സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ല, പിടിച്ച ശമ്പളം അടുത്തമാസം മുതല്‍ തിരികെ നൽകും
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നേരത്തെ പിടിച്ച ശമ്പളം അടുത്തമാസം മുതല്‍ തിരികെ നല്‍കാനും തീരുമാനമായി. ധനവകുപ്പിന്റെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 20 ശതമാനം പിടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്. നേരത്തെ പിടിച്ച ശമ്പളം പിഎഫിൽ ലയിപ്പിക്കും.

സാലറി കട്ട് തുടരുന്നത് വിവിധ സംഘടനകൾ എതിർത്ത സാഹചര്യത്തിലാണ് ധനവകുപ്പിൻ്റെ ശുപാർശ മന്ത്രിസഭ യോഗം അംഗീകരിച്ചത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് സർക്കാർ നിർബന്ധിത സാലറി കട്ട് ഏർപ്പെടുത്തിയത്. ശമ്പളത്തിൻ്റെ 20 ശതമാനം പിടിക്കാനായിരുന്നു നിർദേശം. മുൻപ് പ്രളയത്തെ തുടർന്ന് സാലറി ചാലഞ്ച് കൊണ്ട് വന്നെങ്കിലും അത് നിർബന്ധിത നടപടി ആയിരുന്നില്ല. നേരത്തെ സാലറി കട്ട് ആറ് മാസത്തേക്കും കൂടി തുടരാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിൽ പ്രതിഷേധം കടുത്തതോടെയാണ് നടപടി പിൻവലിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ നടത്തുന്ന ആക്രമണം തടയാൻ പൊലീസ് ആക്ടിൽ ഭേദഗതി വരുത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു. പൊലീസ് ആക്ടിലെ 118 എ വകുപ്പിലാണ് ഭേദഗതി വരുത്തുന്നത്.


Click it and Unblock the Notifications


