അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ലോക രാജ്യങ്ങളിലും അനന്തരഫലങ്ങളുണ്ടാക്കുമെന്നതിൽ സംശയമില്ല. ഡൊണാൾഡ് ട്രംപായാലും ജോ ബൈഡനായാലും, തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന വ്യക്തി അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, മറ്റ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളിലും സ്വാധീനം ചെലുത്തും. ലോക ജനസംഖ്യയുടെ 5 ശതമാനം മാത്രമേ അമേരിക്കയിൽ ഉള്ളൂവെങ്കിലും ലോക സമ്പത്തിന്റെ 20 ശതമാനത്തിലധികം സൃഷ്ടിക്കുന്നത് അമേരിക്കയാണ്.
അമേരിക്ക - ലോകശക്തി
മൈക്രോസോഫ്റ്റ് അല്ലെങ്കിൽ ഗൂഗിൾ പോലുള്ള ദൈനംദിന ജീവിതത്തിൽ ഞങ്ങൾ ഉപയോഗിക്കുന്ന നിരവധി വലിയ കോർപ്പറേഷനുകളുടെ തറവാടാണ് അമേരിക്ക. ഏറ്റവും വലിയ അന്താരാഷ്ട്ര സഹായവും രാജ്യം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ അടുത്ത അമേരിക്കൻ പ്രസിഡന്റ് ആരായിരിക്കും എന്നത് ലോക രാജ്യങ്ങൾ ഉറ്റു നോക്കുന്ന കാര്യമാണ്. ഇത് പല ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളും ഉണ്ടാക്കിയേക്കാം.
കൊറോണ ട്രംപിനെ പാപ്പരാക്കി, തുടർച്ചയായ മൂന്നാം വർഷവും സമ്പന്നൻ ജെഫ് ബെസോസ് തന്നെ
ഓഹരി വിപണി
തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഓഹരി വിപണിയിൽ നിന്ന് പ്രതികരണങ്ങൾ ഉയർന്നിരുന്നു. ഡോവ് ജോൺസ് വ്യാവസായിക ശരാശരി 3.4 ശതമാനം അഥവാ 943.24 പോയിൻറ് ഇടിഞ്ഞതോടെ ബുധനാഴ്ച യുഎസ് ഓഹരികൾ കുത്തനെ ഇടിഞ്ഞു. ബ്ലൂംബെർഗ് തയ്യാറാക്കിയ ഡാറ്റ അനുസരിച്ച്, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷമുള്ള അഞ്ച് വ്യാപാര സെഷനുകളിൽ ബിഎസ്‌ഇ സെൻസെക്സും ഇടിവ് രേഖപ്പെടുത്തി.
ലുലുവിൽ നിക്ഷേപം നടത്തി അബുദാബി സർക്കാർ കമ്പനി, ലക്ഷ്യമിടുന്നത് വമ്പൻ പദ്ധതികൾ
നവംബർ 3 ന് ശേഷം വിപണിയിൽ ചാഞ്ചാട്ടമുണ്ടാകാനുള്ള സാധ്യത
നിലവിലെ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് മെയിൽ-ഇൻ വോട്ടുകളുടെ സാധുതയെ ചോദ്യം ചെയ്തിരുന്നു. മെയിൽ ഇൻ ബാലറ്റുകൾ തിരഞ്ഞെടുപ്പ് തട്ടിപ്പിലേക്ക് നയിക്കുമെന്ന് ട്രംപ് വിശ്വസിക്കുന്നു. സിഎൻബിസിയുമായുള്ള ഒരു ആശയവിനിമയത്തിൽ, പ്രശസ്ത നിക്ഷേപകനായ മാർക്ക് മോബിയസ്, വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സര ഫലത്തിൽ പരാജയപ്പെട്ട സ്ഥാനാർത്ഥി സമ്മതിക്കാൻ വിസമ്മതിക്കുകയോ ഫലങ്ങളുടെ നിയമസാധുതയെ ചോദ്യം ചെയ്യുകയോ ചെയ്താൽ, അത് നാടകീയമായി വിപണിയെ സ്വാധീനിച്ചേക്കാമെന്ന് വ്യക്തമാക്കി. ഒന്നോ അതിലധികമോ അമേരിക്കൻ സംസ്ഥാനങ്ങളുടെ ഫലങ്ങൾ കോടതികളിൽ തീരുമാനിക്കേണ്ടി വന്നാൽ അത് തിരഞ്ഞെടുപ്പ് ദിനത്തിന് ശേഷം വിപണി അസ്ഥിരമായി തുടരാൻ കാരണമായേക്കുമെന്നും വിദഗ്ധർ പറയുന്നു.
യുഎസ് തിരഞ്ഞെടുപ്പ് - ഇന്ത്യയിലെ സ്വാധീനം
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2019-20 സാമ്പത്തിക വർഷത്തിൽ 88.75 ബില്യൺ ഡോളറാണ്. വിജയിക്കുന്ന സ്ഥാനാർത്ഥിയുടെ നയപരമായ നിലപാടുകളും വ്യാപാര ബന്ധങ്ങളും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുക മാത്രമല്ല, അയൽ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ യുഎസിന്റെ പിന്തുണയെ ബാധിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പിന്റെ പ്രത്യാഘാതത്തെക്കുറിച്ചുള്ള യുബിഎസ് വിശകലനം അനുസരിച്ച് ഇന്ത്യക്ക് പ്രയോജനം ലഭിക്കുമെന്നാണ്.
ആദിത്യ ബിർള ഫാഷനിൽ ഫ്ലിപ്കാർട്ടിന്റെ 1,500 കോടി രൂപ നിക്ഷേപം, കമ്പനിയുടെ ഓഹരി വില കുതിച്ചുയർന്നു
യൂറോപ്പിലെയും ചൈനയിലെയും യുഎസ് തിരഞ്ഞെടുപ്പ് സ്വാധീനം
ട്രംപ് ഭരണത്തിൻ കീഴിൽ അമേരിക്കയും യൂറോപ്പും തമ്മിലുള്ള ബന്ധം വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയുമായി ഏറ്റുമുട്ടലുണ്ടാക്കിയിരുന്നു. സാമ്പത്തിക വളർച്ചയും കൊറോണ വൈറസ് കേസുകളുടെ വർദ്ധനവുമൊക്കെയായി യൂറോപ്യൻ യൂണിയൻ യുഎസ് തെരഞ്ഞെടുപ്പിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ചൈനയെ സംബന്ധിച്ചിടത്തോളം, രണ്ടാമതും ട്രംപ് അധികാരത്തിലേറിയാൽ ചൈനയുമായി ബന്ധപ്പെട്ട വ്യാപാരത്തിനും നിക്ഷേപത്തിനും കൂടുതൽ നിയന്ത്രണങ്ങളും താരിഫുകളും വർദ്ധിക്കും. എന്നിരുന്നാലും, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുടെ ഉയർച്ച നിയന്ത്രിക്കാൻ അമേരിക്ക എപ്പോഴും ആഗ്രഹിക്കുന്നതിനാൽ ചൈനയോടുള്ള ബൈഡന്റെ നയങ്ങൾ ട്രംപിൽ നിന്ന് കാര്യമായ വ്യത്യാസമുണ്ടാകില്ലെന്ന് ചില വിശകലന വിദഗ്ധർ പറയുന്നു.