക്ക് പ്രവർത്തിക്കാൻ ഇന്ത്യൻ എയർലൈൻസിന് അവകാശമുണ്ട്.