പ്രവര്‍ത്തന മൂലധനം കണ്ടത്തുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യ വീണ്ടും 1500 കോടി കടമെടുക്കുന്നു. സെപ്തംബറിന് ശേഷം ഇത് മൂന്നാം തവണയാണ് എയർ ഇന്ത്യ വായ്പയെടുക്കുന്നത്.
കഴിഞ്ഞ സെപ്തംബറിൽ 3250 കോടിയും ഒക്ടോബറിൽ 1500 കോടിയും എയർ ഇന്ത്യ കടമെടുത്തിരുന്നു. വായ്പ നൽകാൻ തയാറുള്ള ബാങ്കുകളോട് ഡിസംബർ 12നകം കമ്പനിയുമായി ബന്ധപ്പെടാൻ എയർ ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ഇതിനായി ബാങ്കുകൾക്ക് കത്തയച്ചു കഴിഞ്ഞു.
2018 ജൂണ്‍ 27 വരെ എയര്‍ ഇന്ത്യയ്ക്ക് വായ്പ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. കഴിഞ്ഞ വർഷം ജൂൺ 28ന് ചേർന്ന ധനകാര്യ സമിതി യോഗത്തിൽ എയർ ഇന്ത്യയുടെ ഒാഹരി വിൽപനക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.
നിലവിൽ 52,000 കോടിയുടെ കടമാണ് എയർ ഇന്ത്യക്ക് ഉള്ളത്. കടത്തിൽ നിന്ന് പിടിച്ചു നിൽക്കാൻ എയർ ഇന്ത്യ രണ്ടു ഫ്ലാറ്റുകൾ വിറ്റിരുന്നു. സൗത്ത് മുംബൈയിലെ ഫ്ലാറ്റുകളാണ് വിറ്റത്.
malayalam.goodreturns.in