ഐഡിബിഐ ബാങ്കുമായി ഉടൻ ലയന നടപടികൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് എൽഐസി ഹൌസിംഗ് ഫിനാൻസ് ഓഹരി വില ഇന്ന് 12 ശതമാനത്തിലധികം ഇടിഞ്ഞു. എൽഐസി ഹൌസിംഗ് ഫിനാൻസിന്റെ ഓഹരി വില 12.32 ശതമാനം ഇടിഞ്ഞ് 361.3 രൂപയായി കുറഞ്ഞു.
2019 ഒക്ടോബർ 15ന് ശേഷം ഇന്നാണ് എൽഐസി ഹൗസിങ് ഫിനാൻസിന്റെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തുന്നത്. എൽഐസി ഹൌസിംഗ് ഫിനാൻസും ഐഡിബിഐ ബാങ്കും ലയിപ്പിക്കുന്ന പ്രക്രിയ വേഗത്തിലാക്കാൻ സാധ്യതയുണ്ടെന്ന് ബിസിനസ് സ്റ്റാൻഡേർഡാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ മറ്റൊരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എൽഐസി ഹൌസിംഗ് ഫിനാൻസിന്റെ നേതൃത്വം റിപ്പോർട്ട് നിരസിച്ചു.
എൽഐസി ഐപിഒ അടുത്ത സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ലാർജ് ക്യാപ് സ്റ്റോക്കിന് 11.24% നഷ്ടം സംഭവിച്ചിരുന്നു. ബിഎസ്‌ഇയിൽ 2.68 ശതമാനം നഷ്ടത്തോടെ 401 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി ലില 20% ഇടിഞ്ഞു, കഴിഞ്ഞ ഒരു വർഷത്തിനിടെ 14.63% ഇടിവ് രേഖപ്പെടുത്തി.
എൽഐസിക്ക് ഐഡിബിഐ ബാങ്കിൽ 51 ശതമാനവും എൽഐസി ഹൌസിംഗ് ഫിനാൻസിൽ 40.13 ശതമാനവും ഓഹരിയുണ്ട്. ഐഡിബിഐ ബാങ്കിന്റെ ഓഹരി വില ബിഎസ്‌ഇയിൽ 0.28 ശതമാനം ഉയർന്ന് 35.50 രൂപയായി.
എൽഐസിയിലും കിട്ടാക്കടം, വായ്പ എടുത്ത് കുടിശ്ശിക വരുത്തിയിരിക്കുന്നവർ ആരൊക്കെ?