മിന്നുന്നതെല്ലാം പൊന്നല്ല! അടപടലം പൊളിഞ്ഞ് ബിറ്റ്‌കോയിന്‍; ഇനിയൊരു തിരിച്ചുവരവ് സാധ്യമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021 ക്രിപ്‌റ്റോ കറന്‍സികളെ സംബന്ധിച്ച് സുവര്‍ണ കാലഘട്ടമായിരുന്നു. ബിറ്റ് കോയിനും എഥീരിയവും പോലെയുള്ള ക്രിപ്റ്റോ കറന്‍സികളെ നിക്ഷേപക ലോകം ഏറ്റെടുത്ത നാളുകള്‍. ഉയര്‍ച്ച താഴ്ചകള്‍ ഏറെയുണ്ടായെങ്കിലും ക്രിപ്റ്റോ കറന്‍സികളുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ മുന്നോട്ട് കുതിച്ചു. ഇതോടെ ക്രിപ്റ്റോ കറന്‍സികളെ ഡിജിറ്റല്‍ ആസ്തിയായി അംഗീകരിക്കുന്ന സാഹചര്യം ഉടലെടുത്തു.

എന്നാല്‍ അടുത്തിടെയായി ക്രിപ്‌റ്റോയില്‍ നേരിടുന്ന തിരിച്ചടി കനത്തതാണ്. ക്രിപ്‌റ്റോ കറന്‍സികളുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 1 ട്രില്യന്‍ ഡോളറിനും താഴേക്ക് വീണു. സൂക്ഷ്മമായി പരിശോധിച്ചാല്‍ മുന്‍ കാലഘട്ടങ്ങളേക്കാള്‍ ഗുരുതരമായ പ്രതിസന്ധിയാണ് ക്രിപ്‌റ്റോ ലോകം ഇത്തവണ നേരിടുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

തിങ്കളാഴ്ച നടന്ന വ്യാപാരത്തില്‍ കനത്ത തിരിച്ചടിയാണ് ബിറ്റ്‌കോയിന് നേരിടേണ്ടി വന്നത്. ഇന്നലെ മാത്രം 17 ശതമാനം ഇടിവാണ് ബിറ്റ്‌കോയിനില്‍ രേഖപ്പെടുത്തിയത്. ഇതോടെ 22,603 ഡോളര്‍ നിലവാരത്തിലേക്ക് ക്രിപ്‌റ്റോ കറന്‍സി വീണു. ഇത് ഒന്നര വര്‍ഷത്തിനിടയിലെ താഴ്ന്ന നിലവാരമാണ്. ക്രിപ്‌റ്റോ വായ്പാ ദാതാവായ സെല്‍സിയസ് നെറ്റ്‌വര്‍ക്ക്, പണം മടക്കിവാങ്ങുന്നത് മരവിപ്പിച്ചതാണ് കനത്ത തിരിച്ചടിക്കുള്ള വഴിതെളിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ തീര്‍ത്തും സുരക്ഷിതമായ അമേരിക്കന്‍ കടപ്പത്രങ്ങളിലെ ആദായം വര്‍ധിക്കുന്നതാണ് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് വെല്ലുവിളിയാകുന്നത്.

അപൂര്‍വത

അപൂര്‍വത

അതേപോലെ, മൈനിങ് ചെയ്യുന്നവര്‍ അല്‍ഗോരിതം കണക്കുകള്‍ നിര്‍ധാരണം ചെയ്ത് സ്വീകരിക്കുന്ന ക്രിപ്‌റ്റോ കറന്‍സികളുടെ എണ്ണവും ഇതില്‍ രേഖപ്പെടുത്താവുന്ന ഇടപാടുകളുടെ വിവരങ്ങളും ഓരോ നാലു വര്‍ഷം കൂടുമ്പോഴും പകുതിയാവും. ഇത്തരം സന്ദര്‍ഭങ്ങളില്‍ 'പരാബോളിക് റാലി' ക്കും നാന്ദികുറിക്കാറുണ്ട്. എന്നാല്‍ തൊട്ടു മുന്നത്തെ ഉയര്‍ന്ന നിലവാരത്തേക്കാള്‍ മുകളിലായിരിക്കും അടുത്ത തവണത്തെ ഉച്ചസ്ഥാനം രേഖപ്പെടുത്തുക. ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ മുമ്പുള്ള താഴ്ന്ന നിലവാരത്തിലേക്ക് വീണ്ടും ക്രിപ്‌റ്റോയുടെ വില ഇടിയാറുമില്ല.

