പോര്‍ട്ട് ഫോളിയോ മാനേജുമെന്റ് സര്‍വീസ്; നിങ്ങളറിഞ്ഞിരിക്കേണ്ട പുതിയ മാർഗനിർദ്ദേശങ്ങൾ ഇവയാണ്
ന്യൂഡൽഹി. പോര്‍ട്ട് ഫോളിയോ മാനേജുമെന്റ് സര്‍വീസ് (പിഎംഎസ്) മാർഗനിർദ്ദേശങ്ങളിൽ സെബി മാറ്റങ്ങൾ വരുത്തി. പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നതിലൂടെ പിഎംഎസിൻമേൽ സെബി കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പിഎംഎസ് മാർഗ്ഗനിർദ്ദേശങ്ങളിലെ പ്രധാന മാറ്റങ്ങൾ ഇവയാണ്;
1. പിഎംഎസിലെ ചുരുങ്ങിയ നിക്ഷേപം 25 ലക്ഷത്തില്‍ നിന്ന് 50 ലക്ഷം രൂപയായി ഉയര്‍ത്തി. ഇതിന്റെ കാലാവധിയും കുറച്ചിട്ടുണ്ട്. നിലവിലെ കരാര്‍ പ്രകാരമുള്ള നിക്ഷേപങ്ങള്‍ക്ക് കാലാവധി പൂർത്തിയാകുന്നതുവരെ പഴയ നിര്‍ദേശങ്ങൾ ബാധകമായിരിക്കും.
2. പ്രവർത്തന സൗകര്യത്തിനായി ചില അക്കൗണ്ടുകളിൽ നിന്ന് അല്ലെങ്കിൽ ക്ലയന്റുകളുടെ അക്കൗണ്ടുകളിലേക്കുള്ള ഓഫ്-മാർക്കറ്റ് കൈമാറ്റം നിയന്ത്രിച്ചു. 3. അഡ്വൈസറി സേവനങ്ങൾ മാത്രം നൽകുന്നവർ ഒഴികെ എല്ലാ പോർട്ട് ഫോളിയോ മാനേജർമാർക്കും ഒരു കസ്റ്റോഡിയനെ നിയമിക്കുന്നത് നിർബന്ധമാണ്.
4. ഡിസ്‌ക്രിഷനറി പോർട്ട് ഫോളിയോ മാനേജർമാർ, ലിസ്റ്റുചെയ്ത സെക്യൂരിറ്റികൾ, മണി മാർക്കറ്റ് ഉപകരണങ്ങൾ, മ്യൂച്വൽ ഫണ്ടുകളുടെ യൂണിറ്റുകൾ എന്നിവയിൽ മാത്രം നിക്ഷേപം നടത്തണം.
5. നോൺ-ഡിസ്‌ക്രിഷനറി ആൻഡ് അഡ്വൈസറി പോർട്ട്‌ഫോളിയോ മാനേജർമാർ അവരുടെ അസറ്റിന്റെ (എയുഎം) 25 ശതമാനത്തിൽ കൂടുതൽ ലിസ്റ്റുചെയ്യാത്ത സെക്യൂരിറ്റികളിൽ നിക്ഷേപിക്കാൻ പാടില്ല.

തെറ്റായ വിൽപനയിലൂടെ നിക്ഷേപം സമാഹരിക്കുന്നത് ഉള്‍പ്പടെയുള്ളവ തടയുകയാണ് ഇതിലൂടെ സെബി ലക്ഷ്യം വെയ്‌ക്കുന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത് പോലെ കടുത്ത നിബന്ധനകള്‍ പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാര്‍ക്ക് ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലായിരുന്നു. അതിനാൽ തന്നെ നിരവധി വെല്‍ത്ത് മാനേജര്‍മാര്‍ ഈ രംഗത്ത് സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് സെബി പുതിയ മാർഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചത്.


Click it and Unblock the Notifications


