ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മേയിലെ ചരക്കു സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ വൻ കുറവ്. ഏപ്രിലിൽ 1.03 ലക്ഷം കോടി രൂപയായിരുന്ന ജിഎസ്ടി വരുമാനം ഇത്തവണ 94,016 കോടി രൂപയിലേയ്ക്കാണ് താഴ്ന്നത്.
എന്നിരുന്നാലും 2017-18 സാമ്പത്തിക വർഷത്തിലെ ശരാശരി പ്രതിമാസ വരുമാനമായ 89,885 കോടി രൂപയേക്കാൾ കൂടുതലാണ് മേയ് മാസത്തിലെ വരുമാനമെന്ന് ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധ്യ പറഞ്ഞു. പ്രതിമാസം ഒരു ലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി കിട്ടുമെന്നു ബജറ്റിൽ പ്രതീക്ഷ വച്ചിരിക്കുന്നത്.
ഇ- വേ ബിൽ നടപ്പാക്കിയിട്ടും ഏപ്രിൽ മാസത്തെ വ്യാപാരത്തിനുള്ള ജിഎസ്ടി പിരിവ് കുറവായിരുന്നു. ഇന്റർ സ്റ്റേറ്റ് ഇ-വേ ബിൽ ഏപ്രിൽ ഒന്നിനാണ് ആരംഭിച്ചത്. ഇൻട്രാ സ്റ്റേറ്റ് ജൂലൈ മൂന്ന് മുതൽ നിലവിൽ വരുമെന്നാണ് വിവരം.
മേയ് മാസത്തിൽ സിജിഎസ്ടി 15,866 കോടി, എസ്ജിഎസ്ടി 21,691 കോടി, ഐജിഎസ്ടി 49,120 കോടി, സെസ് 7,339 കോടി എന്നിങ്ങനെയാണ് പിരിവ്.
malayalam.goodreturns.in