യുഎസ്-ഇറാൻ സംഘർഷങ്ങളെച്ചൊല്ലി വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. തിങ്കളാഴ്ച വ്യാപാരത്തിൽ തുടക്കത്തിൽ രൂപയുടെ മൂല്യം 31 പൈസ കുറഞ്ഞ് 72.11 ആയി. സൈനിക മേധാവി കാസെം സൊലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ഇറാൻ ശ്രമിച്ചാൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച വ്യക്തമാക്കിയതിനെ തുടർന്നാണ് രൂപയുടെ മൂല്യം ഇന്ന് കുത്തനെ ഇടിഞ്ഞത്.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ് അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കാരണമാണെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 72.03 എന്ന നിലയിൽ ദുർബലമായ നിലയിൽ തുറന്ന വിപണിയിൽ രൂപ യുഎസ് ഡോളറിനെതിരെ 72.11 ലേക്ക് ഇടിഞ്ഞു. മുൻ ക്ലോസിംഗിനെ അപേക്ഷിച്ച് 31 പൈസ കുറവാണിത്.
രൂപ-ഡോളർ വിനിമയ നിരക്ക്: ക്രൂഡ് ഓയിൽ വില വർദ്ധിച്ചു, രൂപയുടെ മൂല്യത്തിൽ ഇടിവ്
യുഎസ് ഡോളറിനെതിരെ വെള്ളിയാഴ്ച 71.80 രൂപയായി കുറഞ്ഞിരുന്നു. യുഎസ് സൈനികരെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ചാൽ ഇറാഖിന്മേൽ ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.
ആഗോള മാനദണ്ഡമായ ബ്രെൻറ് ക്രൂഡ് ഓയിൽ ബാരലിന് 70.59 യുഎസ് ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 2.90 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഹരി വിപണിയിലും ഇന്ന് നഷ്ട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.