തിരുവനന്തപുരം: കേരളത്തിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റ് വരുന്ന വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ആദ്യ ബജറ്റായിരിക്കും ഇത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വരുമാന വര്‍ധനവിന് എന്തൊക്കെ നിര്‍ദേശങ്ങളാണുണ്ടാകുക എന്നാണ അറിയേണ്ടത്. കടം വാങ്ങിയാണ് സംസ്ഥാനത്തിന്റെ ദൈനംദിന നടപടികള്‍ മുന്നോട്ട് പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 1500 കോടി രൂപ കടമെടുത്തു കഴിഞ്ഞു. 1000 കോടി കൂടി കടമെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ കടമെടുത്ത് എത്രകാലം മുന്നോട്ട് പോകുമെന്ന ചോദ്യം ബാക്കിയാണ്.

കൊറോണയുടെ രണ്ടാം തരംഗം കേരളത്തെ ശരിക്കും ആശങ്കയിലാഴ്ചത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാരണം വരുമാനം കത്തനെ ഇടിഞ്ഞു. കടകളെല്ലാം അടഞ്ഞുകിടന്നതിനാല്‍ ജിഎസ്ടി വരുമാനം കുറഞ്ഞു. വാഹന നികുതി വരുമാനവും താഴ്ന്നു. ലോട്ടറി, മദ്യശാലക വരുമാനങ്ങളുമില്ല. എന്നാല്‍ ചെലവിന് ഒട്ടും കുറവില്ല. കൊറോണ വാക്സിന് വേണ്ടി 2000 കോടി രൂപ നീക്കി വെക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, കിറ്റ് വിതരണത്തിനും പണം ആവശ്യമാണ്. പൊടുന്നനെ കിറ്റ് നിര്‍ത്തിയാല്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വരുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.
ഈ സാഹചര്യത്തില്‍ ചെലവ് ചുരുക്കുക, വരുമാനം വര്‍ധിപ്പിക്കുക എന്ന പതിവ് മാര്‍ഗങ്ങള്‍ തന്നെയാണ് പല സാമ്പത്തിക നിരീക്ഷകരും മുന്നോട്ട് വെക്കുന്നത്. സഹായങ്ങള്‍ അര്‍ഹര്‍ക്ക് മാത്രം നല്‍കുക, നികുതി പിരിവ് കാര്യക്ഷമമാക്കുക, കെട്ടിട നികുതി വര്‍ധിപ്പിക്കുക എന്നിവയെല്ലാമാണ് മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍. എന്നാല്‍ ഇതെല്ലാം ഒരുമിച്ച് നടപ്പാക്കാന്‍ സാധിക്കില്ല. ജനരോഷം ശക്തമാകും. മാത്രമല്ല, ഇത് തുടര്ബജറ്റാണ് എന്നതും എടുത്തു പറയേണ്ടതാണ്. വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാനാകില്ല. എങ്കിലും സാഹചര്യം മനസിലാക്കി കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍ നല്കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications