ഇന്റർനെറ്റ് അടച്ചുപൂട്ടൽ കാരണം 2020ൽ ഇന്ത്യക്ക് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ആഘാതം നേരിട്ടു. ഇത് 8,927 മണിക്കൂറും 2.8 ബില്യൺ ഡോളർ നഷ്ടവുമാണ് രാജ്യത്ത് വരുത്തിയത്. യുകെ ആസ്ഥാനമായുള്ള സുരക്ഷാ ഗവേഷണ സ്ഥാപനമായ ടോപ്പ് 10 വിപിഎന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം വെബ് ആക്സസ് തടഞ്ഞ 21 രാജ്യങ്ങളിൽ ഇന്ത്യയിൽ കാണുന്ന സാമ്പത്തിക ആഘാതം പട്ടികയിലെ അടുത്ത 20 രാജ്യങ്ങളുടെ മൊത്തം ചെലവിന്റെ ഇരട്ടിയാണ്.
ഇന്ത്യയുടെ യഥാർത്ഥ സാമ്പത്തിക ആഘാതം 2.8 ബില്യൺ ഡോളറിനേക്കാൾ കൂടുതലായിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് 2019 ലെ ഇന്റർനെറ്റ് അടച്ചുപൂട്ടൽ മൂലം ഉണ്ടായ നഷ്ടത്തിന്റെ ഇരട്ടിയാണ്. കൊവിഡ് ലോക്ക്ഡൌണാണ് 2020 ലെ ബിസിനസുകളെ ബാധിച്ചത്. മുൻ വർഷങ്ങളിലേതുപോലെ മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യ 2020 ൽ 75 തവണയിലധികം ഇന്റർനെറ്റ് നിയന്ത്രണം നടപ്പിലാക്കിയിരുന്നു.
കശ്മീരിലെ ഇൻറർനെറ്റ് നിയന്ത്രണങ്ങളെക്കുറിച്ച് റിപ്പോർട്ട് പ്രത്യേക പരാമർശം നടത്തിയിട്ടുണ്ട്. 2019 ഓഗസ്റ്റ് മുതൽ 2020 മാർച്ച് വരെ ജമ്മു കാശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ജനാധിപത്യത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് അടച്ചുപൂട്ടൽ എന്നാണി ഇതിനെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
നിയന്ത്രണങ്ങൾ വൈദ്യശാസ്ത്രം, ബിസിനസുകൾ, സ്കൂളുകൾ എന്നിവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഏറ്റവും പുതിയ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഒക്ടോബർ 31 ലെ കണക്കനുസരിച്ച് ജമ്മു കശ്മീർ സർക്കിളിൽ 11.70 ദശലക്ഷം വയർലെസ് വരിക്കാരാണ് ഉണ്ടായിരുന്നത്. 2020 ൽ ഇന്ത്യയിൽ ഇൻറർനെറ്റ് നിയന്ത്രണങ്ങൾ മൂലമുണ്ടായ സാമ്പത്തിക ആഘാതം ആഗോളതലത്തിൽ 4.01 ബില്യൺ ഡോളറിലെത്തിയപ്പോൾ ഇത് 2019 നെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞു.