ചീത്തപ്പേരു മാറ്റി കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ 'അസെന്‍ഡ് 2019'
കൊച്ചി: പൊതുവെ വ്യവസായ സൗഹൃദമല്ലെന്ന പേരുദോഷമുള്ള സംസ്ഥാനമാണ് നമ്മുടെ കേരളം. എന്നാല്‍ ഈ ചീത്തപ്പേരു മാറ്റി വ്യവസായ സംരംഭങ്ങളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കേരള സര്‍ക്കാര്‍. വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന പരിഷ്കാരങ്ങളെക്കുറിച്ച് വ്യവസായി സമൂഹത്തെ ധരിപ്പിക്കുകയാണ് ഇതിന്റെ ആദ്യപടി.
അസെന്റ് 2019
ഇതിനായി കേരള സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് 'അസെന്‍ഡ് 2019'. ഫെബ്രുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. കൊച്ചി ലുലു കണ്വെന്ഷന് സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പരിപാടി. വ്യവസായമന്ത്രി ഇ.പി. ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.
സുരേഷ് പ്രഭു മുഖ്യാതിഥി
കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവാണ് അസെന്‍ഡ് 2019ലെ മുഖ്യാതിഥി. പരിപാടിയില്‍ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രസന്റേഷനുകള്‍ എന്നിവയുണ്ടാകും. മറ്റു സംസ്ഥാനങ്ങളിലെ അനുകരണീയ മാതൃകകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. വ്യവസായം നടത്തിപ്പിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിഷ്കാരങ്ങള്‍ സമ്മേളനത്തില്‍ വിശദീകരിക്കും.
മാറ്റങ്ങള്‍ തുടങ്ങി
കേരളത്തെ ബിസിനസ് സൗഹൃദമാക്കുന്നതിന് സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള അംഗീകാരം, ലൈസന്‍സ് എന്നിവ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് വിപ്ലവകരമായ ഒട്ടേറെ പരിഷ്കാരങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതായി മന്ത്രി അറിയിച്ചു. ഇതിനായി 2018ലെ കേരള ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ആന്റ് ഫെസിലിറ്റേഷന്‍ ആക്ട് മുഖേന ഏഴോളം നിയമങ്ങള്‍ ഭേദഗതി ചെയ്തു. ഇതിന്റെ ചുവടുപിടിച്ച് വിവിധ വകുപ്പുകള്‍ അവരെ സംബന്ധിക്കുന്ന ചട്ടങ്ങളും പരിഷ്കരിച്ചു.
അനുമതികളെല്ലാം നൊടിയിടയില്‍
വിവിധ വകുപ്പുകള്‍ തമ്മിലുള്ള സംയുക്ത പരിശോധനാ രീതി, സ്പോട്ട് രജിസ്ട്രേഷന്, വിവിധ വകുപ്പുകളില്‍ നിന്നുള്ള സമയബന്ധിതമായ അനുമതികള്‍ നല്‍കുന്നത്, സ്വയം സാക്ഷ്യപ്പെടുത്തല്‍, ഡീംഡ് അപ്രൂവല്‍, വൈദ്യുതി കണക്ഷന്, ട്രേഡ് ലൈസന്‍സ് എന്നിവ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളാണ് പുതിയ നിയമത്തിന്റെ അനുകൂലഘടകങ്ങള്‍.
ഏകജാലക ക്ലിയറന്‍സ്
ഇതിനു പുറമേ, വ്യവസായ വാണിജ്യ വകുപ്പ് സംരംഭകര്‍ക്കായി ഓണ്‍ലൈന്‍ ഏകജാലക ക്ലിയറന്‍സ് സംവിധാനവും ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 14 വകുപ്പുകളുടെയും ഏജന്‍സികളുടേയും സേവനം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള സൗകര്യവുമുണ്ട്. സമസ്ഥാനത്തിന്റെ വ്യവസായ അന്തരീക്ഷത്തില്‍ പ്രധാന നാഴികക്കല്ലായിരിക്കും ഇപ്പോള്‍ നടത്തിയ പരിഷ്കാരങ്ങളെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപകര്‍ക്ക് അനുകൂലമായ വ്യവസായ നയവും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. വ്യവസായഭൂമിയുടെ പാട്ടക്കരാറിനായും നയം ആവിഷ്കരിച്ചുവരുന്നതായി അദ്ദേഹം അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications