ദില്ലി; രാജ്യത്ത് ഡിജിറ്റിൽ കറൻസി അവതരിപ്പിക്കാൻ ആർബിഐ. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആലോചിക്കുന്നതെന്ന് ഡെപ്യൂട്ടി ഗവർണർ ടിബി ശങ്കർ പറഞ്ഞു. അതേസമയം ഇതിനായി രാജ്യത്തിന്റെ വിദേശനാണ്യ നിയമങ്ങളിലും വിവരസാങ്കേതിക നിയമങ്ങളിലുമെല്ലാം മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആർബിഐ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നത് സംബന്ധിച്ചുള്ള ചർച്ചയിലാണ്. എന്നാൽ വിവിധ സാഹചര്യങ്ങൾ പരിഗണിച്ച് മാത്രമേ ഇത് സംബന്ധിച്ച തിരുമാനം കൈക്കൊള്ളാൻ സാധിക്കൂ. സ്വകാര്യ കറൻസികളുടെ ഉപയോഗത്തിൽ നിന്ന് പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനൊപ്പം സമ്പദ്‌വ്യവസ്ഥയിലെ പണത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന് ഇത് സഹായിക്കും, അദ്ദേഹം പറഞ്ഞു.ഡിജിറ്റൽ കറൻസി എത്തുന്നതോടെ ആളുകൾ പണത്തെ ആശ്രയിക്കുന്നത് കുറയും ഒപ്പം ഇടപാട് ചെലലവ് കുറയുമെന്നും അദ്ദേഹം പറഞ്ഞു.
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ (സിബിഡിസി) മൊത്ത, റീട്ടെയിൽ വ്യാപാരങ്ങളിൽ ഏതിൽ അവതരിപ്പിക്കണം,ഡിജിറ്റൽ കറൻസിയുടെ ഭാവി, ടെക്നോളജി തുടങ്ങി വിവിധ കാര്യങ്ങൾ റിസർവ് ബാങ്ക് പരിശോധിക്കുന്നുണ്ട്.മൊത്ത, റീട്ടെയിൽ വിഭാഗങ്ങളിൽ പ്രത്യേക ആവശ്യങ്ങൾക്കായി വിവിധ രാജ്യങ്ങൾ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ (സിബിഡിസി) നടപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയിൽ നിന്നെല്ലാം പാഠങ്ങൾ ഉൾക്കൊണ്ട് കൊണ്ടായിരിക്കും ആർബിഐ ഡിജിറ്റൽ കറൻസി അവതരിപ്പിക്കുക.
ക്രിപ്റ്റോകറൻസി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ആർബിഐ ഡെപ്യൂട്ടി ഗവർണറുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
ആറ് മാസത്തിനിടെ ഓഹരി വിലയില്‍ 1000 രൂപയിലേറെ വര്‍ധന; അറിയാമോ ഈ ടെക് കമ്പനിയെ?