ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുന്നവർ സൂക്ഷിക്കുക, തട്ടിപ്പുകൾ വ്യാപകം. ബംഗളൂരൂവിൽ കഴിഞ്ഞ ദിവസം ഓൺലൈനായി പിസ ഓർഡർ ചെയ്ത ടെക്കിയ്ക്ക് അക്കൌണ്ടിൽ നിന്ന് നഷ്ട്ടപ്പെട്ടത് 95,000 രൂപ. ബംഗളൂരുവിലെ കോറമംഗലയിൽ താമസിക്കുന്ന എൻ.വി.ഷെയ്ക്ക് എന്ന യുവാവിനാണ് പണം നഷ്ട്ടപ്പെട്ടത്.
ഓൺലൈൻ തട്ടിപ്പ്
ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് തന്റെ സ്മാർട്ട്‌ഫോൺ വഴി ഒരു ഭക്ഷണ വിതരണ ആപ്ലിക്കേഷനിലൂടെയാണ് പിസ്സ ഓർഡർ ചെയ്തത്. ഓർഡർ നൽകി ഒരു മണിക്കൂറിനുശേഷവും ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് ഓൺലൈൻ ഭക്ഷണ വിതരണക്കാരുടെ കസ്റ്റമർ കെയർ സേവനവുമായി ബന്ധപ്പെട്ടു. ഫോൺ വിളിച്ചപ്പോൾ, മറുവശത്തുണ്ടായിരുന്ന ആളോട് ഭക്ഷണം ഇതുവരെ ലഭിച്ചില്ലെന്ന് വ്യക്തമാക്കി. എന്നാൽ ഓർഡർ ഭക്ഷണശാലകൾ സ്വീകരിക്കുന്നില്ലെന്നും പണം തിരികെ ലഭിക്കുമെന്നുമാണ് അയാൾ മറുപടി നൽകിയത്.
ലിങ്കിൽ ക്ലിക്ക് ചെയ്താൽ
ഒരു ഫോൺ സന്ദേശം ലഭിക്കുമെന്നും അതിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കു ചെയ്‌താൽ പണം തിരികെ ലഭിക്കുന്നതിനുള്ള അഭ്യർത്ഥന പ്രോസസ്സ് ചെയ്യുമെന്നും അയാൾ യുവാവിനോട് പറഞ്ഞു. ഇതനുസരിച്ച് ലിങ്കിൽ ക്ലിക്ക് ചെയതതോടെയാണ് തട്ടിപ്പ് നടന്നത്. മഡിവാള പോലീസിന് ഷെയ്ക്ക് പരാതി നൽകി.
എസ്ബിഐ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ മുന്നറിയിപ്പ്; ഈ മെസേജ് ലഭിച്ചിട്ടുണ്ടെങ്കിൽ സൂക്ഷിക്കുക
പരാതി നൽകി
തട്ടിപ്പുകാർ നടത്തിയത് ഫിഷിംഗ് ആണെന്നും യുവാവിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നേടിയാണ് തട്ടിപ്പ് നടത്തിയതെന്നും മഡിവാള പൊലീസ് വ്യക്തമാക്കി. അമ്മയുടെ ക്യാൻസർ ചികിത്സയ്ക്കായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടതെന്നും യുവാവ് പറഞ്ഞു. പേയ്‌മെന്റ് ആപ്പ് വഴിയുള്ള തട്ടിപ്പിൽ കഴിഞ്ഞ മാസം ബംഗളൂരുവിൽ ഒരാൾക്ക് 85,000 രൂപ നഷ്ട്ടപ്പെട്ടിരുന്നു.
10 ലക്ഷത്തിലധികം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ ഓൺലൈനിൽ വിൽപ്പനയ്ക്ക്
ഓൺലൈൻ ഭക്ഷണ വിതരണ കമ്പനി
കസ്റ്റമർ കെയറിനായി കോളിംഗ് സേവനമില്ലെന്നും ചാറ്റ്, ഇമെയിൽ എന്നിവ മാത്രമാണുള്ളതെന്ന് ഭക്ഷണ വിതരണ കമ്പനി വക്താവ് വ്യക്തമാക്കി. ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താൻ തങ്ങൾ എല്ലാ ശ്രമങ്ങളും നടത്താറുണ്ടെന്നും എങ്കിലും ഉപഭോക്താക്കൾ, ജാഗ്രത പാലിക്കണമെന്നും വ്യക്തിഗത അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആരുമായും പങ്കിടരുതെന്നും ഭക്ഷണ വിതരണ കമ്പനി വക്താവ് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമാകുന്ന പണം ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കരുത്: കേരള ഹൈക്കോടതി