വിദേശ നിക്ഷേപകരുടെ കണ്ണുപതിഞ്ഞ പെന്നി ഓഹരികളിൽ വിപണിയിൽ ശ്രദ്ധ ആകർഷിക്കുന്നത് സ്വാഭാവികമാണ്. വലിയ തുകയുടെ നിക്ഷേപം ഓഹരികളിലെത്തിയാൽ ഓഹരിയിൽ കൂടുതൽ വാങ്ങൽ താൽപര്യം ജനിക്കുകയും വില ഉയരുന്നതും കാണാറുണ്ട്. ഇത്തരത്തിൽ വിദേശ നിക്ഷേപർ വാങ്ങി കൂട്ടിയതും നിക്ഷേപകരുടെ ശ്രദ്ധ പതിഞ്ഞതുമായൊരു ഓഹരിയാണ് വികാസ് ഇക്കോടെക്. ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലെയ്‌സ്‌മെന്റ് (ക്യുഐപി) വഴി ഏകദേശം 50 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് കമ്പനിയിലേക്ക് എത്തിയത്.
ഓഹരി വാങ്ങിയവർ
മൗറീഷ്യസ് ആസ്ഥാനമായുള്ള വിദേശ സ്ഥാപന നിക്ഷേപകരായ എജി ഡൈനാമിക് ഫണ്ട്‌സ് ലിമിറ്റഡാണ് സ്‌മോൾ കാപ് കമ്പനിയായ വികാസ് ഇക്കോടെക് ലിമിറ്റഡിൽ വലിയ നിക്ഷേപം നടത്തിയത്. വികാസ് ഇക്കോടെക്കിന്റെ ഫണ്ട് റൈസ് ഡ്രൈവിന്റെ ഭാഗമായി എജി ഡൈനാമിക് ഫണ്ട്സിനെ കൂടാതെ വികാസ ഗ്ലോബൽ ഫണ്ട് പിസിസി- യൂബിലിയ ക്യാപിറ്റൽ പാർട്ണേഴ്സ് ഫണ്ട് I, കാലിപ്സോ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നി വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഓഹരികൾ വാങ്ങിയിട്ടുണ്ട്.
മൊറീഷ്യസ് ആസ്ഥാനമായ എജി ഡൈനാമിക് ഫണ്ട്‌സിന് 8,04,00,000 ഓഹരികളാണ് അനുവദിച്ചത്. 8,03,00,000 ഓഹരികൾ വികാസ ഗ്ലോബൽ ഫണ്ട് പിസിസി-യൂബിലിയ ക്യാപിറ്റൽ പാർട്‌ണേഴ്‌സ് വാങ്ങി. കാലിപ്‌സോ ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് 1,78,00,000 ഓഹരികൾ അനുവദിച്ചു.

ഓഹരി വില
ഓഹരിയൊനിന്ന 2.80 രൂപ നിലവാരത്തിലായിരുന്നു ഇഷ്യൂ വില. ഫ്ളോർ പ്രൈസായ 2.92 രൂപയിൽ നിന്ന് 4 ശതമാനം കിഴിവിലായിരുന്നു ഓഹരികൾ അനുവദിച്ചത്. ആകെ 49.98 കോടി രൂപയ്ക്ക് 17.85 കോടി ഇക്വിറ്റി ഓഹരികളാണ് അനുവദിച്ചത്. എജി ഡൈനാമിക്‌സ് ഫണ്ട്‌സ് ലിമിറ്റഡ് ഏകദേശം 22.51 കോടി രൂപയാണ് പെന്നി ഓഹരിയിൽ നിക്ഷേപം നടത്തിയത്
Also Read: ഓഹരി വില 1,00,000 രൂപ! എംആർഎഫ് ഓഹരികൾ ചരിത്ര വിലയിൽ; 1 ലക്ഷത്തിലെത്തുന്ന ആദ്യ ഇന്ത്യൻ ഓഹരി
ഓഹരിയിൽ മുന്നേറ്റം
വാർത്തകൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വികാസ് ഇക്കോടെക്ക് ഓഹരിക്ക് താൽപര്യം വന്നതോടെ വിലയിൽ മുന്നേറ്റമുണ്ടായി. 1.69 ശതമാനം ഉയർന്ന ഓഹരികൾ 3 രൂപയിലേക്ക് എത്തി. 4.40 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില. 2.35 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
വർഷത്തിൽ ഇതുവരെ 13.04 ശതമാനം നഷ്ടം നേരിട്ട വികാസ് ഇക്കോടെക് ഓഹരികൾ 1 വർഷത്തിനിടെ 26.83 ശതമാനം ഇടിഞ്ഞു. ഈ പെന്നി ഓഹരിയിൽ കഴിഞ്ഞ 5 വർഷത്തെ നഷ്ടം 79.34 ശതമാനമാണ്.
വികാസ് ഇക്കോടെക്ക്
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വികാസ് ഇക്കോടെക് ഇലക്ട്രിക്കൽ, ഇൻഫ്രാസ്ട്രക്ചർ, പാക്കേജിംഗ്, ഓട്ടോമോട്ടീവ് തുടങ്ങിയ സെക്ടറുകൾക്കാവശ്യമായ സ്പെഷ്യാലിറ്റി പോളിമറുകൾ നിർമിക്കുന്ന കമ്പനിയാണ് വികാസ് ഇക്കോടെക്.
സ്റ്റീൽ പൈപ്പുകളും എംഡിപിഇ പൈപ്പുകളും നിർമിച്ച് വികാസ് ഇക്കോടെക് ബിസിനസ് പോർട്ട്ഫോളിയോ വിപുലീകരിച്ചിരുന്നു. ഈയിടെ കമ്പനി റിയൽ എസ്റ്റേറ്റ് മേഖലയിലേക്കും ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. 2023 മാർച്ച് പാദത്തിലെ കണക്ക് പ്രകാരം 9.33 ശതമാനം ഓഹരികള്‍ മാത്രമാണ് പ്രമോട്ടര്‍മാര്‍ ഹോള്‍ഡ് ചെയ്യുന്നത്. ഓഹരികളിൽ 90.64 ശതമാനവും പബ്ലിക്കിന്റെ കയ്യിലാണ്. വിദേശ നിക്ഷേപകര്‍ക്ക് 0.03 ശതമാനമാണ് പങ്കാളിത്തം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?



Click it and Unblock the Notifications