നികുതി പിരിവ് മുതൽ കാർ വിൽപ്പന വരെ; ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കൽ വേഗത കൈവരിക്കുന്നു
നികുതി പിരിവ്, ഉൽപ്പാദനം, കാർ വിൽപ്പന തുടങ്ങിയ പ്രധാന മേഖലകളിലെ വളർച്ച രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള നല്ല വാർത്തകളിൽപെടുന്നു. ഉത്സവ സീസണിന് മുന്നോടിയായ തിരിച്ചുവരവിന്റെ അടയാളങ്ങളാണ് ഇവ. എന്നാൽ ചില മേഖലകൾ ഇപ്പോഴും പിന്നിലാണ്. നിലവിൽ നേട്ടം കൈവരിക്കുന്ന പ്രധാന മേഖലകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ജിഎസ്ടി വർദ്ധനവ്
ചരക്ക് സേവന നികുതി (ജിഎസ്ടി) ശേഖരം ആറുമാസത്തെ സങ്കോചത്തിനുശേഷം സെപ്റ്റംബറിൽ വളർച്ച രേഖപ്പെടുത്തി. ഇത് ലോക്ക്ഡൌൺ മൂലമുണ്ടായ മാസങ്ങളായുള്ള ഇടിവിന് ശേഷമുള്ള സാമ്പത്തിക സ്ഥിതി വീണ്ടെടുക്കലാണ്. ജിഎസ്ടി പിരിവ് സെപ്റ്റംബറിൽ 95,480 കോടി രൂപയായിരുന്നു. ഓഗസ്റ്റിൽ 86,449 കോടി രൂപയായിരുന്നു. ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇത് 91,916 കോടി രൂപയായിരുന്നു.
വാഹന വ്യവസായം
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 13 ശതമാനം വാഹനങ്ങൾ ഡീലർമാർക്ക് സെപ്റ്റംബറിൽ അയച്ചതോടെ വാഹന നിർമാതാക്കൾ വീണ്ടെടുക്കലിന്റെ സുപ്രധാന അടയാളങ്ങൾ കാണിച്ചു. ട്രാക്ടർ വിൽപ്പനയും വർദ്ധിച്ചു. ഏറ്റവും വലിയ ട്രാക്ടർ കമ്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) 18 ശതമാനം കൂടുതൽ കാർഷിക ഉപകരണങ്ങൾ വിൽക്കാൻ ആരംഭിച്ചു. ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റ സൂചനകളാണ് നൽകുന്നത്.
ഉൽപ്പാദന പിഎംഐ
പർച്ചേഴ്സ് മാനേജേഴ്സ് സൂചിക (പിഎംഐ) കുറഞ്ഞത് ഉൽപാദന മേഖലയിലെങ്കിലും സാമ്പത്തിക പുനരുജ്ജീവനത്തിന് പ്രതീക്ഷ നൽകി. ഓർഡറുകളും ഉൽപാദനവും വർദ്ധിച്ചതിനാൽ പിഎംഐ സെപ്റ്റംബറിൽ എട്ടര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 56.8 ആയി ഉയർന്നു.
റെയിൽവേ വീണ്ടും ട്രാക്കിലേക്ക്
സെപ്റ്റംബറിൽ അവസാനിച്ച അർദ്ധവാർഷികത്തിൽ 533 ദശലക്ഷം ടൺ ചരക്ക് ഗതാഗതം ഒമ്പത് ശതമാനമായി കുറഞ്ഞതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിലെ 241 മെട്രിക് ടൺ ചരക്കുനീക്കം ലോക്ക്ഡൌൺ കാരണം റെയിൽവേയ്ക്ക് 21 ശതമാനം ഇടിവ് രേഖപ്പെടുത്തി.
യുപിഐ ഇടപാടുകൾ ഉയർന്നു
നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) മുൻനിര പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സെപ്റ്റംബറിൽ പുതിയ ഉയരത്തിലെത്തിയതായി റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.


Click it and Unblock the Notifications


