ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചാനൽ നിരക്കുകൾ വീണ്ടും കുറച്ചു. പുതിയ ഭേദഗതി പ്രകാരം എല്ലാ സൗജന്യ ചാനലും കാണാൻ ഇനി നൽകേണ്ടത് 160 രൂപയാണ്. ജനുവരി ഒന്നിന് പുറത്തിറക്കിയ പ്രസ്താവനയിൽ, 2019 ഫെബ്രുവരിയിൽ നടപ്പിലാക്കിയ പുതിയ താരിഫ് ഓർഡറിന്റെ (എൻടിഒ) ചില വ്യവസ്ഥകൾ പരിഷ്കരിക്കാൻ തീരുമാനിച്ചതായി ട്രായ് പറഞ്ഞു.
പുതിയ നിരക്ക് പരിഷ്കരണത്തെ തുടർന്ന് സൺ ടിവി നെറ്റ്‌വർക്കിന്റെയും സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെയും ഓഹരി വില ഇന്നത്തെ വ്യാപാരത്തിൽ 2 മുതൽ 4 ശതമാനം വരെ കുറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി വില 30 ശതമാനത്തിലധികം ഇടിഞ്ഞതോടെ സൺ ടിവിയുടെ ഓഹരി വില നിലവിൽ സമ്മർദ്ദത്തിലാണ്. ഇന്ന് ഓഹരി വില 18.20 രൂപ അഥവാ 4.14 ശതമാനം ഇടിഞ്ഞ് 421.25 രൂപയിലെത്തി.
കുതിപ്പ് തുടര്‍ന്ന് ജിയോ; മൊത്ത വരുമാനത്തില്‍ എയര്‍ടെല്ലും വൊഡഫോണും പിറകില്‍
സീ എന്റർടൈൻമെന്റ് ഓഹരി വിലയും ജനുവരി 2 ന് രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി വില 41 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. വിവിധ വ്യവസ്ഥകൾ പരിശോധിച്ചതിന് ശേഷം, 200 ചാനലുകൾക്ക് പരമാവധി എൻസിഎഫ് ചാർജ് 130 രൂപയായാണ് (നികുതി ഒഴികെ) ട്രായ് കുറച്ചിരിക്കുന്നത്. കൂടാതെ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിർബന്ധിതമെന്ന് പ്രഖ്യാപിച്ച ചാനലുകൾ എൻസിഎഫിലെ ചാനലുകളുടെ എണ്ണത്തിൽ കണക്കാക്കില്ലെന്നും തീരുമാനിച്ചു.
പ്രക്ഷേപണത്തിനും കേബിൾ ടിവി സേവനങ്ങൾക്കുമായി റെഗുലേറ്റർ 2017 ലെ താരിഫ് ഓർഡറിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമാണ് പുതിയ നിയമങ്ങൾ. മാർച്ച് 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
ഡിടിഎച്ച്, കേബിൾ ടിവി ചാർജുകൾ ഉടൻ കുറയും; ട്രായ് വീണ്ടും പിടിമുറുക്കുന്നു