കോവിഡ് 19 വ്യാപനം നേരിടാന്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പാടുപെടുന്നതിനിടയില്‍ സാമ്പത്തിക മേഖല മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. സാമ്പത്തിക തകര്‍ച്ചയുടെ വക്കിലെത്തിയ രാജ്യങ്ങളില്‍ ജീവിക്കുന്ന കോടിക്കണക്കിന് ആളുകള്‍ കടത്തിലാകുമെന്ന് യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കടത്തിന്റെ അമിത ഭാരം ഒഴിവാക്കാനും പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ പരിഹരിക്കാനുമായി സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും ഇന്റര്‍ ഏജന്‍സി ടാസ്ക് ഫോഴ്സ് ഓണ്‍ ഫിനാന്‍സിംഗ് ഫോര്‍ ഡെവലപ്പ്മെന്റ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
ദാരിദ്ര്യം അവസാനിപ്പിക്കാനും സാമ്പത്തിക അസമത്വം കുറയ്ക്കാനുമായി അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണം. ഇത്തരം ശ്രമങ്ങളില്‍ ഇപ്പോള്‍ പല രാജ്യങ്ങളും പിന്നിലാണെന്ന് യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന മുഹമ്മദ് അഭിപ്രായപ്പെട്ടു. ആളുകളുടെ ആഗ്രഹത്തിനനുസരിച്ച് കാര്യങ്ങള്‍ മികച്ച രീതിയില്‍ കെട്ടിപ്പടുക്കാന്‍ അവസരമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അറുപതിലധികം യുഎന്‍ ഏജന്‍സികളിലും അന്താരാഷ്ട്ര സ്ഥാപനങ്ങളിലും നടത്തിയ സംയുക്ത ഗവേഷണത്തിന്റെയും വിശകലനത്തെയും അടിസ്ഥാനമാക്കിയുള്ള ശുപാര്ശകളോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളുടെ രൂപരേഖയാണ് ഈ റിപ്പോര്‍ട്ട്.

കൊറോണ വൈറസ് മൂലമുണ്ടായ പ്രതിസന്ധി ആഗോള വിപണികളില്‍ ചാഞ്ചാട്ടമുണ്ടാക്കി. പലരും ഓഹരി വിപണി വിട്ടുപോകുന്ന സ്ഥിതി സംജാതമായി. വികസിത രാജ്യങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്. പ്രതിസന്ധി മറികടക്കാന്‍ വലിയ തോതില്‍ കടമെടുക്കേണ്ടി വരും. രോഗത്തെ അടിച്ചമര്‍ത്താനും ജനസംഖ്യയിലെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനുമായി വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍ ഒരു ആഗോള പാക്കേജ് തങ്ങളുടെ കൈവശമില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അടുത്തിടെ പറഞ്ഞിരുന്നു. കോവിഡ് 19 സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രതിസന്ധി തരണം ചെയ്യാന്‍ ഏകോപിപ്പിച്ച രീതിയിലുള്ള സമഗ്രമായ പ്രതികരണമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തെ സുസ്ഥിര വികസന പാതയിലേക്ക് പുനരുജ്ജീവിപ്പിക്കാനും ആഗോള സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ ഊര്ജ്ജസ്വലമാക്കാനുമായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. ഇതിനായി അടിസ്ഥാന സൗകര്യ മേഖലകളില്‍ നിക്ഷേപം നടത്താന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. കോവിഡ് -19 നെ നേരിടാന്‍ സര്‍ക്കാരുകളും വികസന പങ്കാളികളും സ്വകാര്യ മേഖലയും മറ്റ് പങ്കാളികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അതിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കണമെന്നും സാമ്പത്തിക, സാമൂഹിക കാര്യങ്ങളുടെ അണ്ടര്‍ സെക്രട്ടറി ജനറലും ടാസ്ക് ഫോഴ്സിന്റെ ചെയര്‍മാനുമായ ലിയു ഷെന്‍മിന്‍ ആവശ്യപ്പെട്ടു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications