നിത്യേനയുള്ള പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് സാധാരണക്കാരെയാണ്. എണ്ണ വിലയിലുണ്ടായിരിക്കുന്ന ആ വര്‍ധനവിന്റെ സ്നോ ബോള്‍ ഇഫക്ട് നിത്യോപയോഗ സാധനങ്ങളുടേയും മറ്റ് സേവനങ്ങളുടെ വില സമീപകാലത്തെ
റെക്കോര്‍ഡ് ഉയരത്തിലാണ് രാജ്യത്തെ എണ്ണ വിലയുള്ളത്. മെട്രോ നഗരങ്ങളില്‍ മാത്രമല്ല ചെറു നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉള്‍പ്പെടെ ലിറ്ററിന് 100 രൂപയ്ക്ക് മുകളിലായിരിക്കുകയാണ് പെട്രോള്‍ വില.

നിത്യേനയുള്ള പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് സാധാരണക്കാരെയാണ്. എണ്ണ വിലയിലുണ്ടായിരിക്കുന്ന ആ വര്‍ധനവിന്റെ സ്നോ ബോള്‍ ഇഫക്ട് നിത്യോപയോഗ സാധനങ്ങളുടേയും മറ്റ് സേവനങ്ങളുടെ വില സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തുന്നതിന് കാരണമായിരിക്കുകയാണ്.
വര്‍ക്ക് ഫ്രം ഹോമുമായി വീട്ടില്‍ തന്നെ കൂടിയിരിക്കുന്ന പലര്‍ക്കും ഇതിന്റെ ആഘാതം പൂര്‍ണമായും മനസ്സിലായിട്ടില്ല എന്നതും വസ്തുതയാണ്. യാത്രകളും വളരെ പരിമിതമാണ് ഇപ്പോള്‍. പാല്, പാചക എണ്ണ, പയര്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങി നിത്യ ജീവിതത്തില്‍ ഒഴിവാക്കുവാന്‍ സാധിക്കാത്ത മിക്ക ഉത്പ്പന്നങ്ങളുടെയും വില ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പാചക എണ്ണ, കടുക്, നിലക്കടല, സോയബീന്‍ തുടങ്ങിയ ഉത്പ്പന്നങ്ങളുടെ വില ഇന്ത്യയിലെ പല ഭാഗങ്ങളിലും ഇരട്ടിയില്‍ അധികമായാണ് ഉയര്‍ന്നത്. ഉദാഹരണത്തിന് ഡല്‍ഹിയില്‍ കഴിഞ്ഞ 1 വര്‍ഷത്തിനുള്ളില്‍ സണ്‍ഫ്ളവര്‍ ഓയിലിന്റെ വില 52 ശതമാനമാണ് വര്‍ധിച്ചത്. സോയ എണ്ണയില്‍ 36 ശതമാനത്തിന്റെയും പാമോയില്‍ വിലയില്‍ 37 ശതമാനവും വര്‍ധനവ് ഉണ്ടായി. പാചക എണ്ണയുടെ വിലയെ സ്വാധീനിക്കുന്ന മുഖ്യ ഘടകമാണ് പെട്രോള്‍, ഡീസല്‍ വില.
കൂടാതെ പയര്‍ വര്‍ഗ്ഗങ്ങളുടെയും പഞ്ചസാരയുടെയും വില സമീപ കാലത്തേ ഏറ്റവും കൂടിയ നിരക്കിലാണുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കിലോയ്ക്ക് 96 രൂപയുണ്ടായിരുന്ന പരിപ്പിന്റെ നിലവിലുള്ള വില കിലോയ്ക്ക് 110 രൂപയാണ്. ഒരു വര്‍ഷത്തില്‍ 25 ശതമാനത്തിന്റെ വര്‍ധനവ്.
പെട്രോള്‍, ഡീസല്‍ വിലകളിലുണ്ടാകുന്ന വര്‍ധനവ് പച്ചക്കറികളുടെയും പഴ വര്‍ഗ്ഗങ്ങളുടേയും വിലയില്‍ നേരിട്ട് ബാധിക്കും. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്നും നിങ്ങളുടെ സമീപത്തുള്ള കടകളിലേക്ക് എത്തിക്കുവാനുള്ള വാഹനച്ചിലവിലെ വര്‍ധനവാണ് ഈ വര്‍ധനവിന്റെ പ്രധാന കാരണം. എണ്ണവില ഉയരുമ്പോള്‍ ഗതാഗതച്ചിലവുകളിലും ആനുപാതികമായ വര്‍ധനവ് ഉണ്ടാകും. മെട്രോ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 30 ശതാമനം വരെ വര്‍ധനവാണ് പച്ചക്കറികള്‍ക്ക് ഉണ്ടായിരിക്കുന്നത്.
പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് മൊത്തത്തിലുള്ള പണപ്പെരുപ്പത്തിലേക്കാണ് രാജ്യത്തെ നയിക്കുക. പണപ്പെരുപ്പം ഒരു നിശ്ചിത പരിധി കടന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇടപെടുകയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. അത് പലിശ നിരക്ക് ഉയര്‍ത്തുന്നതിലേക്കാണ് നയിക്കുക. വായ്പകള്ക്കുപ്പെടെ ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുന്നത് സാധാരണക്കാരെ വീണ്ടും പ്രയാസത്തിലാക്കും.
ഇ കൊമേഴ്സ്, ഫുഡ് ഡെലിവറി സേവനങ്ങളുടെയും വില ഇക്കാലയളവില്‍ ഉയര്‍ന്നിട്ടുണ്ട്. കയറ്റുമതി ഇറക്കുമതി ചിലവുകളിലും കഴിഞ്ഞ മാസങ്ങളില്‍ ഏറെ ഉയര്‍ന്നിരിക്കുകയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