Also Read: 'ഭൂതക്കണ്ണാടിയിട്ട്' ഫണ്ട് മാനേജർമാർ; പുതിയ ഇഷ്ടം ബാങ്ക്, ഓട്ടോ, ഐടി ഓഹരികളോട് - ഇവരെ വിറ്റൊഴിവാക്കിAlso Read: 'ഭൂതക്കണ്ണാടിയിട്ട്' ഫണ്ട് മാനേജർമാർ; പുതിയ ഇഷ്ടം ബാങ്ക്, ഓട്ടോ, ഐടി ഓഹരികളോട് - ഇവരെ വിറ്റൊഴിവാക്കി

അസ്വാഭാവികത

അസ്വാഭാവികത

ക്രിപ്‌റ്റോ കറന്‍സി വിലയുടെ കുതിപ്പില്‍ തൊട്ടുമുമ്പത്തെ ചക്രഗതിയില്‍ എത്ര വൈകിയാണ് പ്രവേശിക്കുന്നതെങ്കിലും ക്ഷമയോടെ നാലു വര്‍ഷം കാത്തിരുന്നാല്‍ ലാഭത്തിലേക്ക് എത്തുമായിരുന്നു. എന്തിനേറെ ആ പരിവൃത്തിയുടെ ഉച്ചസ്ഥായിലാണ് ക്രിപ്‌റ്റോ വാങ്ങുന്നതെങ്കില്‍ പോലും ലാഭം നേടാമെന്നതായിരുന്നു ഇതുവരെയുള്ള ചരിത്രം കാണിക്കുന്നത്. എന്നാല്‍ നിലവില്‍ ബിറ്റ് കോയിനില്‍ നേരിടുന്ന തകര്‍ച്ചയില്‍ 19,511 ഡോളര്‍ നിലവാരം ഭേദിക്കപ്പെടുന്നുണ്ടെങ്കില്‍ ഈ ഗതകാല ചരിത്രവും മാറ്റിക്കുറിക്കേണ്ടി വരും. നിലവിലെ ബിറ്റ് കോയിന്റെ വിപണി വിലയില്‍ നിന്നും 10 ശതമാനം മാത്രം അകലെയാണിത്.

Also Read: ഈയാഴ്ച വിപണിയില്‍ ഇടിവുണ്ടായാല്‍ വാങ്ങാവുന്ന 4 ഓഹരികള്‍; നോക്കിവെച്ചോളൂAlso Read: ഈയാഴ്ച വിപണിയില്‍ ഇടിവുണ്ടായാല്‍ വാങ്ങാവുന്ന 4 ഓഹരികള്‍; നോക്കിവെച്ചോളൂ

ആഖ്യാനത്തിനും മങ്ങല്‍

ആഖ്യാനത്തിനും മങ്ങല്‍

ക്രിപ്‌റ്റോ കറന്‍സികളെ ഭാവിയുടെ സമ്പത്തായി കണക്കാക്കി ദീര്‍ഘകാല നിക്ഷേപ ആസ്തിയെന്ന പരിഗണനയും പ്രാധാന്യവും ഒരു പരിധിവരെ നേടിയെടുക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ സമീപകാല ക്രിപ്‌റ്റോ കറന്‍സിയിലെ തിരിച്ചടികള്‍ ബിറ്റ്‌കോയിന്റെ ദീര്‍ഘകാല നിക്ഷേപ സാധ്യതകളുടെ ആഖ്യാനത്തേയും ദോഷകരമായി ബാധിച്ചു. അതായത് തുടര്‍ച്ചയായി നിക്ഷേപം ആകര്‍ഷിക്കുവാനും ആവര്‍ത്തിച്ചു ലാഭം നേടാവുന്ന ചാക്രികതയുടെ ശേഷിയും ചോദ്യം ചെയ്യപ്പെടുന്നു. ബിറ്റ്‌കോയിന്‍ 18,000 നിലവാരത്തിലേക്ക് കൂപ്പുകുത്തിയാല്‍ അന്ത്യമായി എന്നല്ല. മറിച്ച് ദീര്‍ഘകാല നിക്ഷേപ ആസ്തിയെന്ന വിശേഷണത്തിനുള്ള അര്‍ഹത നഷ്ടമായേക്കുമെന്നാണ് വിലയിരുത്തല്‍.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്റ്റോ കറന്‍സിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: cryptocurrency news
English summary

Crypto Currency Crash: These 4 Factors Showing Bitcoin's Long Term Investment Legacy Under Scrutiny

Crypto Currency Crash: These 4 Factors Showing Bitcoin's Long Term Investment Legacy Under Scrutiny
Story first published: Tuesday, June 14, 2022, 12:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X