കൊറോണ വൈറസ് മഹാമാരിക്കെതിരായ പോരാട്ടം ഒരു ലോകമഹായുദ്ധം പോലെയാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ലോക കോടീശ്വരന്മാരിൽ രണ്ടാമനുമായി ബിൽ ഗേറ്റ്സ് പറഞ്ഞു. കൊറോണ വൈറസ് മഹാമാരി കാരണം ആരോഗ്യം, സമ്പത്ത്, ക്ഷേമം എന്നിവയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങൾ ഇതിനകം തന്നെ വളരെ വലുതാണ്. ഇത് ഒരു ലോകമഹായുദ്ധം പോലെയാണ്. എന്നാൽ ഒരു വ്യത്യാസം മാത്രം ലോകം മുഴുവൻ ഒരേ പക്ഷത്താണ്, ബിൽ ഗേറ്റ്സ് പറഞ്ഞു.
ലോക കോടീശ്വര പട്ടികയിൽ ബിൽ ഗേറ്റ്സിന്റെ രണ്ടാം സ്ഥാനവും തെറിച്ചു
ലോക മഹായുദ്ധം
രണ്ടാം ലോകമഹായുദ്ധമാണ് നമ്മുടെ മാതാപിതാക്കളുടെ തലമുറയിലെ നിർണായക കാലമെന്ന് മെലിൻഡയും ഞാനും പഠിച്ചിരുന്നു. സമാനമായ രീതിയിൽ, കൊവിഡ് 19 മഹാമാരിയായിരിക്കും ചരിത്രത്തിൽ ഇക്കാലത്തെ എഴുതി ചേർക്കുക. മഹാമാരിയിലൂടെ കടന്നു പോകുന്ന ആരും ഈ കാലം മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അടച്ചുപൂട്ടലിന്റെ സാമ്പത്തിക ആഘാതം ഏറ്റവും കൂടുതൽ ബാധിക്കുക താഴ്ന്ന വരുമാനക്കാരെയും ന്യൂനപക്ഷ തൊഴിലാളികളെയും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ വികസനം
നിലവിൽ 70 ലധികം വാക്സിനുകൾ ആഗോളതലത്തിൽ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 4 മുതൽ 5 പേർ വരെ വളരെയധികം മുന്നിലാണ്. എന്നാൽ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, വിജയകരമായ കൊവിഡ്-19 വാക്സിൻ പുറത്തെത്തിക്കാൻ 12 മുതൽ 18 മാസം വരെ സമയം എടുത്തേക്കാം. വലിയ തോതിലുള്ള വാക്സിനേഷന് ഒൻപത് മാസം മുതൽ രണ്ട് വർഷത്തോളം സമയം എടുത്തേക്കാം. മൂന്നാം ഘട്ട ട്രയലിന്റെ ദൈർഘ്യമായിരിക്കും ഒരു പ്രധാന ഭാഗം. വാക്സിന്റെ പൂർണ്ണ സുരക്ഷയും കാര്യക്ഷമതയും നിർണ്ണയിക്കുന്നത് ഈ ഘട്ടത്തിൽ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ധനസഹായം
കൊവിഡ് -19 നെതിരായ ആഗോള പോരാട്ടത്തിൽ ബിൽ & മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ കഴിഞ്ഞയാഴ്ച 150 മില്യൺ ഡോളർ അധികമായി നൽകി. ഇതോടെ മൊത്തം ധനസഹായം 250 മില്യൺ ഡോളറായി ഉയർത്തി. ഗേറ്റ്സിന്റെ അഭിപ്രായത്തിൽ, ഇന്ത്യ, നൈജീരിയ തുടങ്ങിയ വികസ്വര രാജ്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ആഗോള അണുബാധ കേസുകളുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. തങ്ങളുടെ ഫൌണ്ടേഷന്റെ മുൻഗണനകളിലൊന്ന് ഈ രാജ്യങ്ങളിൽ പരിശോധന വേഗത്തിലാക്കാൻ സഹായിക്കുക എന്നതാണെന്നും ഗേറ്റ്സ് വ്യക്തമാക്കി.